1

Saturday, October 26, 2013

എങ്കിലും യുദ്ധം ഒരു തുടര്‍കഥയാണ്

author-al

അതി ജീവനങ്ങള്‍ക്കുശേഷം ഞാന്‍ ചെകുത്താന്‍റെ സഗീതത്തില്‍ നിന്നും മോജിതനായിരിക്കുന്നു. സമാധാനം എന്നെ ആശ്ലേഷിച്ചിരിക്കുന്നു. അത് അതിന്‍റെ കേന്ത്രത്തില്‍ നിന്നു തന്നെയാകുന്നു . 

അപൂര്‍ണം

author- . ജിഷാര്‍
ഗസലുകളുടെ മടിയില്‍ കിടന്ന്‍
ഹൃദയ രക്തംകൊണ്ട് ഞാന്‍ എഴുതി.
നീയെന്‍റെ അരികിലിരുന്ന് നമ്മുടെ
 സ്വപ്നങ്ങള്‍ക്ക് വര്‍ണം ചാലിച്ചു .
നമ്മള്‍ ഞാനും നീയുമായപ്പോള്‍
 നീ നിന്‍റെ വരകളുടെ നിറം കുറച്ചപ്പോള്‍
ഞാനെന്‍റെ അക്ഷരം കൊണ്ടൊരു കഠാര നിര്‍മിച്ചു
സിന്ദൂര ഗന്ധമുള്ള വഴികളില്‍ പ്രണയ ചക്രവളത്തില്‍
നടന്നു അവസാനിക്കുന്നതിന് മുംബ് ഞാന്‍ ...

Sunday, October 20, 2013

നഷ്ടപ്പെട്ട അദ്ധ്യായം

author - al
കുഞ്ഞുനാളില്‍ താന്‍ കണ്ട പല മോഹങ്ങളുടെ സാഫല്യത്തിനായി അയാളൊരു  വൈദികനായി ; വളരേ കാലം കഴിഞ്ഞിട്ടും ആഗ്രഹിച്ച ആത്മീയ മണ്ഡലങ്ങളൊന്നും അയാള്‍ കണ്ടില്ല . അങ്ങനെ ഇരിക്കെ ഒരു
ഞാഴറായിച്ച രാത്രി അയാള്‍ തന്‍റെ ഉല്‍പതി പുസ്തകത്തിലേക്ക് മനോഹരമായ ഒരാദ്ധ്യയം എഴുതി ചേര്‍ത്തു .

                            "ആദിയില്‍ ഭൂമിയുടെ നിര്‍മാണ വേളയില്‍ ദൈവം പല രൂപങ്ങളും പരീക്ഷിച്ചു നോകിയിരുന്നു . സ്വാതന്ത്രം , സ്നേഹം തുടങ്ങിയവയുടെ നിര്‍മാണ വേളയില്‍ ഭൂമിക്ക് പരന്ന രൂപമായിരുന്നു . പര്‍വതങ്ങളും താഴ്വാരങ്ങളും വിതാനങ്ങളുമുള്ള പരന്ന രൂപം . എന്നിട്ട് ദൈവം സ്നേഹത്തെ താഴ്വാരത്തിലും സ്വാതന്ത്രത്തെ പര്‍വതത്തിന് മുകളിലും സ്ഥാപിച്ചു . എന്നിട്ട് പര്‍വതത്തിന്‍റെ ദേവനായി ചെകുത്താനെയും താഴ്വാരത്തിന്‍റെ ദേവനായി മാലാഘ മാരെയും നിയമിച്ചു . സ്വാതന്ത്രത്തെ ഭയപ്പെട്ട അടിമത്തം താഴ്വാരത്തില്‍ കഴിച്ചു കൂടുകയും ചെകുത്താന് ചുമതലയുള്ള മറ്റ് ദുഷ്പ്രവര്‍ത്തികള്‍ പര്‍വതങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു .

                               ലോകത്തില്‍ ഉള്ള ഏറ്റവും ഉന്നതമായത്തും സന്യാസികള്‍ക്ക് മാത്രം സാദ്ധ്യമാകുന്നതുമായ സഹോദര്യസ്നേഹം * ഏറ്റവും താഴ്ന്ന വിദാനമായ തടാകത്തിനടിയില്‍ അളിപിടിച്ചു കിടക്കുകയുംചെയ്തു . പര്‍വതത്തിനടിയിലുള്ള ഒരു സ്ഥാനത്ത് ദൈവം സ്വര്‍ഗത്തിലേക്കുള്ള വാതില്‍ നിര്‍ണയിക്കുകയും ചെയ്തു . 

                               ഭവ്തിക ഭൂമിയുടെ രൂപം ഗോളമാകിയെങ്കിലും അവ അങ്ങനെ തന്നെ തുടര്‍ന്നു . "

 എന്നിട്ട് അയാള്‍ ഇങ്ങനെ പറഞ്ഞു - "മനുഷ്യന്‍റെ സൃഷ്ട്ടിക്കു ശേഷം അവര്‍ താഴ്വാരങ്ങളുടെ അനായാസം കൊണ്ട് അവിടെ ഓടിനടക്കുകയും പര്‍വതങ്ങളിലെ പ്രകാശം കണ്ട് പര്‍വ്വതാരോഹണത്തിന് മുതിരുകയും ഇടക്ഇടെ സ്നേഹത്തിന്‍റെ ആഗിരണം കൊണ്ട് തിരികെ മറിഞ്ഞ് വീണുകൊണ്ടും ഇരിക്കുന്നു .  "


Saturday, October 19, 2013

ഞാന്‍ കളി നിര്‍ത്തുന്നു

author al-
എഴുതുന്ന അത്രെയും നാള്‍ ഞാന്‍ വൃത്തികെട്ട ഒട്ടും ആത്മസംതൃപ്തി
നല്‍കാത്ത ആത്മ വെബിജാരത്തിലായിരുന്നു .
അക്കാലമത്രയും തലയും ഹൃദയവും പൂട്ടികിടന്നു .അവര്‍
കര്‍ശനമായി വിലക്കിട്ടും ഞാന്‍ കഥ എഴുതി.
ആത്മവെബിജാരത്തിനുവേണ്ടി മാത്രം .
കഥകളിലൂടെ ഒരു രഹസ്യ ഗ്രാഫ് വരക്കുകയായിരുന്നു .
ഹൃദയത്തിന്‍റെ കന്യകതത്തിനുവേണ്ടി നടത്തിയ യുദ്ധത്തിന്‍റെ ഗ്രാഫ് .
ഭവ്ധിക വെബിജാരത്തില്‍ നിന്നും രക്ഷപെടാന്‍ ആത്മവെബിജാരം .
ഈ കഥകള്‍ എന്നെയോ എന്‍റെ ചിന്തകളേയോ  ഒരിക്കലും അടയാളപ്പെടുത്തിയില്ല. നിനക്ക് നന്നി ...
എന്‍റെ ഓക്കാനത്തെ ഞാന്‍ അക്ഷരത്തില്‍ പൊതിയുക മാത്രമായിരുന്നു  .

രൂപ ഭേദം

author al-
മഞ്ഞപിത്തം ഹൃദയത്തെ ബാധിച്ചു കഴിഞ്ഞാല്‍
അത് കണ്ണുകളേയും കാതുകളെയും കൈകളേയും ബാധിക്കുന്നു
വൃണങ്ങളില്‍ നിന്നും ഒലിക്കുന്ന ചോരയുടെ മഞ്ഞക്ക്
പെയ്ന്‍റ് കൊടുത്തു ഞാന്‍ ഉറങ്ങാന്‍ വെംബുമ്പോള്‍
ഞാനെന്നും ഭയപ്പെട്ട ഭാവികാലത്തിലെ ഭൂതങ്ങള്‍
വര്‍ത്തമാനത്തില്‍ കാല്‍ വെക്കുന്നത് ഞാനൊരു
ചാട്ടുളി ഏറ്റ  ഞെട്ടലോടെ അറിയുന്നു .
യുദ്ധത്തെ ഇഷ്ട്ട പെടുന്ന യോദ്ധാവാവാതെ
ലക്ഷ്യങ്ങളുള്ള  പോരാളിയാവുക ..   

Thursday, October 17, 2013

സന്തോഷത്തിന്‍റെ മരണം

                        നാം നാലു നൂറ്റാണ്ട് നീണ്ട യൂറോപ്യന്‍ ഭരണത്തിനു കീഴിലായിരുന്നെന്ന്  ഇന്ന്‍ നാം അത്ര ഓര്‍കാറില്ല .  അവര്‍ക് താഴേ തട്ടില്‍ വേണ്ടത്ര സ്വാധീനം  ഇല്ലായിരുന്നതുകൊണ്ടാവണം , അതെന്തുകൊണ്ടെന്നാല്‍ ബ്രിട്ടീഷുകാരിലെ ഉന്നതരാണ് ഇന്ത്യയില്‍ എത്തിയിരുന്നത് . അതിലും ഉന്നതമായ ജീവിതമാണ് അവര്‍ ഇവിടെ ജീവിച്ചത് . അതുകൊണ്ട് തന്നെ ഇവിടെ ഉണ്ടായിരുന്ന സംമ്പന്ന വര്‍ഗംത്തില്‍ മാത്രം അവരെ അനുകരിക്കുന്ന അവരേപോലെ നിശാ വസ്ത്രംവും കോട്ടും തുന്നി പൈപ്പും വച്ച് ഒരു ഓച്ചാന വര്‍ഗം പൂരിപക്ഷം പ്രാഭിച്ചിരുന്നു . ഓച്ചാനത്തിന്റെ ആഭിചാരംത്തിന്‍റെ ശക്തി കൊണ്ട് അവര്‍ കൂടുതല്‍ സംമ്പന്നരായി , എന്തൊ  ?

                          പക്ഷേ ബ്രിട്ടീഷ് കാരുടെ ഭരണം അവസാനിച്ച് മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും ആ വര്‍ഗം അവരേ അനുകരിച്ച് പുതിയ പാതകള്‍ പിന്തുടര്ന്ന് ഉടുത്തത് അഴിച്ച് നടക്കാനും ആരുടെ ഒപ്പവും കിടക്കുന്നത് ഒരു പാഷന്‍ ആയി കാണുകയും ചെയ്യുന്നു . ആ എന്തേലും അവട്ട് ...

                 എന്തൊക്കെ ആയാലും ഇന്ത്യയില്‍ താമസിച്ചിരുന്ന വെള്ളക്കാര്‍ സാധാരണക്കാരില്‍ നിന്നും വളരേ അകലം പാലിച്ചിരുന്നു .അവര്‍ സാധാരണക്കാര്‍ക്ക് കാര്യമായി നല്കിയിരുന്നത് വെള്ള കുഞ്ഞുങ്ങളെ മാത്രമായിരുന്നു .

                             പക്ഷേ അവരില്‍ നിന്നുമെല്ലാം വ്യത്യസ്തനായിരുന്നു "ബാറ്റര്‍ പീറ്റര്‍ പ്രഭു" എന്ന്‍ നാട്ടുകാര്‍ വിളിച്ചിരുന്ന "ബാറ്റര്‍ പീറ്റര്‍" , പേരുപോലെ തന്നെ ഒരു രസികനും പിന്നെ ഒരു സോപ്നാടകനും ആയിരുന്നു പീറ്റര്‍ . ചെത്ത് കള്ള് കുടിക്കുകയും കവലകളില്‍ വരേ ഇരിക്കുകയും ചെയ്തിരുന്ന ഒരു ഭ്രാന്തന്‍ സായിപ്പ് . പാണനും നഭൂതിരിയും അയാള്‍ക്ക്  ഒരുപോലെ ആയിരുന്നു. 

                      പക്ഷേ പ്രഭുവിനെ പറ്റി നാട്ടുകാരോട് ചോദിച്ചാല്‍ "അയാള്‍ ഒരു സാധാരണ മനുഷ്യനല്ലെന്ന് മാത്രം ഞങ്ങള്‍ക്ക് അറിയാം എന്ന്‍ അവര്‍ പറയും . ചെലപ്പോ അതികപേരും അയാള്‍ ഒരു ചെകുത്താനാണെന്ന് വരേ പറഞ്ഞു കളയും . ഒരുപക്ഷേ സമൂഹത്തിന്‍റെ അടിവേരുകളില്‍ അള്ളിപിടിച്ച് വളര്‍ന്ന് കൊഴുത്ത അന്നതെ ഉച്ചനീജത്തത്തെ അയാള്‍ വക വെക്കാത്തതുകൊണ്ടാവും . അല്ലെങ്കില്‍ പിശാച്ചുകള്‍ക്കും ഭ്രാന്തന്‍മാര്‍ക്കും പറ്റിയ സ്ഥലത്ത് താമസിക്കുന്നതുകൊണ്ടുമാവും . 

                         കേരളത്തിന്‍റെ കിഴക്കുള്ള നീലഗിരിയിലെ  രാത്രി മുഴുവനും പകല്‍ മുക്കാലും കോട മൂടി കിടക്കുന്ന ഒരു മല മുകളില്‍ നിര്‍മിച്ച ഒരു കരീംകല്‍ കോട്ടയിലയിരുന്നു പ്രഭുവിന്‍റെ താമസം . ഒരു യൂറോപ്യന്‍ ഗൊത്തിക് കോട്ട. ചെറുപ്പം മുതല്‍ കേട്ട എല്ലാ കഥകളിലേയും കോട്ടകളെയെല്ലാം ആ കോട്ടയില്‍ അയാള്‍ ആവാഹിച്ചു കുടിയിരുത്തി  .വളരേ കിലോമീറ്ററുകള്‍ അപ്പുറവും ആള്‍ താമസമില്ലാത്ത കൊടും കാടിന് നടുവിലായിരുന്നു അത് . കോട്ടക്കുള്ളില്‍ നിന്നും എവിടേക്കു നോക്കിയാലും കറുപ്പും നീലയും പച്ചയും കലര്‍ന്ന പര്‍വതകെട്ടുകള്‍ കോട മൂടികിടക്കുന്നതോ കോടയോ കാണാം .

                                   നേരം പത്തു മണിക്കേ അവിടെ സൂര്യന്‍ ഉദിക്കുകയൊള്ളൂ. ഉച്ച വരേ പതിയെ കോട പര്‍വതങ്ങളെ വിട്ടു പോവുന്നത് കാണാം . പിന്നെ ചുറ്റും കിടക്കുന്ന മലനിരകളും നീല  ആകാശത്തു മേഘങ്ങള്‍ വരക്കുന്നതും കാണാം . വൈകുനേരം ആകാശം ചുവപ്പിച്ച് അതേ പര്‍വതങ്ങള്‍ക്ക് പിന്നിലേക്ക് സൂര്യന്‍ മറയുന്നതും മലകളിലേക്ക് ഇരുട്ടും തണുപ്പും കൊണ്ട് കാറ്റ് വരുന്നതും മനോഹരമായ കാഴ്ചയാണ് .

                                 പീറ്ററിന് തന്നെ ഒരുപാട് കൂട്ടുകാരുള്ളതുകൊണ്ടും കോട്ടയുടെ മനോഹാരിത കേട്ടറിയുന്ന സന്നര്ഷകരുമായി കോട്ടയില്‍ എന്നും വിരുന്നായിരുന്നു . കാട്ട് ഇറച്ചിയും കഞ്ചാ\വും കള്ളും അവിടെ ഒഴുകി നടന്നു .

  
                              പക്ഷെ ഭീമമായ തുക ചിലവാക്കി ബാറ്റര്‍ പീറ്റര്‍ ആ കോട്ട നിര്‍മിച്ചത്  ഏകാന്തതയില്‍  ലയിച് ഇരിക്കാനും യദാര്‍ഥങ്ങളില്‍   നിന്ന്‍ രക്ഷപ്പെട്ട് അമൂര്‍ത്തധയിലേക്ക് ഉല്‍ വലിയാനുമായിരുന്നു . പക്ഷെ ഹ്രദയത്തിന് താഴേ ഘനീഭവിച്ച് കിടക്കുന്ന ദുഖം അയാളെ അനുവദിച്ചില്ല . ഏകാന്തനാവുമ്പോള്‍ ദുഖം പതിയെ അലിയുകയും സമുദ്രത്തോളം ആഴമുള്ള ദുഖത്തിലേക്ക് താന്‍ അഴ്ന്നു പോകുന്നതായും അയാള്‍ക്ക് തോന്നും . അതിനാല്‍ തന്‍റെ ദുഖത്തെ ഒരിക്കലും അഭിമുകീകരിക്കാന്‍ അയാള്‍ ദൈര്യപ്പെട്ടില്ല. ആകാരണമായി ഇടക്കിടെ പൊങ്ങി വരുന്ന ദുഖത്തില്‍ നിന്ന്‍ ശ്വഷധമായി രക്ഷപ്പെടാന്‍ അയാള്‍ ഒരു മാര്‍ഗമേ അയാള്‍ കണ്ടുള്ളൂ .. 'മരണം'
  
                             
ആത്മഹത്യ എന്ന വിജാരത്തിലെ സമാധാനത്തെ അയാള്‍ ആസ്വദിക്കുകയും ഒപ്പം വേദനയെ അയാള്‍ ഭയപ്പെടുകയും ചെയ്തു . അതിനാല്‍ അയാള്‍ പുതിയ മരണ മാര്‍ഗങ്ങളെ കുറിച്ച് ആലോജിക്കുകയും ചെയ്തു കൊണ്ടിരിക്കവെ ആണ് ' സന്തോഷത്തിന്‍റെ മരണത്തെ' പറ്റിയും 'സന്തോഷത്തിന്‍റെ മുറി'യെ പറ്റിയും കോട്ടയില്‍ വിരുന്നിന് വന്ന ആരോ അയാളോട് പറഞ്ഞത് . അത് കേട്ടതു മുതല്‍ അയാളുടെ കാലുകള്‍ അതുമായി പ്രണയത്തിലാവുകയും അവ അവിടെക്കു ചലിക്കാന്‍ തുടങ്ങുകയും ചെയ്തു ഒന്നിന്നും തടുക്കാനാവാത്ത വിധം അത് പ്രയാണമാരംബിക്കുകയും ചെയ്തു . അയാള്‍ മദ്രാസില്‍ നിന്നും അഫ്ഗാനിലേക്ക് വണ്ടി കയറി.
  
                                             തണുത്തതും  വരണ്ടതുമായ ഭൂമികളും മഞ്ഞു പര്‍വതങ്ങളും നീല തടാകങ്ങളും നിറഞ്ഞ കഞ്ചാവിന്റെ വിളനിലമായ ഹിന്ദുഖുശ്  സ്വര്‍ഗ ഭൂമി  പിന്നിട്ട് അഫ്ഗാനിലെ ആ സ്വര്‍ഗ ഭൂമിയിലെത്തി .
  
                                            സില്‍ക്ക് പാതയില്‍ അഫ്ഗാന് പ്രധാന റോള്‍ കിട്ടുന്നതിന് മുംബ് തന്നെ അവിടെ ഗ്രാമങ്ങളില്‍ ചെറിയ ചെറിയ പ്ലോട്ടുകളായി ഒപ്പിയം കൃഷി ഉണ്ടായിരുന്നു അതിനു കാരണം വടക്കന്‍ അഫ്ഗാനിന്റെ വരണ്ട ഉഷ്ണ കാലാവസ്ഥ പോപ്പി ചെടികള്‍ക്ക് വളരാന്‍ ഏറ്റവും അനുയോജ്യമായതാണ്  . അതിന് വേദ കാലത്തിന്റെ പഴക്കമുണ്ടെന്ന് വരെ പറയപ്പെടുന്നു . ഇന്നും അതിന് വലിയ മാറ്റമൊന്നുമില്ല . 

                                             അവിടെ വിശേഷപ്പെട്ട ഒരു തരം ഒപ്പിയം കൃഷിചെയ്യുന്ന തോട്ടങ്ങളുണ്ട് . അതിന് ചാരെ തന്നെ ഒരു മുറിയും ഉണ്ടാകും . അവിടെയാണ് സന്തോഷത്തിന്‍റെ മരുന്നെന്ന് ചരിത്രധീന കാലം മുതല്‍ അറിയപ്പെടുന്ന  ലഹരി മരുന്ന്‍ നിര്‍മിക്കുന്നത്. ആ മുറിയാണ് സന്തോഷത്തിന്‍റെ മുറി . അവിടെ ഉണ്ടാക്കുന്ന മരുന്ന്‍ കഴിച്ചവന് ലോകത്തില്‍ ലഭ്യമായ ഏറ്റവും വലിയ  സന്തോഷം അനുഭവപ്പെടുന്നു . മൊസാക് പര്‍വതത്തോളം കറുപ്പിന്‍റെ ലഹരി ആ മരുന്നിന്നുണ്ടെന്ന് ഒരു    പഴമൊഴി ഉണ്ട് . എന്തു തന്നെ ആയാലും അതിനെ പറ്റി അത് കഴിച്ചവര്‍ ആരും അതികം പറഞ്ഞിട്ടില്ല കാരണം അത് ആസ്വദിച്ചതിന് പകരമായി ആ മരുന്ന്‍ മരണം പ്രതിഫലമായി നല്കിയിരുന്നു . 
  
                                         
  ഒരുപാട് ദിവസത്തെ അലചലിന് ശേഷം ബാറ്റര്‍  പീറ്റെര്‍  ആ മുറി കണ്ടത്തി .ലോക പ്രശസ്തി നേടിയ സന്തോഷത്തിന്‍റെ മുറി കണ്ട് അയാള്‍ നെട്ടി പോയി.  അയാള്‍  ഊഹിച്ച പോലെയായിരുന്നില്ല അത് . ഒരു ചെറിയ പോപ്പിതോട്ടത്തിന്റെ മൂലയില്‍ തികച്ചും സാധാരണമായ ഒരു മുറി . അവിടെ കേറിച്ചെന്നപ്പോള്‍ ആരും അയാളെ നോകിയില്ല. ആരും ഒരു സായിപ്പ് ആ മുറിയില്‍ കഴറിയത് കണ്ടില്ല. കാരണം അവരാരും തന്നെ ആ ലോകത്തായിരുന്നില്ല . തീര്‍ത്തൂം വൃത്തി ഹീനമായ ആ മുറിയില്‍ അങ്ങുമിങ്ങുമായി ചിലര്‍ പ്രേതങ്ങളെ പോലെ കിടക്കുന്നത് പീറ്റര്‍ അരണ്ട വെളിച്ചത്തില്‍ കണ്ടു . ചിലര്‍ , അഹ്.. ഹാ... എന്നൊക്കെ മുരടുകയും , മറ്റുചിലര്‍ അള്ളാ ... ഹാ... 
  
                                    ആ മുറിയില്‍ നിന്നു വമിക്കുന്ന മണം തന്നെ അയാളെ അടിമ ആക്കി കഴിഞ്ഞിരുന്നു . ആരോ നീട്ടിയ ഒരു ചുരുട്ട് വലിച്ച് അയാളും അവരോടൊപ്പം ചേര്‍ന്നു . അയാള്‍ പതുക്കെ ഭൂമിക്കും സ്വര്‍ഗത്തിനുമിടയിലേക്ക് ഉയര്‍ന്നു . അങ്ങനെ അയാള്‍ അവിടെയുള്ളവരുമായി സ്വപ്നത്തില്‍ സംസാരിക്കാന്‍ പഠിച്ചു . അങ്ങനെ മൂന്നാം നാള്‍ പീറ്റര്‍ തന്‍റെ അവിശ്യം പറഞ്ഞു . അങ്ങനെ അവരുടെ നേതാവ് യദാര്‍ത്യത്തിനും സ്വപ്നത്തിനും ഇടയില്‍ നിന്നുകൊണ്ടു ആ മാന്ത്രിക മരുന്ന്‍ ഒരാഴ്ച്ച കൊണ്ട് നിര്‍മിച്ചു കൊടുത്തു . അത് കഴിച്ച പീറ്റെര്‍ ബാറ്റര്‍ ഉന്‍മാദത്തിന്‍റെ അങ്ങേ അറ്റത്ത് വച്ച് തന്‍റെ ശരീരവും ആത്മാവും തമ്മിലുള്ള അടിമത്തത്തിന്റെ വേരുകള്‍ ഭേദിച്ച് സന്തോഷത്തിന്‍റെ മരണം വരിക്കുകയും ചെയ്തു . ഭീകരമായ മരണഭയം അയാള്‍ മുറിച്ച് കടന്നുകാണുമോ?

                                     

Wednesday, October 16, 2013

ഇന്നും ഇന്നലകളും...

മാത്ര്‍ത്ത്വത്തിന്റെ മാധുര്യം
ഇന്നലകളിലേത്‌ പോലെ ഇന്നില്ല...

പിത്ര്‍ത്ത്വത്തിന്റെ പവിത്ത്രത
ഇന്നലകളിലേത്‌ പോലെ ഇന്നില്ല...

സാഹോദര്യത്തിന്റെ ചാതുര്യം
ഇന്നലകളിലേത്‌ പോലെ ഇന്നില്ല...

അധ്യാപനത്തിന്റെ ആധികാരികത
ഇന്നലകളിലേത്‌ പോലെ ഇന്നില്ല...

രണ്ടു ഡിസൈനുകള്‍ ...

a story of Ar. Kevin Mark Low
 ഒരിക്കല്‍ ഒരു അക്വാറിയം ഡെസിങ് ചെയ്യാന്‍ രണ്ട് പ്രഗല്‍ഭരായ ആര്‍കിടെക്ട് മാരെത്തി . ഒരാളുടെ മനസ് നിറയേ ശംഖിന്‍റെ രൂപമായിരുന്നു .അതിന്‍റെ രൂപം, അതിന്‍റെ ചലമാത്മഗത , സമുദ്രത്തോടുള്ള അനുരൂപത , എല്ലാം ആ അക്വാറിയം ഒപ്പിയെടുത്തു .  മനോഹരമായ ആ അക്വാറിയം കണ്ട് ജനങ്ങള്‍ അദ്ദേഹത്തെ അഭിനദിച്ചു
              ശംഖിനെയും കടല്‍ ജീവികളേയും , കടലിനെതന്നെ ഉല്‍കൊള്ളാവുന്ന മനോഹരമായ കടല്‍ തന്നെ യായിരുന്നു രണ്ടാമന്‍റെ മനസില്‍ . കടല്‍ തിരമാല , ഗര്‍ത്തങ്ങള്‍ , കടല്‍ ജീവികള്‍ , എല്ലാം അദ്ദേഹത്തെ ഭ്രമിപ്പിച്ചിരുന്നു . കടല്‍ തിരമലകള്‍ പുരത്തേകൊഴുകുന്നതും ഉള്‍വലിയുന്നതും കുരുന്നിന്‍റെ കവ്ദുകത്തോടെ അയാള്‍ നോക്കി കണ്ടു .
                           അദേഹത്തിന്‍റെ  ഡിസൈന്‍ കണ്ട് ആരും അദ്ദേഹത്തെ അഭിനന്ദിക്കാന്‍ നിന്നില്ല .  പകരം അവര്‍ ആ അക്വാറിയത്തില്‍ ഇറങ്ങിച്ചെന്ന് കടലിനെ അനുഭവിച്ചു ..

Thursday, October 10, 2013

യാത്രയും യുദ്ധവും

നിങ്ങളുടെ ലക്ഷ്യങ്ങള്‍ അകലകളിലാവുമ്പോള്‍ ; നിങ്ങള്‍ അവയുടെ അടുതെത്താന്‍ സഞ്ചരിക്കുമ്പോള്‍
  പൂന്തോട്ടങ്ങള്‍ക്കു   ശേഷം മുള്‍ വിരിച്ച പാതകള്‍  ഉണ്ടാകും , ഇരുണ്ട രാത്രികള്‍ക്ക് ശേഷം പ്രകാശമുള്ള പ്രഭാതങ്ങള്‍ ഉണ്ടാകുകയും ചെയ്യും . കടുത്ത വെയിലിനെ താങ്ങ വയ്യാതാവുമ്പോള്‍ മരുപ്പച്ചകളെ ആശ്രയിക്കേണ്ടി വരും . മരുപ്പച്ചകളുടെ തണലിന്‍റെ തണുപ്പ് നിങ്ങളെ മരുപച്ചകളില്‍ നിന്ന്‍ മരുപ്പച്ചകളിലേക്ക് സഞ്ചരിക്കുന്നവനാക്കും . അത് നിങ്ങളുടെ സ്വപ്നങ്ങളെ വശീകരിക്കും . യാത്രകള്‍ പുനസ്ഥാപിക്കാന്‍  നിങ്ങള്‍ യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വരും .

Sunday, October 6, 2013

കറുപ്പിന്‍റെ താഴ്വാരം ..

author : _ al
- വളരേ ചുരുക്കിയണ് ഇതെഴുതിയത് 

ഒരുപാട് പണ്ട്  എനിക്ക് വീടോ നാടോ ഇല്ലായിരുന്നു . കടലിലും കരയിലുമായി ഉര് ചുറ്റലായിരുന്നു ജീവിതം . അക്കാലത്ത് കപ്പലില്‍ വച്ച് കേട്ട കഥയാണിത് . ഒരിക്കല്‍ ഒരു യാത്രക്കിടെ ഞങ്ങളുടെ കപ്പല്‍ കാറ്റിലും കോളിലും പെട്ട് കടലില്‍ ദിശ തെറ്റി അലയാന്‍ തുടങ്ങിയപ്പോള്‍  ഓരോരുത്തരും ഓരോ കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു . അന്ന്‍ ചീനക്കാരനായ ഒരു വൃദ്ധന്‍ പറഞ്ഞ കഥയാണിത് .  ഇന്നും പഴയ കാല ഓര്‍മകള്‍ അയവിറക്കുബോള്‍ ആ കഥ ഞാന്‍ ഓര്‍ക്കറുണ്ട്.


അയാളുടെ ചെറുപ്പത്തില്‍ അയാളുടെ ഗ്രാമത്തിലുള്ളവര്‍ രാത്രിയുടെ രണ്ടാം യാമത്തില്‍ നിഗൂഡമായ സഗീതം കേള്‍ക്കാറുണ്ടായിരുന്നത്രെ . ഒരിക്കല്‍ കാട്ടില്‍ മീന്‍ പിടിക്കാന്‍ പോയ വൃദ്ധനും സുഹ്ര്‍തും മടങ്ങി വരുകെ  അവരും ആ ഗീതം കേട്ടു . അവര്‍ കേട്ട ദിക്കിലേക്ക് നടന്നു . ശബ്ദത്തോട് അടുക്കും തോറും അവരുടെ മനസ് ഉന്‍മത്തായികൊണ്ടിരുന്നു ഒടുവില്‍ കാട്ടിലെ ഒരു മരത്തില്‍ ഒരു വെളിച്ചം കണ്ട് മോഹാലസ്യ പേട്ട് വീണു .


പിറ്റേണ് ഗ്രാമത്തിലെത്തിയ അവര്‍ ഗ്രാമത്തിലുടനീളം ആ സഗീതത്തെ കുറിച്ച് ചോദിച്ച് നടന്നു . ഏതോ ഗതി കിട്ടാത്ത ആത്മാവ് പാടുന്നതാണ് അത് എന്നും മറ്റും ഒരുപാട് വ്യത്യസ്ത കഥകള്‍ അവര്‍ കേട്ടു .


വൃദ്ധന്‍ ധീരനായ യുവവായിരുന്നു . ആളുകള്‍ ഭയക്കുന്നഎന്തിനെയും അയാള്‍ ഇഷ്ടപ്പെട്ടു . യുവാവും സുഹ്ര്‍തും ആ ആത്മാവിനെ കാണാന്‍ തന്നെ തീരുമാനിച്ചു .അന്ന്‍ രാത്രി തന്നെ അവര്‍ കാട് കയറി . രാത്രിയുടെ രണ്ടാം യാമം തുടങ്ങുന്നത് വരേ അവര്‍ക്ക് ആ മരം കണ്ടെത്താനായില്ല . ഒടുവില്‍  സഗീതം തുടങ്ങുന്നത് വരേ കാത്തിരുന്നു .  അങ്ങനെ അവര്‍ ഒരു മര ചുവട്ടില്‍ ഒരു  വെളുത്ത രൂപം  ധ്യാനത്തിലെന്നവണം കണ്ണുകള്‍ അടച്ച് പാടുന്നത് കണ്ടു. അങ്ങനെ അവര്‍ ആ പാട്ട് തീരുന്നതുവരേ കാത്തിരുന്നു . ഒടുവില്‍ പാട്ടവസാനിച്ചു ആ രൂപം കണ്ണുകള്‍ അടച്ചങ്ങനെ നില്‍ക്കുമ്പോള്‍ വൃദ്ധന്‍ അതിനടുത്തേക്ക് നടന്നു ചെന്നു എന്നിട്ട് ചോദിച്ചത്രേ " നിങ്ങള്‍ ആരാണ്? " നിങ്ങലെന്താണ് പാടുന്നത്? " പേടിച്ച് കണ്ണു തുറന്ന ആ രൂപം "അത്... അത് ... " എന്ന്‍ പറഞ്ഞ് എങ്ങോ പൊയി മറഞ്ഞു .


 വൃദ്ധന് തല്‍പര്യം കേറിയിരുന്നു . അവന്‍ പീറ്റേന്നും ആ ഗീതം തീരുന്നതുവരേ അവിടെ കാത്തിരുന്നു .ചോദ്യം അവര്‍ത്തിച്ചു . രൂപം ഒന്നും പറയാതെ പൊയി .


  മൂന്നാം നാള്‍ രൂപം തന്‍റെ കഥ പറയാന്‍ തുടങ്ങി ..


"ഞാന്‍ പാടുന്നത് കറുപ്പിന്‍റെ താഴ്വര യുടെ സഗീതമാണ് , കറുപ്പിന്‍റെ താഴ്വരയില്‍ ഓരോ അമ്മയും മക്കള്‍ക്ക് പാടി പടിപ്പിച്ചു കൊടുക്കുന്ന കറുപ്പിന്‍റെ താഴ്വരയുടെ നിയമ ഗീതം "
-- (തുടരും ) 

നിന്നിലേക്കുള്ളവയി

author : ജീഷാര്‍  

വഴി തെറ്റിയായിരുന്നില്ല നാം കണ്ടു മുട്ടിയത്
നാം നമ്മിലേക്ക് വഴി വെട്ടുകയായിരുന്നു ...
എന്നിട്ടും വാകപൂത്ത ഈ നാളില്‍ വഴികളില്‍ നീണ്ട അസാന്നിധ്യം .....
എവിടയായിരുന്നു നിനക് നിന്നിലേ എന്നയും പ്രണയത്തേയും .....
നമ്മൂട പ്രണയവും
അക്ഷരങ്ങളും അപൂര്‍ണമാണ്......

ജനവും മരണവും ജീവിതവും

author :_ al

നഗരത്തിന്‍റെ തെരുവുകള്‍ രണ്ട് ആത്മഹത്യാ വാര്‍ത്ത കേട്ടാണ് അന്ന്‍ ഉണര്‍ന്നത് , രണ്ടുമരണങ്ങളിലും  ദുഖിക്കുന്നവരായി ആരും ഇല്ലായിരുന്നു .

പക്ഷേ കഥീജ ആത്മഹത്യചെയ്തത്  റഫീക് ഹോട്ടെലിലെ ജോലിക്കാര്‍ക്കെല്ലാം അല്‍ഭുദമായിരുന്നു . റഫീക് ഹോട്ടെലിലെ ജോലിക്കാരി യായിരുന്നു അവള്‍ . അവിടെ ഉള്ളതില്‍ വച്ചേറ്റവും നല്ല പാചകക്കാരി .

മനസില്‍ എന്തോ അലട്ടുന്നത് കൊണ്ടാവണം രാവിലെ വരുന്നമുതല്‍ ഹോട്ടലില്‍  അവള്‍ പൊട്ടിത്തെറിച്ച് നടക്കും . അവളോടു അവിടെ അര്‍കും ദേഷ്യമോ ഇഷ്ടമോ ഉണ്ടായിരുന്നില്ല .

പാചകത്തെ ഒരു കലയായി തന്നെ അവള്‍ ഇഷ്ടപ്പെട്ടു . അതുകൊണ്ട് അവളുടെ തൊഴിലിനേയും ഇഷ്ടപ്പെട്ടു . താന്‍ തിന്നുന്നതെന്തും  അതിനെക്കാള്‍ മികച്ച രീതിയില്‍ തനിക്കുണ്ടാക്കാനാവും എന്ന ആത്മവിശ്വസം ആവള്‍ക്കുണ്ടായിരുന്നു . അത് പലപ്പോയും ശെരിയാവുകവും ചെയ്തു .  . ഒരു വിഭവത്തിന്‍റെ രുചി എന്നത് അതിന്‍റെ മണവും രൂപവും സമയവും ചേര്‍ന്നതാണെന്ന്  അവള്‍ മനസിലാകിയിരുന്നു . അരിയുന്ന പച്ചക്കറികള്‍ മുതല്‍ കറിയെ അവളുടേതാക്കിയിരുന്നു . അരിയല്‍ പാചക കലയിലെ പ്രധാന ഘടകമാണ് .

 പക്ഷേ ഹോട്ടലിനു  വെളിയിലിറങ്ങുന്നതോടെയാണ് പ്രശ്നം ,

അവളുടെ രൂപം വളരേ മെല്ലിച്ചതും ഉയരം വളരേ കുറഞ്ഞതും  കറുത്തതും ആയിരുന്നു . മൂടികള്‍ നീളം കുറഞ്ഞതും വൃത്തികെട്ട എണ്ണ മെഴുക്കുള്ളതുമായിരുന്നു .മുലകളും തുടകളും ഒട്ടിയതുമായിരുന്നു , വസ്ത്രങ്ങള്‍ നുരുബിച് പഴകിയ സാരിയും തേഞ്ഞ കറുത്ത ആവായി ചെറുപ്പുമായിരുന്നു . പക്ഷേ അവള്‍ക്കും ചെറുപ്പത്തില്‍ കേള്‍ക്കാനുണ്ടായിരുന്നത്  സുന്ദരിയായ രാജകുമാരെന്‍റെയും സുന്ദരിയായ രാജകുമാരിയുടെയും കഥകള്‍ തന്നെയായിരുന്നു . മനസിന്‍റെ സുന്ദരതയെ വാഴ്ത്തുന്ന കഥകള്‍ അവള്‍ അപൂര്‍വമായേ കേട്ടതുള്ളൂ എന്നതില്‍ അവള്‍ അല്‍ഭുതപെട്ടു .

റഫീക് ഹോട്ടലില്‍ നിന്ന്‍ ചേരിയിലെ തന്‍റെ വീടുവരെ തെരുവിലൂടെയുള്ള യാത്രയില്‍ ആരും തന്നെ കാണുന്നില്ലേ എന്നവള്‍ക്ക് തോന്നി തുടങ്ങി . തിരക്കുള്ള തെരുവിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോളും ആരും തന്നെ തുറിച്ച് നോക്കുന്നതവള്‍ കണ്ടില്ല . ആരും അവളുടെ ശരീരത്തില്‍ മുട്ടാന്‍ ശ്രമിച്ചില്ല . ആരും അവളേ നോക്കി അശ്ലീലം പറയുന്നത് അവള്‍ കേട്ടില്ല .അവള്‍ക്ക് തന്നെ അവളുടെ സാന്നിധ്യം അനുഭവപ്പെടുന്നില്ല .  തെരുവിലൂടെ നടക്കുമ്പോള്‍ താന്‍ അത്യക്ഷ്യയാണെന്നവള്‍ക്ക് തോന്നിത്തുടങ്ങിയപ്പോള്‍ അവള്‍ ഇടക്കിടെ ഉറക്കെ കൂവിനോക്കും . അപ്പോള്‍ ആളുകള്‍ അവളേ തുറിച്ച് നോക്കുമ്പോള്‍ അവല്‍ക്ക് തോന്നി ഞാനൊരു വൃത്തികെട്ട ശബ്ദം മാത്രമാണോ എന്ന്‍ .

                പക്ഷെ അവള്‍ സ്വയം സുന്ദരിയാണെന്ന് തന്നെ വിശ്വസിച്ചു .  അവളുടെ മനോഹരമായ വലിയ കൃഷ്ണമണികളെ ചെറിയ കണ്‍കീര് വിരൂപമാകിയെന്നും .  ദാരിദ്രം അവളുടെ ശരീര പുഷ്ട്ടിയെ കവര്‍ന്നതാണെന്നും . അവള്‍ സ്വയം ആശ്വസിച്ചു .

                 അവള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചില്ല , അല്ലെകില്‍ അവള്‍ക്ക് വിവാഹം കഴിക്കാനാകുമായിരിക്കും  . വല്ല കുളനെയോ വായസനേയോ മറ്റോ , സമൂഹം ഒഴിവാക്കിയ ആരെകിലും , പക്ഷെ അവരില്‍നിന്നുണ്ടാകുന്ന കുഞ്ഞ് എന്തു പിഴച്ചു ? അവന്‍ തീര്‍ച്ചയായും സമൂഹത്തിന്‍റെ കണ്ണുകളില്‍ അയോഗ്യനായിരിക്കുമല്ലോ ...
                  പക്ഷെ കാലങ്ങള്‍കിടയിലെപ്പോയോ അവള്‍ ഒരു ആണ്‍ കുഞ്ഞിന്‍റെ  അമ്മയാകാന്‍ ആഗ്രഹിച്ചു  . തന്‍റെ രക്ഷയുടെ മാര്‍ഗമായി അവള്‍ ആ കുഞ്ഞിനെ കണ്ടു , അവള്‍ ഭരമേറിയ മനസിനെ താങ്ങാന്‍ ആ ഭാവനാ കുഞ്ഞിനെ ഏല്‍പ്പിച്ചു . അവന്‍റെ മുഴക്കങ്ങള്‍ അവളേ പതിയെ  ഭ്രാന്തിന്‍റെ മേച്ചില്‍ പുറത്തിലേക്കായച്ചു ... ഹോട്ടലില്‍ പാചകം ചെയ്യുന്ന അപൂര്‍വം ചില  നിമിഷങ്ങള്‍ ഒഴികെ അവള്‍ അവനെതന്നെ ഓര്‍ത്തു . ചില രാത്രികളില്‍ അവന്‍റെ കരച്ചില്‍ കേട്ടു അവള്‍ നെട്ടി ഉണര്‍ന്നു അവള്‍ക്കൊരു കുഞ്ഞിനെ വേണമായിരുന്നു . മനസിന്‍റെ പിടച്ചില്‍ താങ്ങാതാവുമ്പോള്‍ അവള്‍ തെരുവിലിറങ്ങി അങ്ങുമിങ്ങും നടക്കും .

                 അങ്ങനെ ഇരിക്കെ ഒരു ദിവസം അവള്‍ വാടക ഗര്‍ഭപാത്രത്തെ കുറിച്ച് കേട്ടത് . പണം അങ്ങോട്ട് കൊടുത്തെങ്കിലും ഒരു വാടക ഗര്‍ഭപാത്രമാകാന്‍ അവള്‍ ആഗ്രഹിച്ചു .പിറ്റേന്ന് രാവിലെതന്നെ അവള്‍ നഗരത്തിലെ വാടക ഗര്‍ഭപാത്ര ങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍ പ്രത്യക്ഷയായി  . അവിടെ യുള്ളവരുടെ പുച്ഛത്തോടെ യുള്ള നോട്ടെത്തെ അവള്‍ ഗവ്നിച്ചില്ല . ഒടുവില്‍ അവളുടെ  ആവിശ്യമറിഞ്ഞ  മാനേജര് - "എന്താ നിന്‍റെ വിജാരം ? നിന്നെ നോക്കി ആരെങ്കിലും ...." പിന്നെ അവളൊന്നും കേട്ടില്ല , അവിടെനിന്ന്‍

                  ഇറങ്ങി ഓടുബോള്‍ അവളുടെ മനസ്സ് മുഴുവന്‍ ആശ്വാസത്തിന്‍റെ സഗീതമായിരുന്നു . ലോകത്തില്‍ ഏറ്റവും ആശ്വാസമേകുന്ന സഗീതം . പിന്നെ ഒന്നിന്നും അവളേ തടയുവാനാവുമായിരുന്നില്ലഅവള്‍ ഒരു തുണ്ട് പ്ലാസ്റ്റിക്ക് കയറിനെയും ദ്രവിച്ച വീടിന്‍റെ മച്ചിലും വിശ്വാസമര്‍പ്പിച്ചു .. അവ രണ്ടും അവളേ ചധിച്ചില്ല .

======================================
     


                     രാഗിണി നഗരത്തിലെ സുന്ദരിയായ ഒരു വേശിയായിരുന്നു യക്ഷിയെപ്പോലെ വശ്യതയാര്‍ന്ന  കണ്ണുകളും ശരീരവും ഉള്ളവള്‍ . വഴിവിട്ട ചെറുപ്പകാല സ്വതന്ത്ര  അഭിലാഷങ്ങളാണ് അവളേ ഒരു വേശിയാക്കിയത് . മറ്റ് വേശികളെ പോലെ അവള്‍ ഒരു വേശിയായതില്‍ പരിതഭിച്ചില്ല . പകരം ആഘോഷിക്കുകയായിരുന്നു വ്യത്യസ്ത വിയര്‍പ്പിന്‍റെ ഗന്ധങ്ങളെയും വ്യത്യസ്ത ബലങ്ങലങ്ങളെയും, ശരീരത്തിന്‍റെ ചൂടിനെയും സ്വതന്ത്രമായി അനുഭവിക്കാനുള്ള ഉബാദി യായ് അവള്‍ തന്‍റെ തൊഴിലിനെ കണ്ടു
   


.                      നീണ്ട് മൂര്‍ച്ചമേറിയ കണ്ണുകളും തടിച്ച ചൂണ്ടുകളും അവളുടെ മുഖത്തിനൊരു ദേവീ ഭാവം നല്കി . അവള്‍ തെരുവിലൂടെ നടക്കുന്നത് അര്‍ക്കും അവകണിക്കാനാവുമായിരുന്നില്ല . പുരുഷ വര്‍ഗത്തിന്‍റെ കണ്ണുകളെ അവളുടെ ശരീരത്തില്‍നിന്ന് പറിച്ചെടുക്കാന്‍ ആവാതിരിക്കുന്നതിന്ന് മറ്റൊരു കാരണമാണ് ഉണ്ടായിരുന്നത് ; ഇളം നെയ്യില്‍ പൊതിഞ്ഞ അവളുടെ വയറില്‍ എപ്പോയും നഗ്നമായി കിടക്കാറുള്ള വലിയ പൊക്കിള്‍ കുഴി .അത് അവളുടെ ആണ്‍ വര്‍ ഗത്തോടുള്ള സ്നേഹത്തിന്‍റെയും സ്വതന്ത്രത്തിന്റെയും പ്രക്യാബനമായിരുന്നു .


           അവള്‍ എപ്പോയും ചെറുപ്പക്കാരെ മാത്രമേ സീകരിച്ചിരുന്നുള്ളൂ . വിവാഹിതരായ ചെറുപ്പകാരെയായിരുന്നു അവള്‍ക്ക് താല്‍പര്യം . ഒരിക്കല്‍ അവളുമായി ബന്ധപ്പെട്ടാല്‍ പിന്നെ തങ്ങളുടെ ഭാര്യമാരുടെ  അപൂര്‍ണതകള്‍ അവര്‍ അറിയുകയും വേശികള്‍ക്ക് മാത്രം സാധ്യമാകുന്ന കൊഞ്ചലുകളും ഒലിപ്പികളും കൊണ്ട് അവള്‍ അവരുടെ ഹ്രദയത്തില്‍ വിടാതെ പിടിമുറുക്കുകയും ചെയ്യും . അവളുടെ സ്നേഹത്തിനായി അവര്‍ ഇരക്കുമ്പോള്‍ അവരുടെ കുടുംബത്തിന്‍റെ ശൂന്യത ഓര്‍ത്ത് അവള്‍ ഉല്ലാലെ പുച്ഛിക്കുമായിരുന്നു . അങ്ങനെ അവള്‍ തൊഴിലിനെ ആഘോഷമാക്കി ഇരിക്കുംബോഴായിരുന്നു  ഒരു പകല്‍

                  അവളതറിഞ്ഞത് താന്‍ വീണ്ടും ഗര്‍ഭിണിയായിരിക്കുന്നു എന്ന്‍ .അവളുടെ മുഖത്ത് എപ്പോഴും ഉണ്ടായിരുന്ന ആ പുഞ്ചിരി മാഞ്ഞു .എന്തുകൊണ്ടോ അവള്‍ക്ക് ഗുളിക കഴിക്കാന്‍ മനസ്സ് വന്നില്ല . വീണ്ടും ഒരു ഗര്‍ഭചിത്രം അവള്‍ക്ക് ആലോചിക്കാനേ കഴിഞ്ഞില്ല .


                   ഒരു  രാത്രിയും പകലും കൂടി കഴിഞ്ഞപ്പോയെക്കും സ്ഥിതി ഗതികള്‍ ആകെ കുഴഞ്ഞ് മറിഞ്ഞിരുന്നു . അവളുടെ മനസ് നീറി നീറി ഭ്രാന്തമായി കഴിഞ്ഞിരുന്നു . അവള്‍ ഇടക്കിടെ വിളിച്ചുപറഞ്ഞു എനിക്കവനെ വളര്‍ത്തണം വീണ്ടുമവള്‍ യദാര്‍ത്യത്തിലേക്ക് ഊളയിടും . താന്‍ ഒരു വേശിയാണ് സമൂഹത്തിലെ ഒരു വശത്തേക്ക് മാത്രം തുറക്കുന്ന വാതിലുകളാന്നവ. ഞാന്‍ എങ്ങനെ അവനെ ഒരു വേശിയുടെ മകനായി വളര്‍ത്തൂം ?ആ പേരില്‍നിന്ന് അവനൊരിക്കലും മോജിതനാവാന്‍ കയിയില്ല . നൂറുകണക്കിന് പുരുഷന്മാരുടെ ശുക്ല കറ ചീഞ്ഞുകിടക്കുന്ന ഗര്‍ഭ പാത്രത്തില്‍ വളരാന്‍ മാത്രം അവന്‍ എന്തു തെറ്റ് ചെയ്തു? . എനിക്കൊരു കുഞ്ഞിനെ വേണ്ടാ .

            വീണ്ടും കുറേ കഴിയുമ്പോള്‍ അവള്‍ അവന്‍റെ കരച്ചില്‍ കേള്‍ക്കും . വീണ്ടും പറയും അവനെ ഞാന്‍ കൊല്ലാന്‍ മാത്രം അവനെന്ത് ചെയ്തു? ഞാന്‍ എന്തു സഹിച്ചെന്‍റെ മകനെ വളര്‍ത്തൂം . . പക്ഷെ അതവനിഷ്ട്ടപ്പെടുമോ?

                ഒരു തീരുമാനവുമില്ലാതെ അവളുടെ മനസ്സ് ചാക്രികമായി തിരിഞു കൊണ്ടിരുന്നു . മനസിന്റെ വേദന സഹിക്കാദാവുമ്പോള്‍ അവള്‍ തെരുവിലെക്കിറങ്ങി അങ്ങുമിങ്ങും ഓടി . അങ്ങനെ ഒരു ഓട്ടത്തിനിടെ അവളും ആ സംഗീതം കേട്ടു . മനുഷ്യ മനസുകള്‍ക്ക് ആശ്വാസമേകുന്ന ചെകുത്താന്‍റെ ഗീതം

            അവള്‍ പിന്നെ ആ ഗീതമല്ലാതെ മറ്റൊന്നും കേട്ടില്ല ... നഗരത്തിലെ ചീട്ടില്ലാതെ ഉറക്കുഗുളിക കിട്ടുന്ന നേജര്‍ മെഡിക്കല്‍സ് നിന്ന്‍ ഒരു കുപ്പി ഉറക്ക ഗുളിക വാങ്ങി അവളും അവള്‍ കേട്ട സഗീതത്തിന് പിറകേ പോയി...



Saturday, October 5, 2013

കര്‍കിടകം

written by :Jishar mohd 

അന്നേ നാള്‍ എന്‍റെ പ്രണയം ആത്മഹത്യ ചെയ്തു
"ദീര്‍ഘ നേരം കയറില്‍ തൂങ്ങി കിടന്നതിനാല്‍ ശ്വാസം മുട്ടിയാണ് മരണം"
പ്രേതം പരിശോധിച്ച ആരോ പറയുന്നത് കേട്ടു ....
പുറത്ത് കര്‍കിടക മഴ ആയതിനാല്‍ ഞാന്‍ കരഞ്ഞത് ആരും കേട്ടില്ല . പ്രേതത്തിന്‍റെ കാല്‍ക്കല്‍ രണ്ടുതുളീ കണ്ണീര്‍ അര്‍പ്പിച്ചു ഞാന്‍ പുറത്തെ മഴയിലേക്കിറങ്ങി
"ഹൃദയ ശൂന്യന്‍ "
അല്ല " പ്രാന്തന്‍"
പിറകില്‍ അരല്ലാമോ പിറു പിറുത്തു
ഞാന്‍ തിരിഞു നോകിയില്ല ........

മൈല്‍സ്റ്റോണ്‍



ബ്ലോഗിന് പുതിയ എഴുത്തുകാരനെ  കിട്ടി പേര് ജിഷാര്‍ ...

കണക്റ്റ് :_ ബ്ലോഗ് പ്ലസ് , എഫ്‌ബി






ഒപ്പം ടോട്ടല്‍ വിവേര്‍സ് 150 കവിഞ്ഞിരിക്കുന്നു




നെക്സ്റ്റ്

 യുദ്ധം എന്നേ കഴിഞ്ഞിരുന്നത്രെ . ഞാന്‍ അധിജീവനം എന്ന അവസ്ഥയിലായിരുന്നത്രെ . യുദ്ധങ്ങള്‍ക്ക് ശേഷം സംജാദ മാകുന്ന അവസ്ഥയാണത്രേ അധിജീവനം . അവ നിശബ്ദമായി ആരംബിക്കുകയും ഒരിക്കലും അവസാനമില്ലാത്തതുമാണത്രേ .... ചക്രവാള സീമകള്‍ക്കപ്പുറം മോഹങ്ങളെ ഒളിപ്പിച്ചു അത് അനന്തത പൂകുന്നു ......