1

Saturday, September 28, 2013

അതിരുകള്‍


ഒരിക്കല്‍ കൂടി ഈ പരന്നു കിടക്കുന്ന മലനിരകളില്‍ സൂര്യന്‍
അസ്തമിക്കുന്നത് കാണണം എന്നുണ്ടായിരുന്നു , അതിയായി . കുഞ്ഞായിരുന്നപ്പോള്‍ ഉപ്പയോടൊപ്പം പലതവണ ഇതിലെ പോയതാണ് . അങ്ങകലെ പര്‍വത കെട്ടില്‍ സൂര്യന്‍ അസ്തമിക്കുന്ന ആ ചുവന്ന സയാന ങ്ങള്‍ എത്ര സുന്ദരമായിരുന്നു . ഈ യാത്ര ഞാനൊരു കുഞ്ഞായിരുന്നപ്പോ ആയിരുന്നെങ്കില്‍ ഇപ്പോ പൊട്ടി കരയുമായിരുന്നേക്കാം . ഇപ്പോ തനിക്കിത്തിനെ ഉല്‍കൊള്ളനാവുന്നിലല്ലോ ? പ്രായം മനസിനെ ആകേ ശിഥിലമാക്കുന്നു . ഒന്ന്‍ പൊട്ടി കരഞ്ഞിരുന്നെങ്കില്‍ മനസ് തണുക്കുമായിരുന്നേക്കാം . പഴയ കാലത്തിന്‍റെ ഓര്‍മകള്‍ ആകേ വിമ്മിട്ടത്തിലാക്കുന്നു . ഒന്നു കരഞ്ഞിരുന്നെങ്കില്‍ ....
താന്‍ എന്നെന്നേക്കുമായി ഈ ജന്‍മനാട് വിടുകയാണല്ലോ ? തന്‍റെ ആ കൊച്ചു കുടുംബം പൂത്തുല്ലസിച്ച എന്നെ പിറന്ന എന്‍റെ ജന്മ നാട് . എത്ര സുന്ദരമായ ദിനങ്ങളായിരുന്നു ,അത് , യുദ്ധം എല്ലാം കവര്‍നെടുത്തു . ഉപ്പയെയു ഉമ്മയെയും സഹയെയും . ഒന്നോര്‍ത്താല്‍ അതെത്രയോ ആശ്വാസമാണ് , ഈ പട്ടിണി അവര്‍ അനുഭവികേണ്ടല്ലോ?,ഈ നിവരാത്ത തലകളും കൂബിനില്‍ക്കുന്ന മിഴികളുമായി അവര്‍ക്ക് ജീവിക്കണ്ടല്ലോ. അറിയാത്ത ദിക്കിലായി അസ്തമിക്കുന്ന സൂര്യന്‍റെ ഗതികേട് കാണാണ്ടല്ലോ ...
സാഹയേ കണ്ടത്തേണം . ഉമ്മ മരണകിടക്കയില്‍ പറഞ്ഞതായിരു
ഇല്ലെങ്കില്‍ പോരാടി മരിക്കമായിരുന്നു . എങ്ങനെ ? എന്തായാലും ഞങ്ങളെ തോല്‍പ്പിക്കാനാവില്ല .

ന്നു . അവളേ കണ്ടത്തേണം . അവള്‍ മരിച്ചോ ജീവിക്കുന്നോ എന്നറിയില്ല .
മരണത്തിലൂടെ ഞങ്ങള്‍ വിജയിക്കുകയാണോ ചെയ്യുന്നത്?എന്‍റെ മുഴുവന്‍ ദേഷ്യവും ഈ രണ്ടു നിര പല്ലുകല്‍കിടയില്‍ കടിച്ചമര്‍ത്തനാണല്ലോ എന്‍റെ വിധി . ഒരിക്കല്‍ പോലും നിറയാത്ത വയറുകളും ഉയര്‍ത്താനാവാത്ത കഴുത്തുകളും ദേഷ്യമെന്ന വികാരെത്തെ എന്നോ മറവു ചെയ്തിരിക്കുന്നു .
ലോകത്തെ തുറന്ന ആകാശമുള്ള ജയിലുകളല്ലേ ഇത് ? ഞങ്ങള്‍ വെറുതേ കൊള്ളുന്ന വെടികളിലും ബോംബിലും പൊട്ടുന്ന കുഞ്ഞു തലകളില്‍ വെക്കാനുള്ള മരുന്ന്‍ ഒളിച്ചു കടതെണ്ടുന്നത് ഈ ലോകത്തിനെത്ര അഭിമാനമുള്ളതാണ് ..... മനുഷ്യന്‍ എന്നാല്‍ ദൈവത്തിന്‍റെ വൃത്തികെട്ടൊരു കളിമണ്‍ ശില്‍പത്തില്‍ കുറേ അഹങ്കാരവും കുറച്ച് അനുകരണ കലയും വളരേ വളരേ കുറച്ച് ബുദ്ധിയും നല്കിയതല്ലേ? ട്രൈല്‍ ആന്‍ഡ് എറര്‍ 
നല്‍കിയ നീണ്ട സമയം കൊണ്ട് കൂടുതല്‍ അഹങ്കാരം സംഭാദിച്ചു എന്നു മാത്രം
ഞാന്‍ ഒരു ജൂതന്നേയും കോന്നിട്ടില്ല .. എന്നിട്ടും ഞാനെ ന്തിന് ഈ ജയിലിലടക്കപ്പെട്ടു ?
.
ട്രക്കില്‍ അവളിരിപ്പുണ്ട് , ലോകത്തിലെ ഏറ്റവും സുന്ദരരായ മനുഷ്യ വര്‍ഗത്തിലെ സ്ത്രീ ... യാത്ര യുടെ തളര്‍ച്ചയും ദുഖവും അവളുടെ കണ്‍പോളകളെവീര്‍പ്പിച്ചിരിക്കുന്നു . തളര്‍ന്നുറങ്ങുന്ന അവളും അവളുടെ മാറില്‍ പറ്റികിടന്നുറങ്ങുന്ന കുഞ്ഞും എത്ര മനോഹരമായ കാഴ്ചയാണ് .. ഈ തള്ളയുടെയും കുഞ്ഞിന്‍റേയും ചിത്രം വരക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ...
അല്ലെങ്കില്‍ ഒരു ഫോട്ടോ എങ്കിലും ഏടുകന്‍ കഴിഞ്ഞിരുന്നെങ്കില്‍ . പലസ്തീന്‍ ജനതയുടെ മുഴുവന്‍ നിരാശയും ലോകത്തിന്‍റെ നിസാഹയതാഅവസ്ഥയും ആ നിഷ്കളങ്കമായ കുഞ്ഞിന്‍റെ നനഞ്ഞ മുഖത്ത് പൊടിഞ്ഞ വിയര്‍പ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്ന നേര്‍ത്ത മുടികളും അടഞ്ഞ വലിയ കണ്ണുകളും അവന്‍റെ അമ്മയുടെ ദുഖഭാവവും പൊടിയും പുകയും നിറഞ്ഞ പശ്ചാത്തലവും കൂടിയ ഈ ഫോട്ടോകാകില്ലേ ? ലോകം അത് അങ്ങീകരിച്ചാലും ഇല്ലെങ്കിലും അത് അങ്ങനെ തന്നെ യായിരിക്കും .
ഒരു ക്യാമറ കയ്യിലുണ്ടായാല്‍ പോലും എനിക്കവളുടെ ഫോട്ടോ എടുക്കാനാവില്ലല്ലോ ? എന്തിന് അവള്‍ എന്നെ നോകിയപ്പോള്‍ എന്‍റെ കണ്ണുകളെ ഞാന്‍ പിന്‍വലിച്ചില്ലെ? അവളേ നോകി പുഞ്ചിരിക്കണമെന്നുണ്ടായിട്ടും എനിക്കാ നോട്ടം തന്നെ തുടരാനായില്ലല്ലോ . ഞാന്‍വളെ ഇത്ര സ്നേഹിക്കുകയും ഓര്‍ക്കുകയും ചെയ്തിട്ട് . പണ്ട് കുഞ്ഞുങ്ങള്‍ ആയിരുന്നപ്പോ ഞാനവളോടൊപ്പം എത്രയോ കളികള്‍ ഞങ്ങളൊരുമിച്ച് എത്രയോ ദിനങ്ങള്‍ ,പല കളികള്‍ ... എന്നിട്ടും , അന്നൊരിക്കലും സങ്കല്‍പ്പിക്കാന്‍ പോലുമവുമായിരുന്നോ ഈ അകല്‍ച്ച?
വളരേ കാലത്തിനുശേഷം ഇന്ന് കാണുബോള്‍ ഒന്ന്‍ നോകന്‍ പോലുമാവാതിരുന്നത് . അവളുടെ കുഞ്ഞിന് ഒരു ചുംബനം പോലും നല്‍കനാവാത്തത് ... ഒരു പക്ഷേ ഞാന്‍ അവളേ ഓര്‍കുന്നതുപോലെ എന്നെയും പഴയ കാലങ്ങളും എല്ലാം അവളും ഓര്‍കുന്നുണ്ടാവണം ,
വളര്‍ച്ച ഞങ്ങളുടെ ഇടയില്‍ അത്യക്ഷ്യമായ(invisible) വരബുകള്‍ തീര്‍തിരിക്കുന്നു . ഒരുപക്ഷേ മറികടക്കാനാവുമെങ്കിലും മറികടക്കാന്‍ പ്രയാസമുള്ള വരബുകള്‍ ....
മനുഷ്യന്‍റെ പ്രവ്യര്‍ത്തീ സ്വാതന്ത്ര്യം ആത്യഷ്യമായ വരംബുകളാലും പാതകളാലും പരിമിതപ്പെട്ടിരിക്കുന്നു . കാരണം മനുഷ്യന്‍റെ ചിന്തയും ഇതുപോലെ അത്യക്ഷമായ പരിമിതികളില്‍ കൂടി മാത്രം ഒഴുകുന്നവയാണ്. അല്ലെങ്കില്‍ ഒഴുകി തായംബിച്ച പാതകളില്‍ ഒഴുകാന്‍ ഇഷ്ടപ്പെടുന്നവയാണ് കാരണം പുതിയ ഇടങ്ങള്‍ കാണ്ടത്താന്‍ ഊര്‍ജം അവിശ്യമാണ്; പ്രബഞ്ച നിയമങ്ങള്‍ എല്ലായിടത്തും ഒന്നു തന്നെയാണ് ..
ഒരുപക്ഷേ ഞാന്‍ എന്‍റെ ബാഗില്‍ കിടക്കുന്ന ക്യാമറ എടുത്ത് അവരുടെ ഫോട്ടോ എടുത്തെന്നിരിക്കെട്ടേ ; അതിന് ആദ്യം എന്‍റെ മനസില്‍ തന്നെ ഒരു യുദ്ധം ജയികേണ്ടിയിരിക്കുന്നു അതിനു ഊര്‍ജം കളയാന്‍ ഇഷ്ടമില്ലാത്ത ഞാന്‍ ഇങ്ങനെ തുടരാന്‍ ഇഷ്ടപ്പെടുന്നു .
ഇതിലേതൊക്കെ വരബുകളും പാതകളുടെ അഭാവവുമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ 700 കോടിക്കുമേലെ മനുഷ്യരുള്ള ഈ ലോകത്ത് ഞങ്ങളെ ഈ തുറന്ന ജയിലില്‍ മോജന പ്രതീക്ഷ പോലുമില്ലാത്തവരാക്കുന്നത്? എന്തുകൊണ്ട് ഏവര്‍ക്കും അറിയുന്ന അനീതികള്‍ തുടരുന്നത്?
മനുഷ്യര്‍ അത്യക്ഷ്യമായ ഗ്രിഡുകളില്‍ കുടുങ്ങി കിടക്കുന്നവരാണ് . സ്വാതന്ത്രനായ മനുഷ്യനല്ലാതെ ഈ ലോകത്ത് ജീവിക്കാന്‍ ഇഷ്ട്ടപ്പെടുന്നില്ല . പരിമിത സ്വാതന്ത്ര ജീവികളേ നിങ്ങളുടെ ശരീരവും മനസും ആത്മാവും നിയമങ്ങളുടെ അടിമകളാണ് .




Creative Commons License This work is licensed under a Creative Commons Attribution 3.0 Unported License

No comments: