1

Saturday, September 28, 2013

പഥികന്‍



സുന്ദരമായ ഒരു മദ്ധ്യ വേനല്‍ പ്രഭാധത്തില്‍ സൂര്യന്‍ വരണ്ട ഭൂമിക്കുമുകളിലേക്ക് വരുന്നത് എന്റെ കുഞ്ഞു മുറിയിലെ ജനാലിലൂടെ നോക്കി ഞാന്‍ ശാന്തനായി കിടക്കുകയായിരുന്നു . വിജനമായ ആ ഭൂപ്രെദേശത്തിനുമുകളിലേക്ക് സൂര്യന്‍ ചൂട് കുത്തിവച്ചു തൂടങ്ങിയിരിക്കൂന്നൂ .
പ്രഭാതം പിന്നിട്ട് രാവിലെ ഉച്ചയാ കാനുള്ള പുറപ്പാട് തുടങ്ങീട്ടും ഞാന്‍ കിടക്കുക തന്നെയായിരുന്നു . അപ്പോയാണ് എന്റെ നിശബ്തയെ കീറികൊണ്ട് പെക്രോം.. പെക്രോം... എന്ന ശബ്ദം കേള്‍ക്കുന്നത് . എന്‍റെ ഏകാന്തവും സുന്ദരവുമായ ആ മൂടിനെ നശിപ്പിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് ഞാന്‍ ഒന്നുകൂടി ചുരുണ്ടു .
വീണ്ടും അതാ പെക്രോം പെക്രോം ;ഇപ്പോ വാതില്‍ തുറന്നാല്‍ തന്നെ ആ ചൂടും പൊടിയും ഉള്ളില്‍ കയറും. പെട്ടന്നാണ് ഞാന്‍ ഒന്നോര്‍ത്തത് , ഈ വരണ്ട വേനലില്‍ തവളയോ? അതും ഈ ഏകാന്ത ഭൂമിയില്‍ ?
ഞാന്‍ വേഗം എണീറ്റു വാതില്‍ തുറന്നു . പുറത്തെ ചൂടുവായൂ അകത്തേക്ക് തളികയറി . വാതിലിനു മുന്നില്‍ ഒരു കുഞ്ഞ് തവള വാതില്‍ തുറക്ക്ന്നതും കാത്തു നില്‍കുകയായിരുന്നു . അന്ന് പറയാതെ അത് വീടിനകത്തേക്ക് ചാടി ചാടി വന്നു .
ഈ വേനലില്‍ കാലം തെറ്റിയ പാവം . ഞാന്‍ വാതിലടച്ചു അതിനടുത്തേക്ക് വന്നു .ശരീരമാകെ വരണ്ടിരിക്കുന്നു . നിഷ്കളങ്ങമായ മുഖത്ത് രണ്ട് വലിയ വട്ട  കണ്ണുകള്‍ മാത്രം ആര്‍ദമായിരിക്കുന്നു തെറ്റിയ കാലത്ത് ഈ ഏകാന്ത ഭൂമിയില്‍ എങ്ങനെ എത്തി എന്നെനിക്ക് ചോദികണമെന്നുണ്ടായിരുന്നു . പക്ഷെ അതത്ര .
യുക്തമായെനിക്ക് തോന്നിയില്ല.ഞാന്‍ അതിന്റെ വരണ്ട് മുറിഞ്ഞ ശരീരത്തില്‍ നോകിയിരുന്നു . കുറെ നേരത്തെ മവ്നത്തിന് ശേഷം അത് നേര്‍ത്ത ചുണ്ടുകള്‍ പതുക്കെ
അനക്കി .
"വെള്ളം "
എനിക്കു അതിനുനല്‍കാന്‍ സഹതാപം മാത്രമേ ഉണ്ടായിരുന്നുള്ളൂ ... ആ വീട്ടില്‍ വെള്ളമുണ്ടായിരുന്നില്ല ..
"ഹും... "
ഞാന്‍ അയ്ന്നു മൂളി . എനിക് ഞങ്ങള്‍ തമ്മില്‍ മുന്‍പരിജയമുള്ളപ്പോലെ തോന്നി ദീര്‍ക മവ്നത്തിനുശേഷം . "
"അത് പ്രയാസപ്പെട്ടുകൊണ്ട് ചോതിച്ചു ഭാര്യയില്ലേ?"
"ഇല്ല ".
എന്തേ ?
കല്യാണം കഴിച്ചില്ല
എന്തേ?
അറിയില്ല
അല്പനേരത്തിനുശേഷം അത് പതുക്കെ പറഞ്ഞു
ഞാനും "
ഞാന്‍ പുഞ്ചിരിച്ചു ,
ഞാന്‍ അതിന്റെ മുകത്തേക്ക് തന്നെ നോക്കിയിരുന്നു സുന്ദരമായ മുഖം; ആ കുഞ്ഞു ശരീരം മുഴുവന്‍ ചുട്ടു വരണ്ടിരിക്കുന്നു , എന്‍റെ കരള്‍ കരുണ കൊണ്ട് വേദനിക്കാന്‍ തുടങ്ങിയിരിക്കുന്നു . ആ വേദനെയേ ഞാനിഷ്ടപ്പെട്ടു . വീണ്ടും വരണ്ടുങ്ങിയ മുറികളില്‍ ശ്രദ്ധകേധ്രീകരിച്ചിരുന്നു . എന്റെ കരള്‍ പതുക്കെ കണ്ണീര്‍ ചുരത്താന്‍ തുടങ്ങി ;ആ കണ്ണുനീര്‍ ഞാനതെന്‍റെ കയ്കുംബിളിലെടുത്ത് അവന്റെ ശരീരത്തിലെകോയിച്ചു . വരണ്ട ആ കുഞ്ഞു ശരീരം പതുക്കെ തടവിക്കൊടുത്തു . അതാകെ
ചുളിഞ്ഞിട്ടുണ്ടായിരുന്നു . അയാള്‍ ഒരു വ്ദ്ധന്‍നാണെന്ന് ഞാണപ്പോയന്‍ മനസിലാകിയത് .
തെറ്റിയ കാലത്ത് അയാളെങ്ങനെ എന്‍റെ ഈ വിജിനമായ മരുഭൂമിയിലെത്തി എന്നെനിക്ക് ചോദികണമെന്നുണ്ടായിരുന്നു . അതൊക്കെയോ എന്നെ അതിനാനുവത്തിച്ചില്ല .
അയാളുടെ മനസിലെന്തോക്കെയോ അലയടിക്കുന്നത് അയാളുടെ മുഖം വ്യക്തമാകിയിരുന്നു . കുറേ നേരത്തെ ആലോചനക്ക് ശേഷം അയാള്‍ ചോതിച്ചു
പ്രണയിച്ചിട്ടില്ലേ?
ഞാന്‍ കല്യാണം കഴികാത്തതുകൊണ്ടാവും അയാളങ്ങനെ ചോതിച്ചത് . അല്ലെകില്‍ അയാളെന്തോ ഓര്‍ത്തവും ; ഞാന്‍ പറഞ്ഞു
"അത് അനുഭവികാത്തവരായി ആരെങ്കിലുമുണ്ടെന്ന് ഞാന്‍ വിശ്യസിക്കുന്നില്ല"
അയാള്‍ എല്ലാം അറിയുന്നവനെ പോലെ പുഞ്ചിരിച്ചു . അതെന്തിനാണെന്ന് എനിക്കുമനസിലായില്ല . ഒരുപക്ഷേ അയാള്‍ വലിയ ഞാനിയും അത് അറിയുന്നവനുമാകാം ., അല്ലെങ്കില്‍
എന്റെ ജ്ഞ്ജനീ ഭാവം കണ്ട് പുച്ഛിച്ച് ചിരിച്ചതാവാം , പുച്ഛം എനിക്കു പുത്തരിയല്ലാത്തതുകൊണ്ട് ഞാന്‍ വീടും തുടര്‍ന്നു ..
"മനുഷ്യന് ദൈവം നല്‍കിയതില്‍വച്ച് ഏറ്റവും ഉന്നദമായ മായ സ്യര്‍ഗീയ വികാരമാണ് പ്രണയം . പ്രണയിക്കാത്ത മനുഷ്യന്‍ പുഷ്പിക്കാത്ത വൃക്ഷം പോലെയാണെന്നല്ലെ...... "
അയാള്‍ വീടും പുഞ്ചിരിച്ചു . അയാളുടെ കണ്ണുകളില്‍ അഗാധമായ ഒരു ആഴം എനിക്കു കാണാമായിരുന്നു .പക്ഷേ അപ്പോയും അയാളെന്നെ പുച്ഛിക്കുന്നുഡോ
എന്നെനിക്ക് തോന്നി ...
വീണ്ടുമയാള്‍ ചിന്തയിലാണ്ടു . ഞാനും .
വളരേ നേരത്തിനുശേഷം അയാള്‍ ചോതിച്ചു
"എന്താ ഇവിടെ ഒറ്റയ്ക്ക്?"
ഞാന്‍ പതുക്കെ പറഞ്ഞു
" ഇത് പണ്ട് എന്റെ ചെറുപ്പകാലത്ത് ഒരു സുന്ദരമായ പച്ച ഗ്രാമമായിരുന്നു , യുദ്ധവും അഭ്യന്ധര സങ്ക്ഗര്‍ഷങ്ങളും ഇതിനെ ഒരു മരുഭൂമിയാക്കി . പിറന്ന മണ്ണിനോട് അടങ്ങാത്ത സ്നേഹമുള്ള പലസ്തീന്‍ ജനതയെപോലെ ഞാന്‍ ഈ നശിച്ച മണ്ണിന്റെ ഭൂതകാലത്തെയും മുറുക്കിപ്പിടിച്ചിവിടെ കിടക്കുന്നു . "
അല്പം കഴിഞ്ഞയാള്‍ പറഞ്ഞു
"ഞാനൊരു പതഥികനാണ് "
ഏകാന്തനും പഥികനും വ്ര്‍ദ്ധനുമായ ഒരു തവളെയേ കിട്ടിയതില്‍ ഞാന്‍
പതുക്കെ പതുക്കെ അത് തന്‍റെ യാത്രയുടെ കഥ എന്നോടു പറയാന്‍ തുട്ങ്ങി , ചുട്ടു പഴുത്ത ഏകാന്തമായ വിജനമായ മരുഭൂമിയില്‍ വിശ്രമമില്ലാതെ കാലങ്ങലോലമുള്ള യാത്രയെപ്പറ്റി എപ്പോയെങ്കിലും എത്തപ്പെടുന്ന അറേബ്യന്‍ മരുപ്പച്ചയെ പറ്റി , ഗോത്രങ്ങളുടെ ആഥിത്യത്തെ പറ്റി , അയലങ്ങനെ പറഞ്ഞുകൊണ്ടിരുന്നു ... അപ്പോള്‍ തന്നെ എനിക്കവിടേക്ക് ച്ചാടി പുറപ്പെട്ടാല്ലോ എന്നു തോന്നി ,എന്‍റെ അര്‍ദ്ധ മൃതുവില്‍ നിന്നുണരാന്‍ ഞാന്‍ ഇഷ്ട്ടപ്പെട്ടില്ല, അയാള്‍ തന്‍റെ സംസാരം രാത്രി അകോളം തുടര്‍ന്നു , ഞാനതില്‍ മുഴുകിയിരുന്നു .
അതിയായി സന്തോഷിച്ചു . ഞാനയാളെ എന്‍റെ മടിയിലേക്ക് എടുത്തുവച്ച് ചുളിഞ്ഞ തോലിയില്‍ വാല്‍സല്യത്തോടെ തടവി കൊണ്ട് ഞാന്‍ അതിനോടു യാത്രയെപ്പറ്റി ചോതിച്ചു .     
കഥ രാത്രി ആകോളം തുടര്‍ന്നു .. കഥയില്‍ കാലം പഴകും തോറും കഥയില്‍ പ്രണയവും മാന്ത്രികതയും കൂടി കൂടി വന്നു . പലതും അയാള്‍ അനുഭവിച്ചതോ പലതും അയാള്‍ കേട്ടതുമായ കഥകളായിരുന്നേകിലും എല്ലാം തന്‍റെ കഥയായാനയാല്‍ പറഞ്ഞത് ; കാലവും ആവര്‍ത്തനങ്ങളും എല്ലാം തന്നിലേക്ക് കൂട്ടിചേര്‍ത്തതാകാം . പണ്ടു മുതലേ ഞാന്‍ കണ്ടുമുട്ടുന്ന യാത്രക്കാര്‍ എന്നോടു പറയുന്ന മാന്ത്രിക കഥകള്‍ എന്നെ ആവേശം കൊള്ളിക്കുകയും അത് മാന്ത്രികത തേടി ഒരു യാത്ര പുറപ്പെടണം എന്ന്‍ ചെറുപ്പത്തിലെ ഉണ്ടായിരുന്നു ;, എന്‍റെ നിര്‍ജീവന ജീവിതത്തിന്‍റെ സുഖം എന്നെ അതിനൊന്നും അനുവത്തിച്ചില്ല ..
അവരെ അവിഷ്യസിക്കാന്‍ എനിക്കു ന്യായങ്ങള്‍ ഉണ്ടായിരുന്നില്ല ;വ്യക്തതയും ക്റ്ത്ത്യത യുമുള്ള അവര്‍ത്തനങ്ങള്‍ സയന്‍സ് ആകുമ്പോള്‍ അല്ലാത്തവ വിശ്വാസങ്ങളും ശാസ്ത്രങ്ങളുമാകുന്നു...
നേരം ഇരുണ്ടിട്ടും ഞങ്ങള്‍ ഇരുവരും ഇതുതന്നെ തുടര്‍ന്നു , അയാള്‍ കഥ പറയാനും ഞാന്‍ അത് ആരാധനയോടെ കേള്‍ക്കാനും ; സമയം സയാനം വിട്ടപ്പോയെകും കഥ യുവതത്തിന്‍റെ ആരംഭമെത്തിയിരുന്നു ; അയാളുടെ യാത്രയുടെയും . പിന്നെ ആദ്യമാ യയാള്‍ ഒന്ന്‍ നിര്‍ത്തി. പിന്നെ ആരും ഒന്നും പറഞ്ഞില്ല. അപ്പോയും എന്നിക്ക് അയാളോട് അയാള്‍ എങ്ങനെ ഇവിടെ എത്തി എന്നു ചോദികണമെന്നുണ്ടായിരുന്നു .
ഒരുപാടുനേരം ഞങ്ങള്‍ സൂര്യന്റെ അവസാന പ്രകാശവും ചക്രവളത്തില്‍ മറയുന്നതും നോക്കിയിരുന്നു. പിന്നെ ശൂന്യമായ ഇരുട്ടിലേക്കും . ഇതുവരെ കേട്ട കഥ എന്റെ മനസിനെ സമയത്തുനിന്നും നിന്നും ഏറെ അകലെ എത്തിച്ചിരുന്നു . എന്‍റെ മനസ് എന്‍റെയും അയാളുടെയും ജീവിത
ഒരു തവളക്ക് കൊടുക്കാനുള്ള ഭക്ഷ്ണം എന്റെ വീട്ടിലില്ലയുരുന്നു . അയാള്‍കോ എനികോ വിശന്നിരുന്നില്ല . (എന്‍റെവിശ്വസം )
രേകകളിലെവിടെയൊക്കെയോ അലയുകയായിരുന്നു . ആയാളും സ്വപനലോകത്തോ എതോകാലത്തിലോ ആണെന്ന് എനിക്കു തോന്നി .
ഒരു പാട് നേരത്തിനുശേഷം അയാള്‍ എനിക്കു ഒരു അല്‍ബനിയന്‍ പ്രണയ കഥ പറഞ്ഞു തന്നു , ഒരു കഥയായി ; ഗോത്ര ശങ്കര്‍ശങ്ങള്‍കല്‍കിടയില്‍
സാക്ഷാല്‍കരിക്കാന്‍ ആവാത്ത വിരഹവും വേതനയും ഒരു യാത്രയും നിറഞ്ഞ ഒരു പഴയ പ്രണയ കഥ ; ശേഷം എനിക്കറിയാത്ത ഏതോ ഭാഷയില്‍ അയാള്‍ പാടി , ഒരു പടുനേരം . പണ്ടെന്നോ നഷ്ടപ്പെട്ട അ പഴയ പ്രേമഭാജ്യത്തിനായി ..
കഥകള്‍ക്കിടയിലെപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി ; പിറ്റേന്ന് ഞാന്‍ എഴുന്നേറ്റപ്പോഴേക്കും അയാള്‍ എന്‍റെ നാട് വിട്ടിരുന്നേക്കും.  അയാള്‍ അവസാനമായെന്നോട് ആ പഴയ കുഴലൂതുകാരന്‍റെ കഥകൂടി പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു ....
പുതിയ കരച്ചിലുകള്‍ക്കായി കാതോര്‍ത്തു ഞാന്‍ ഇന്നും എന്‍റെ കുടിലില്‍ ചുരുണ്ടു കിടക്കുന്നു .
--ശുഭം !!!

Creative Commons License This work is licensed under a Creative Commons Attribution 3.0 Unported License

No comments: