1

Saturday, September 28, 2013

യുദ്ധ കാലത്തിനുശേഷം..


ഫാക്ടറിയില്‍ നിന്നുള്ള നീണ്ട സൈറണ്‍ കേട്ട് അയാള്‍ യാന്ത്രികമായ തന്‍റെ ജീവിതത്തിലേക്കുന്നര്‍ന്നു . ക്ഷീണിച്ചല്‍പ്പം മുമ്പേ അയാള്‍ അ കിടക്കയിലേക്ക് വീണിട്ടേയുളൂ എന്നയാള്‍ക്ക് തോന്നി . വിസ്തൃതി കുറഞ്ഞ ആകെ കരിപ്പിടിച്ച ഇരുണ്ട കുടിലില്‍ അയാളും ഭാര്യയും മാത്രമാണ് താമസം .ആ കുടില്‍ പോലെ ഗ്രാമം മുഴുവന്‍ കട്ടിക്കൂടിയ പുക പിടിച്ചു കിടക്കുകയാണ് , ആ ഫാക്ടറി ഗ്രാമം മുഴുവന്‍ ഇതുപോലത്തെ കുടിലുകളാണ് , അതിലെല്ലാം ഒന്നോരണ്ടോ മനുഷ്യരും അവരുടെ ദീനവും രോധങ്ങളും മായിരുന്നു .
അയാള്‍ക്ക് കുടിക്കാന്‍ ചായ വേണമായിരുന്നു . തന്‍റെ കിടക്കയില്‍ തളര്‍ന്നുറങ്ങുന്ന ഭാര്യയേ നോക്കി മനസില്‍ ഫ്രാക്ഷന്‍ ഓഫ് സെകണ്ടുകളില്‍ സഹാനുഭൂതിയും മടിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍കോടുവില്‍ സ്വയം ചായ നിര്‍മിച്ചു കഴിക്കാം എന്ന തീരുമാനത്തിലെത്തി ; കടിയുടെ കാര്യവും അത് തന്നെയാക്കി

ശേഷം കരിയിലും ചളിയിലും കുതിര്‍ന്ന തന്‍റെ യൂണിഫോം തന്‍റെ ശരീരത്തിലേക്ക് വലിച്ചു കയറ്റി വാതില്‍ തുറന്ന്‍ നിരത്തിലേക്കിറങ്ങി ; ഫാക്ടറി ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി.അയാള്‍ നടന്ന കല്‍പാതകള്‍ ക്കിരുവശത്തുമുള്ള കുടിലുകളുടെ വാതിലുകള്‍ ആ നിരത്തിലേക്ക് തുറക്കുകയും അയാളെ പോലുള്ള ആളുകള്‍ അതേ ലക്ഷ്യവുമായി ജോംബികളെ(zombi ) പോലെ നടന്നു തുടങ്ങുകയും ചെയ്തുകൊണ്ടിരുന്നു .
.
അയാള്‍ തല ഉയര്‍ത്തുകയും എന്നും എപ്പോയും ചെയ്യാറുള്ളതുപോലെ പടിഞ്ഞാറന്‍ പര്‍വത കെട്ടിലേക്ക് നോക്കി . അവിടെ ആകാശത്തിന്‍റെ പടിഞാറന്‍ അരിക്കില്‍ ഒരു പ്രഭാദത്തിന്‍റെ പ്രകാശത്തെ നോക്കുകയും ചെയ്തു. ഗ്രാമീണര്‍ എപ്പോയെങ്ങിലും തല ഉയര്‍ത്തുമെങ്കില്‍ അതാ പ്രകാശത്തെ ദര്‍ശിക്കാനായിരിക്കും .അവിടുന്നങ്ങോട്ട് അന്തരീക്ഷത്തെ മൂടുന്ന കരി മേഘങ്ങള്‍ തുടങ്ങുകയാണ് . അത് ആ ഗ്രാമത്തെ ആകേ ഇരുളിലിലാഴ്ത്തുകയും ചെയ്യുന്നു . ആ ഗ്രാമത്തിന്‍റെ അത്ര്‍തികള്‍ അവരുടെ ഐതീഹ്യമായിരുന്നു അതിനപ്പുറം പ്രകാശമുള്ള ലോകമുണ്ടെന്നും ഞങ്ങള്‍ക്ക് പ്രകാശമുള്ള ഇന്നലെ ഉണ്ടായിരുന്നെന്നും അവരുടെ വിശ്വാസങ്ങളായിരുന്നു . തങ്ങളുടെ ഭൂതകാലത്തെ കുറിച്ച് പറയാന്‍ അവര്‍ക്ക് ഒരായിരം നാവായിരുന്നു.
അവരുടെ ചരിത്രം വാഴ്മോയിയായ് പടര്‍ന്ന് നുണകള്‍ക്കുക്കും അതിഷോക്തിക്കും ഇടയില്‍നിന്ന് സത്യത്തെ ചികഞ്ഞെടുക്കാനാവതതായിരുന്നു അവരുടെ ആ ഭൂതകാലത്തില്‍ ജീവിച്ചിരുന്നതായി ഏതാനും പേരേ ആ ഗ്രാംത്തില്‍ ഇന്നൊള്ളൂ .. അവരാണെകില്‍ ഈ കഥകളിലും ജീവിതത്തിലും തല്‍പര്യമില്ലത്തവരായിരിക്കുന്നു പക്ഷെ അവരുടെ വികാസം പ്രാഭിച്ചിരുന്ന പേശികള്‍ നോക്കി ഗ്രാമീണര്‍ തങ്ങല്‍കുണ്ടായിരുന്ന ശക്തിയേ ഓര്‍ത്ത് ഉല്‍കിടിലം കൊണ്ടിരുന്നു .
കുനിക്കപ്പെട്ട കഴുത്തുകളോടെകൂടെയാണ് അയാള്‍ അച്ചില്‍ വര്‍ക്കപ്പെട്ടതെന്ന് തോന്നും വിധം അയാള്‍ തല ഉയര്‍ത്തി നോക്കാന്‍ പ്രയാസപ്പെട്ടു ..ഫാക്ടറിയില്‍ എത്തിയപ്പോള്‍ ഇന്നലെ എന്തോ അചിവ്മെന്‍റ് ഉണ്ടായത്തിന്‍റെ ആഘോഷം ഇനിയും നിര്‍ത്തിയില്ല. അതിനെക്കുറിച്ച് യുവാക്കല്‍ എന്തൊക്കെയോ ബടായി പറയുന്നു . അയല്‍ക്കാകെ ദേഷ്യം വന്നെങ്കിലും തന്‍റെ ജോലിസ്ഥലം ലക്ഷമാക്കി അയാള്‍ നടന്നു . യുവാക്കളോട് അയാള്‍ക്ക് പുച്ഛമായിരുന്നു . അരാഷ്ട്രീയ ജീവികള്‍ . യുവള്‍ അയാളെ മാംസപേശികളില്‍ നോകി മാത്രം ഭയപ്പെട്ടു .
ഒരുകാലത്ത് ഉന്നത നിലവാരത്തിലുള്ള പ്രൊഡക്ടുകള്‍ ഇറക്കിയിരുന്ന കമ്പനി ആയിരുന്നു ഇത്. ഇന്നും അതെനിലവാരം പുലര്‍ത്തുന്നു . പക്ഷേ ലോകനിലവാരം ഒരുപാട് മാറിപ്പോയ്യെന്നു മാത്രം . ഓരോന്നാലോചിച്ച് ഇരുമ്പില്‍ മഴു കൊണ്ട് ആഞ്ഞടിക്കുംബോയാണ് മാനേജര് തന്നെ നോക്കുന്നത് കണ്ടത്. അയാള്‍ മാനേജെറെ വിശുചെയ്തു . മൂപ്പര്‍ ഒരുതരം വല്‍സല്യത്തോടെ നോക്കുക മാത്രം ചെയ്തു. അയാള്‍ മനസില്‍ മന്ത്രിച്ചു "ഞങ്ങളുടെ മാനേജര്‍" . ഫാക്ടറിയേ വിജയത്തിന്‍റെ കൊടുമുടികള്‍ തീര്‍ത്തിരുന്ന മനുഷന്‍ .. യുദ്ധകാലത്ത് ഫാക്ടറി തകര്‍ന്ന ശേഷം അതിനെ ഉയര്‍ത്താന്‍ പലതും ചെയ്തുനോക്കി ,പാവം . ഒന്നും വിജയിച്ചില്ല . പലരും അയാളെ കുറ്റപ്പെടുത്തുന്നുണ്ടാവണം . പക്ഷേ അവര്‍കോന്നും അറിയില്ല ആ മനുഷ്യനെ. ഫക്ടോറിയുടെ അവസ്ഥ അതുപോലെ പ്രതിഫലിച്ചിട്ടുണ്ട് അയാളുടെ ശരീരത്തില്‍ വയറും ചാടി നരകേറി മെലിഞ് ഒരു കൊലമായിരിക്കുന്നു
അയാളോടുള്ള സ്നേഹമാണ് ഈ പണിക്കാരെയെല്ലാം കമ്പനിയോട് ചേര്‍ത്തുനിര്‍ത്തുന്നത് . അയാള്‍ അവരെയും സ്നേഹിക്കുന്നു മനസിലാക്കുന്നു , ഞാനും കാരണം അവെരെല്ലാം വര്‍ക്ക് ചെയ്യുന്നത് ഞാന്‍ എന്ന ഫാക്ടറിയിലല്ലേ ....

Creative Commons License This work is licensed under a Creative Commons Attribution 3.0 Unported License

No comments: