1

Monday, November 25, 2013

തലയില്ലാത്ത പ്രണയവും തലകെട്ടില്ലാത്ത കവിതകളും

author: ജിഷാര്‍
1  എന്‍റെ പ്രണയം
മഴയായി പെയ്തിറങ്ങി
പുതു മഞ്ഞിനൊട് കൂടെ നിയ്യും നനഞ്ഞു
ഇന്നെന്‍റെ വിരഹം ഇടിയായി മുഴങ്ങി
വിത്തുകള്‍ മുളപൊട്ടി
നീ മാത്രമായിരുന്നു ചെവി പൊത്തിയിരുന്നത്
......

2അവ്ഹ്ടംഹ്ര്‍ദം വിരിച്ചു
പ്രണയത്തില്‍ നാം കടന്നപ്പോള്‍
ഞാന്‍ അറിഞ്ഞിരുന്നില്ല
വിരഹമാണെന്നെ ഭോഗിക്കുന്നതെന്ന്
------------
3ചക്രവാളത്തിലേക്ക്
നീ കൈ ചൂണ്ടിയപ്പോള്‍
ഞാന്‍ അറിഞ്ഞിരുന്നില്ല
അസ്തമിക്കുന്നത് നമ്മുടെ
പ്രണയമായിരുന്നെന്ന്
----------
 നിന്നിലേക്കുള്ളവയി
വഴി തെറ്റിയായിരുന്നില്ല നാം കണ്ടു മുട്ടിയത്
നാം നമ്മിലേക്ക് വഴി വെട്ടുകയായിരുന്നു ...
എന്നിട്ടും വാകപൂത്ത ഈ നാളില്‍ വഴികളില്‍ നീണ്ട അസാന്നിധ്യം .....
എവിടയായിരുന്നു നിനക് നിന്നിലേ എന്നയും പ്രണയത്തേയും .....
നമ്മൂട പ്രണയവും
അക്ഷരങ്ങളും അപൂര്‍ണമാണ്......
------------
5 Love never start in the rays of raising sun to set in the evening...
I keep ma love in the hand of wind...
It always embarrassing me...
എനിക് പ്രണയമെന്നാല്‍ അവള്‍ മാത്രമാണ്
എന്‍റെ 'നീലാംബരി '

---------


Friday, November 22, 2013

ഉന്‍മാതത്തിന്‍റെ ...........

author: al

ഞാന്‍, നാളിതുവരെ ഉന്‍മാദത്തിന്‍റെ ഉറകത്തിലായിരുന്നു
എന്നെ ഉണര്‍ത്താന്‍ വന്നവരെയെല്ലാം ഞാന്‍ ...
ഒരു ഉറങ്ങുന്ന  കുട്ടിയുടെ  ശാഠ്യത്തോടെ കാട്ടി
ചിലരെ അടിച്ചു ചിലരെ തോഴിച്ചു എല്ലാവരെയും
തെറിയും  പറഞ്ഞു അട്ടിവിട്ടു ...
ചിലര്‍ സഹതാഭം കൊണ്ട് വിത്തുമ്പി ചിലര്‍ കരഞ്ഞു
കിക്കവരും ദേഷ്യത്തോടെ ശബിച്ചും പോയി
അതില്‍ ഉറ്റവരും ഉടയവരും പിതാകളും
ഗുരുക്കളും  വഴിപോകരും ഉണ്ടായിരുന്നു .
അവരുടെ ശാബങ്ങള്‍ എന്‍റെ തലക്കുമുകളില്‍
ഉരുണ്ടു കൂടി ഞാന്‍ ഉണരുന്നതും കാത്തു കിടന്നു
അവയില്‍ നിന്നും ഉറ്റിവീണ തുള്ളികള്‍
വീണെന്‍റെ ശരീരവും മനസും  വിവരവും
വികൃതമായിരിക്കുന്നു ....
എനിയും ഞാന്‍ ഉറങ്ങട്ടെ മരണം വരെകെങ്കിലും
മരണം ഭൌതിക ലോകത്തില്‍
സ്വാതന്ത്രത്തിന്‍റെ പരമ രൂപമാണല്ലോ .. 

Thursday, November 21, 2013

എന്‍റെ പ്രണയം

author:ജിഷാര്‍


ഭൂതം

അലയുകയായിരുന്നില്ല എന്നാലും
 എന്തിനെയോ തേടുകയായിരുന്നു
ഓരോ വഴിയും നയിച്ചത് എങ്ങുമെത്താത
മറ്റൊരു വഴിയിലേക്കായിരുന്നു .
ആ വഴികളിലെവിടെവച്ചോ
നിന്‍റെ ശ്വാസം എന്നിലേക്ക് ലയിച്ചു
ഞാന്‍ പലപ്പോയും
ഉന്‍മാദത്തിലായിരുന്നു
അതിനായി ശ്വാസത്തിന്‍റെ ഉടമയെ
ഞ്ജന്‍ വിളിച്ചു ചോദിച്ചില്ല
എനിക്ക് എന്നിലെ നിന്നെയും
നിന്നക്ക് നിന്നിലെ എന്നെയും
സഷ്ടമായ ദിവസം നാം
ആ വാകമരചോട്ടില്‍
ഒരുമിച്ചിരിക്കുകയായിരുന്നു
നിന്നിലെ തന്നെയും
എന്നിലെ നിന്നയും തേടി
നാം വീണ്ടും നടന്നു
കൊല്ലവര്‍ഷം 1188 മിഥുനം 19

വാകമരം അവിടെ തന്നെ ഉണ്ടായിരുന്നു
നിന്‍റെ സാനിധ്യം അല്ലാതെതെല്ലാം
ഞാന്‍ അറിഞ്ഞു
എന്‍റെ ഹൃദയത്തിന്‍റെ ചുവപ്പ് കൂടി
ആത്മാവേ .............
അതിനെ നോവിക്കരുത് .
ഹൃദയത്തെ നോക്കി ഞാന്‍ യാജിച്ചു
ഹൃദയമില്ലാത്ത ആത്മാവ് ഒന്നും പറഞ്ഞില്ല
മുള്ള്‍ കൊണ്ട മുറിവിലൂടെ
രക്ത തുള്ളിയാണ് പറഞ്ഞത്
"നിന്‍റ കണ്ണ്‍ നിറഞ്ഞിരിക്കുന്നു " എന്ന്‍
നിറം മങ്ങിയ ആ ചുവന്ന പുഷ്പത്തിലൂടെ
ഒലിച്ച് ഭൂമിയില്‍ പതിക്കുന്നതിന് മുംബ്
ആ രക്ത്തതുള്ളി കരഞ്ഞതെന്തിനാ?
ആരുടെ അസാന്നിദ്ധ്യമാണ്
ആ കാലം നല്‍കുന്നത്


വര്‍ത്തമാനം


നീ പറഞ്ഞ കാരണങ്ങളൊന്നും
എനിക്ക് മനസിലായില്ല
എങ്കിലും ഞാന്‍ കേട്ടിരുന്നു
എന്‍റെ മാത്രം നഷ്ടങ്ങളാണ്
കണക്ക് വെച്ചത് എന്ന്‍
വൈകി എപ്പോയോ മനസിലായി
തിരിച്ച് വിളികണമെന്നുണ്ടായിരുന്നു
എനിക്ക് നിന്നെ
ശബ്ദം തൊണ്ടയില്‍ വച്ച്
ആത്മഹത്യ ചെയ്തു
ഞാന്‍ വിളിച്ചത് നീ കേട്ടില്ല
കണ്ണുനീര്‍ മാത്രമായിരുന്നു
മടികൂടാതെ പുറത്തു വന്നത്
തിരിഞു നോകാത്തതിനാല്‍
നിയ്യത് കണ്ടതുമില്ല
കൊല്ലവര്‍ഷം 1188 കര്‍കിടകം 7
തിരിച്ചു വിളികാഥ തിനാലും
തിരിഞു നോക്കാത്തതിനാലും
നാം പിരിയാന്‍ ധാരണയായി
മറ്റു കാരണങ്ങളെ മറന്നു
കളയുവാനും തീരുമാനിച്ചു
വഴിതെറ്റി യായിരുന്നില്ല നാം
കണ്ടു മുട്ടിയത്
നാം നമ്മിലെത്തിയ
വഴി പിയച്ച  പതികരായിരുന്നു
 ആ വാകമരചോട്ടില്‍ നാം പിരിയാന്‍ നിന്നപ്പോള്‍
ഞാന്‍ കരഞ്ഞിരുന്നില്ല
നീ കരഞ്ഞിരുന്നുവോ .......?
വാക അന്നും പൂത്തിരുന്നു
നാം പിരിയുകയാണെന്ന്
അറിയുന്ന തുച്ഛം
ജീവനുകളില്‍
ഒന്നാണ്
ആ വാകമരവും
ഞാന്‍ സ്വപ്നങ്ങളിലേക്കും
നീ യാദാര്‍ത്യത്തിലേക്കും
ഓടിമറയുന്നത് കണ്ട്
ആ വാക കരഞ്ഞിട്ടുണ്ടാവണം


വര്‍ത്തമാനത്തിലെ ഭാവി

നമുക്ക് നമ്മുടെ സ്വപ്നങ്ങളെ
കുഴിച്ച് മൂടേണ്ട
നമുക്കവയെ പറത്തിവിടാം
(അല്ലെങ്കിലും യദാര്‍ത്യത്തിന്റെ ഗുരുതാഗര്‍ഷണമില്ലാത്ത
അവക്ക് അപ്പൂപ്പന്‍ താടി യോടനല്ലോ സാമ്യം )
എന്നെങ്കിലും മേഘങ്ങളെ പുനര്‍ന്നാലോ ?
എനിയുമൊരു കര്‍കിടകത്തില്‍
നമ്മിലേക്ക് തന്നെ പെയ്തിറങ്ങിയാലോ ?
ശവപ്പെട്ടി ചെറുതായിരിക്കണം
ഓര്‍മകളെ അതില്‍ കുത്തി നിറക്കണം
വിരഹത്തെ അതില്‍ കടക്കാന്‍ അനുവതിക്കരുത്
ഓര്‍മകള്‍ മാത്രം മതി
പെട്ടിയുടെ മുകളില്‍ വാകയുടെ
പൂകള്‍ വിതരണം
ബലി സമര്‍പ്പിക്കുമ്പോള്‍
കണ്ണുകള്‍ നിറയരുത്
കൂട്ടുകാരീ .............
കണ്ണു നീരിന്‍റെ നനവ് ഓര്‍മകളുടെ
നിദ്രയെ ശല്യപ്പെടുത്തുമോ എന്നു ഞാന്‍
ഭയക്കുന്നു
അസ്ഥിതറയിലെ വിളക്ക്
കെട്ടുപോകാതെ നോക്കണം
നമ്മുടെ ഓര്‍മകള്‍ക്ക്
അന്യോന്യം കണ്ടു പുണരാനുള്ളതാണ്


ഭാവി ( പ്രതീക്ഷ)


"എന്‍റെ പൊട്ടകാമുകീ ................"
നീ കണ്ണുതുറക്കുക
നിന്‍റെ മടിയില്‍ കിടന്നുകൊണ്ട്
നമുക്ക് മരിച്ച് ജനിക്കണം
സങ്കല്പങ്ങള്‍ മാത്രമുള്ള
യദാര്‍ത്യത്തിന്റെ കൈയ്യത്താത്ത
ഒരിടത്ത് ജനികണം നമുക്ക്



വിശ്രമിക്കുന്നതിന് മുംബ്
നമുക്ക് ചെയ്തു തീര്‍കനുള്ള
ജോലികള്‍ ഏറയാണ്


നമ്മെ അകറ്റിയ മതങ്ങളെ
നമുക്ക് കഴുത്ത് ഞെരിച്ച് കൊല്ലണം
നമ്മെ വേട്ടയാടിയ ഓര്‍മകളുടെ
ഭൂതത്തെ ചുട്ടരിക്കണം


യദാര്‍ത്യങ്ങള്‍ അതിക്രമിച്ച്
കടക്കാതിരിക്കാന്‍
നല്ലൊരു വേലി കെട്ടണം
ഞാന്‍ നിന്‍റെ മടിയില്‍
തലചായ്ച്ച് കിടക്കുമ്പോള്‍
നമ്മെ അകറ്റാന്‍ നാം കണ്ടുപിടിച്ച
കാരണങ്ങളെ ഓര്‍ത് ഓര്‍ത്ത്
ചിരിക്കണം
സദാജാരത്തെ നോക്കി  പല്ലിളിക്കണം
യദര്‍ത്യത്തെ നോക്കി കൊഞ്ഞനം കാട്ടണം
എന്നിട്ട് നമുക്ക്
മരിക്കുവോളം പ്രണയിക്കണം
പ്രണയികുവോളം ജീവിക്കണം
ജീവികുവോളം പ്രണയിക്കണം
സ്വപ്നങ്ങളെ പെറ്റ്കൂട്ടണം
അവയെ പാലൂട്ടണം
നമ്മുടെ പ്രണയത്തില്‍
അവ ഓടികളിക്കണം
രാവിന്‍റെ പുത്രീ ...
നീ ഉറങ്ങാതിരിക്കുക
നക്ഷത്രങ്ങള്‍ ചിരിക്കുന്ന
ആ രാവില്‍ എന്നെ പ്രതീക്ഷിചുകൊള്‍ക
ഞാനും എന്‍റെ പ്രണയവും ഉറങ്ങട്ടെ
നിന്‍റെ ചുണ്ടുകള്‍ താരാട്ട് പടെട്ടെ


അവള്‍

 author: ജിഷാര്‍
രണ്ട് പുരുഷന്മാരുടെ കൈ പിടിച്ച് മദ്ധ്യത്തിലായി ഒരു സ്ത്രീ നടക്കുന്നത് കണ്ടു . ഒരുവന്‍ അവളോടു ചോദിച്ചു " നീ എന്താണ് ഇത്ര വിറക്കുന്നത്? മഞ്ഞ് പെയ്യാന്‍ തുടങ്ങീട്ടില്ലലോ ?"
അവളുടെ മുഖം വിളറി . അനന്തരം രണ്ടാമത്തെ പുരുഷന്‍ ചോദിച്ചു " മഞ്ഞുകാലമായതിനാലാണോ? നിനക്കു പനിക്കുന്നുവോ? അവളുടെ മുഖം തുടുത്തു . ... 

Monday, November 18, 2013

പ്രാര്‍ഥന

author:അഖില്‍ കോട്ട

എന്നെ ജയിപ്പിക്കണേ അവള്‍ തോറ്റോട്ടെ
എന്നെയും അവളെയും ജയിപ്പിക്കണേ
ഞാന്‍ തോല്‍കുമെങ്കില്‍ അവനും തോല്‍കെട്ടേ
പ്രാര്‍ത്തിക്കാന്‍ ഓരോരുത്തര്‍കും
ഓരോ കരണങ്ങളുണ്ട് .

ലൈക്

author: അഖില്‍ കോട്ട

ലൈക് , ഷെര്‍ , പോസ്റ്റ് ക
മെന്‍റ്
അങ്ങനെ പോകുന്നു
കാലത്തിന്‍റെ വികൃതികള്‍

പ്രണയിക്കുന്നവരോട്

author : അഖില്‍ കോട്ട

മതം നോകുക
ജാതി നോകുക
കുടുംബകാരെ നോക്കുക
എന്നിട്ട് ഒളിച്ചോടുക
അവര്‍ വന്ന്‍ വിളിച്ചോളും .......

Sunday, November 17, 2013

എന്തിനാണത്??

author: al

അവളിലെ പൂകളുടെയും ഗര്‍ഭ പാത്രത്തിന്‍റെയും മൌലിക വ്യത്യാസം
തിരിച്ചറിഞ്ഞ നാള്‍ മുതല്‍ അവള്‍ ചിന്തികാന്‍ തുടങ്ങി
ചിന്തകള്‍ അവളെ അടക്കം ചെയ്ത മായികതയുടെ ചില്ലുപാത്രത്തില്‍ നിന്ന്‍
 അവളെ മോജിപ്പിച്ചു .
മോജന ദ്രവ്യമായി അവള്‍ ഊരികൊടുത്ത മൂല്യങ്ങള്‍ വ്രണങ്ങളായി
പൊതിയുകയും ജീവിതം അസാധ്യമാകുകയും ചെയ്തപ്പോള്‍
പാവനമായ അവളുടെ ഗര്‍ഭ പാത്രത്തെ ഊരിവച്ചവള്‍ മായികതയുടെ
ചില്ലുപേടകത്തിലേക്ക് തിരികേ പ്രവേഷിച്ചു
ജീവിതം ആഘോഷിച്ചു ....
***************
അവളുടെ ഗര്‍ഭ പത്രമാകട്ടെ ശൂന്യതയുടെ ന്യൂന മര്‍ദ്ദത്താല്‍
ആദ്യം വല്ലാതെ ചീര്‍ക്കുകയും
ചാക്രികമായ ആര്‍ത്തവത്തിന്‍റെ ദ്രവ്യ നഷ്ടത്താല്‍ ചുരുങ്ങുകയും
ഒടുവില്‍ ബീജങ്ങളുടെ അഭാവത്താല്‍ അത് മരിക്കുകയും  ചെയ്തു .  

ജെനറേന്‍


author: അഖില്‍ കോട്ട


തെറി പറഞ്ഞ് ഉറ്റവരെ ചവിട്ടികൊന്നവര്‍
ന്യൂ ജെനറേന്‍
കാലാവധി കഴിഞ്ഞ് തെരുവോരത്ത് തെണ്ടുന്നവര്‍
ഓല്‍ഡ് ജെനറേന്‍

കണ്ണ്

author;അഖില്‍ കോട്ട


ഞാന്‍ ചുറ്റും നോക്കിയ പല
ഭാകത്തേക്കും ശ്രദ്ധിച്ചു
ഇല്ല ...... കമകൊതിയില്ലാത്ത
കണ്ണുകള്‍ മാത്രമില്ല 

കാമുകി

author: ജിഷാര്‍
കുളിച്ചു വരുന്നതു വരേ മുഷിയാതിരിക്കാന്‍
അവള്‍ കാമുകനു കുഞ്ഞിനെ കൊടുത്തു
കുളിമുറിയിലേക്ക് നടക്കവേ
അവള്‍ പറഞ്ഞു
" മണ്‍ വെട്ടി വീടിന്‍റെ
പിറകില്‍ ഇരിപ്പുണ്ട് "


Sunday, November 3, 2013

20

തിരിഞ്ഞു നോക്കുമ്പോള്‍ മഴക്കാറുകള്‍ മാത്രം .

Saturday, October 26, 2013

എങ്കിലും യുദ്ധം ഒരു തുടര്‍കഥയാണ്

author-al

അതി ജീവനങ്ങള്‍ക്കുശേഷം ഞാന്‍ ചെകുത്താന്‍റെ സഗീതത്തില്‍ നിന്നും മോജിതനായിരിക്കുന്നു. സമാധാനം എന്നെ ആശ്ലേഷിച്ചിരിക്കുന്നു. അത് അതിന്‍റെ കേന്ത്രത്തില്‍ നിന്നു തന്നെയാകുന്നു . 

അപൂര്‍ണം

author- . ജിഷാര്‍
ഗസലുകളുടെ മടിയില്‍ കിടന്ന്‍
ഹൃദയ രക്തംകൊണ്ട് ഞാന്‍ എഴുതി.
നീയെന്‍റെ അരികിലിരുന്ന് നമ്മുടെ
 സ്വപ്നങ്ങള്‍ക്ക് വര്‍ണം ചാലിച്ചു .
നമ്മള്‍ ഞാനും നീയുമായപ്പോള്‍
 നീ നിന്‍റെ വരകളുടെ നിറം കുറച്ചപ്പോള്‍
ഞാനെന്‍റെ അക്ഷരം കൊണ്ടൊരു കഠാര നിര്‍മിച്ചു
സിന്ദൂര ഗന്ധമുള്ള വഴികളില്‍ പ്രണയ ചക്രവളത്തില്‍
നടന്നു അവസാനിക്കുന്നതിന് മുംബ് ഞാന്‍ ...

Sunday, October 20, 2013

നഷ്ടപ്പെട്ട അദ്ധ്യായം

author - al
കുഞ്ഞുനാളില്‍ താന്‍ കണ്ട പല മോഹങ്ങളുടെ സാഫല്യത്തിനായി അയാളൊരു  വൈദികനായി ; വളരേ കാലം കഴിഞ്ഞിട്ടും ആഗ്രഹിച്ച ആത്മീയ മണ്ഡലങ്ങളൊന്നും അയാള്‍ കണ്ടില്ല . അങ്ങനെ ഇരിക്കെ ഒരു
ഞാഴറായിച്ച രാത്രി അയാള്‍ തന്‍റെ ഉല്‍പതി പുസ്തകത്തിലേക്ക് മനോഹരമായ ഒരാദ്ധ്യയം എഴുതി ചേര്‍ത്തു .

                            "ആദിയില്‍ ഭൂമിയുടെ നിര്‍മാണ വേളയില്‍ ദൈവം പല രൂപങ്ങളും പരീക്ഷിച്ചു നോകിയിരുന്നു . സ്വാതന്ത്രം , സ്നേഹം തുടങ്ങിയവയുടെ നിര്‍മാണ വേളയില്‍ ഭൂമിക്ക് പരന്ന രൂപമായിരുന്നു . പര്‍വതങ്ങളും താഴ്വാരങ്ങളും വിതാനങ്ങളുമുള്ള പരന്ന രൂപം . എന്നിട്ട് ദൈവം സ്നേഹത്തെ താഴ്വാരത്തിലും സ്വാതന്ത്രത്തെ പര്‍വതത്തിന് മുകളിലും സ്ഥാപിച്ചു . എന്നിട്ട് പര്‍വതത്തിന്‍റെ ദേവനായി ചെകുത്താനെയും താഴ്വാരത്തിന്‍റെ ദേവനായി മാലാഘ മാരെയും നിയമിച്ചു . സ്വാതന്ത്രത്തെ ഭയപ്പെട്ട അടിമത്തം താഴ്വാരത്തില്‍ കഴിച്ചു കൂടുകയും ചെകുത്താന് ചുമതലയുള്ള മറ്റ് ദുഷ്പ്രവര്‍ത്തികള്‍ പര്‍വതങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു .

                               ലോകത്തില്‍ ഉള്ള ഏറ്റവും ഉന്നതമായത്തും സന്യാസികള്‍ക്ക് മാത്രം സാദ്ധ്യമാകുന്നതുമായ സഹോദര്യസ്നേഹം * ഏറ്റവും താഴ്ന്ന വിദാനമായ തടാകത്തിനടിയില്‍ അളിപിടിച്ചു കിടക്കുകയുംചെയ്തു . പര്‍വതത്തിനടിയിലുള്ള ഒരു സ്ഥാനത്ത് ദൈവം സ്വര്‍ഗത്തിലേക്കുള്ള വാതില്‍ നിര്‍ണയിക്കുകയും ചെയ്തു . 

                               ഭവ്തിക ഭൂമിയുടെ രൂപം ഗോളമാകിയെങ്കിലും അവ അങ്ങനെ തന്നെ തുടര്‍ന്നു . "

 എന്നിട്ട് അയാള്‍ ഇങ്ങനെ പറഞ്ഞു - "മനുഷ്യന്‍റെ സൃഷ്ട്ടിക്കു ശേഷം അവര്‍ താഴ്വാരങ്ങളുടെ അനായാസം കൊണ്ട് അവിടെ ഓടിനടക്കുകയും പര്‍വതങ്ങളിലെ പ്രകാശം കണ്ട് പര്‍വ്വതാരോഹണത്തിന് മുതിരുകയും ഇടക്ഇടെ സ്നേഹത്തിന്‍റെ ആഗിരണം കൊണ്ട് തിരികെ മറിഞ്ഞ് വീണുകൊണ്ടും ഇരിക്കുന്നു .  "


Saturday, October 19, 2013

ഞാന്‍ കളി നിര്‍ത്തുന്നു

author al-
എഴുതുന്ന അത്രെയും നാള്‍ ഞാന്‍ വൃത്തികെട്ട ഒട്ടും ആത്മസംതൃപ്തി
നല്‍കാത്ത ആത്മ വെബിജാരത്തിലായിരുന്നു .
അക്കാലമത്രയും തലയും ഹൃദയവും പൂട്ടികിടന്നു .അവര്‍
കര്‍ശനമായി വിലക്കിട്ടും ഞാന്‍ കഥ എഴുതി.
ആത്മവെബിജാരത്തിനുവേണ്ടി മാത്രം .
കഥകളിലൂടെ ഒരു രഹസ്യ ഗ്രാഫ് വരക്കുകയായിരുന്നു .
ഹൃദയത്തിന്‍റെ കന്യകതത്തിനുവേണ്ടി നടത്തിയ യുദ്ധത്തിന്‍റെ ഗ്രാഫ് .
ഭവ്ധിക വെബിജാരത്തില്‍ നിന്നും രക്ഷപെടാന്‍ ആത്മവെബിജാരം .
ഈ കഥകള്‍ എന്നെയോ എന്‍റെ ചിന്തകളേയോ  ഒരിക്കലും അടയാളപ്പെടുത്തിയില്ല. നിനക്ക് നന്നി ...
എന്‍റെ ഓക്കാനത്തെ ഞാന്‍ അക്ഷരത്തില്‍ പൊതിയുക മാത്രമായിരുന്നു  .

രൂപ ഭേദം

author al-
മഞ്ഞപിത്തം ഹൃദയത്തെ ബാധിച്ചു കഴിഞ്ഞാല്‍
അത് കണ്ണുകളേയും കാതുകളെയും കൈകളേയും ബാധിക്കുന്നു
വൃണങ്ങളില്‍ നിന്നും ഒലിക്കുന്ന ചോരയുടെ മഞ്ഞക്ക്
പെയ്ന്‍റ് കൊടുത്തു ഞാന്‍ ഉറങ്ങാന്‍ വെംബുമ്പോള്‍
ഞാനെന്നും ഭയപ്പെട്ട ഭാവികാലത്തിലെ ഭൂതങ്ങള്‍
വര്‍ത്തമാനത്തില്‍ കാല്‍ വെക്കുന്നത് ഞാനൊരു
ചാട്ടുളി ഏറ്റ  ഞെട്ടലോടെ അറിയുന്നു .
യുദ്ധത്തെ ഇഷ്ട്ട പെടുന്ന യോദ്ധാവാവാതെ
ലക്ഷ്യങ്ങളുള്ള  പോരാളിയാവുക ..   

Thursday, October 17, 2013

സന്തോഷത്തിന്‍റെ മരണം

                        നാം നാലു നൂറ്റാണ്ട് നീണ്ട യൂറോപ്യന്‍ ഭരണത്തിനു കീഴിലായിരുന്നെന്ന്  ഇന്ന്‍ നാം അത്ര ഓര്‍കാറില്ല .  അവര്‍ക് താഴേ തട്ടില്‍ വേണ്ടത്ര സ്വാധീനം  ഇല്ലായിരുന്നതുകൊണ്ടാവണം , അതെന്തുകൊണ്ടെന്നാല്‍ ബ്രിട്ടീഷുകാരിലെ ഉന്നതരാണ് ഇന്ത്യയില്‍ എത്തിയിരുന്നത് . അതിലും ഉന്നതമായ ജീവിതമാണ് അവര്‍ ഇവിടെ ജീവിച്ചത് . അതുകൊണ്ട് തന്നെ ഇവിടെ ഉണ്ടായിരുന്ന സംമ്പന്ന വര്‍ഗംത്തില്‍ മാത്രം അവരെ അനുകരിക്കുന്ന അവരേപോലെ നിശാ വസ്ത്രംവും കോട്ടും തുന്നി പൈപ്പും വച്ച് ഒരു ഓച്ചാന വര്‍ഗം പൂരിപക്ഷം പ്രാഭിച്ചിരുന്നു . ഓച്ചാനത്തിന്റെ ആഭിചാരംത്തിന്‍റെ ശക്തി കൊണ്ട് അവര്‍ കൂടുതല്‍ സംമ്പന്നരായി , എന്തൊ  ?

                          പക്ഷേ ബ്രിട്ടീഷ് കാരുടെ ഭരണം അവസാനിച്ച് മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും ആ വര്‍ഗം അവരേ അനുകരിച്ച് പുതിയ പാതകള്‍ പിന്തുടര്ന്ന് ഉടുത്തത് അഴിച്ച് നടക്കാനും ആരുടെ ഒപ്പവും കിടക്കുന്നത് ഒരു പാഷന്‍ ആയി കാണുകയും ചെയ്യുന്നു . ആ എന്തേലും അവട്ട് ...

                 എന്തൊക്കെ ആയാലും ഇന്ത്യയില്‍ താമസിച്ചിരുന്ന വെള്ളക്കാര്‍ സാധാരണക്കാരില്‍ നിന്നും വളരേ അകലം പാലിച്ചിരുന്നു .അവര്‍ സാധാരണക്കാര്‍ക്ക് കാര്യമായി നല്കിയിരുന്നത് വെള്ള കുഞ്ഞുങ്ങളെ മാത്രമായിരുന്നു .

                             പക്ഷേ അവരില്‍ നിന്നുമെല്ലാം വ്യത്യസ്തനായിരുന്നു "ബാറ്റര്‍ പീറ്റര്‍ പ്രഭു" എന്ന്‍ നാട്ടുകാര്‍ വിളിച്ചിരുന്ന "ബാറ്റര്‍ പീറ്റര്‍" , പേരുപോലെ തന്നെ ഒരു രസികനും പിന്നെ ഒരു സോപ്നാടകനും ആയിരുന്നു പീറ്റര്‍ . ചെത്ത് കള്ള് കുടിക്കുകയും കവലകളില്‍ വരേ ഇരിക്കുകയും ചെയ്തിരുന്ന ഒരു ഭ്രാന്തന്‍ സായിപ്പ് . പാണനും നഭൂതിരിയും അയാള്‍ക്ക്  ഒരുപോലെ ആയിരുന്നു. 

                      പക്ഷേ പ്രഭുവിനെ പറ്റി നാട്ടുകാരോട് ചോദിച്ചാല്‍ "അയാള്‍ ഒരു സാധാരണ മനുഷ്യനല്ലെന്ന് മാത്രം ഞങ്ങള്‍ക്ക് അറിയാം എന്ന്‍ അവര്‍ പറയും . ചെലപ്പോ അതികപേരും അയാള്‍ ഒരു ചെകുത്താനാണെന്ന് വരേ പറഞ്ഞു കളയും . ഒരുപക്ഷേ സമൂഹത്തിന്‍റെ അടിവേരുകളില്‍ അള്ളിപിടിച്ച് വളര്‍ന്ന് കൊഴുത്ത അന്നതെ ഉച്ചനീജത്തത്തെ അയാള്‍ വക വെക്കാത്തതുകൊണ്ടാവും . അല്ലെങ്കില്‍ പിശാച്ചുകള്‍ക്കും ഭ്രാന്തന്‍മാര്‍ക്കും പറ്റിയ സ്ഥലത്ത് താമസിക്കുന്നതുകൊണ്ടുമാവും . 

                         കേരളത്തിന്‍റെ കിഴക്കുള്ള നീലഗിരിയിലെ  രാത്രി മുഴുവനും പകല്‍ മുക്കാലും കോട മൂടി കിടക്കുന്ന ഒരു മല മുകളില്‍ നിര്‍മിച്ച ഒരു കരീംകല്‍ കോട്ടയിലയിരുന്നു പ്രഭുവിന്‍റെ താമസം . ഒരു യൂറോപ്യന്‍ ഗൊത്തിക് കോട്ട. ചെറുപ്പം മുതല്‍ കേട്ട എല്ലാ കഥകളിലേയും കോട്ടകളെയെല്ലാം ആ കോട്ടയില്‍ അയാള്‍ ആവാഹിച്ചു കുടിയിരുത്തി  .വളരേ കിലോമീറ്ററുകള്‍ അപ്പുറവും ആള്‍ താമസമില്ലാത്ത കൊടും കാടിന് നടുവിലായിരുന്നു അത് . കോട്ടക്കുള്ളില്‍ നിന്നും എവിടേക്കു നോക്കിയാലും കറുപ്പും നീലയും പച്ചയും കലര്‍ന്ന പര്‍വതകെട്ടുകള്‍ കോട മൂടികിടക്കുന്നതോ കോടയോ കാണാം .

                                   നേരം പത്തു മണിക്കേ അവിടെ സൂര്യന്‍ ഉദിക്കുകയൊള്ളൂ. ഉച്ച വരേ പതിയെ കോട പര്‍വതങ്ങളെ വിട്ടു പോവുന്നത് കാണാം . പിന്നെ ചുറ്റും കിടക്കുന്ന മലനിരകളും നീല  ആകാശത്തു മേഘങ്ങള്‍ വരക്കുന്നതും കാണാം . വൈകുനേരം ആകാശം ചുവപ്പിച്ച് അതേ പര്‍വതങ്ങള്‍ക്ക് പിന്നിലേക്ക് സൂര്യന്‍ മറയുന്നതും മലകളിലേക്ക് ഇരുട്ടും തണുപ്പും കൊണ്ട് കാറ്റ് വരുന്നതും മനോഹരമായ കാഴ്ചയാണ് .

                                 പീറ്ററിന് തന്നെ ഒരുപാട് കൂട്ടുകാരുള്ളതുകൊണ്ടും കോട്ടയുടെ മനോഹാരിത കേട്ടറിയുന്ന സന്നര്ഷകരുമായി കോട്ടയില്‍ എന്നും വിരുന്നായിരുന്നു . കാട്ട് ഇറച്ചിയും കഞ്ചാ\വും കള്ളും അവിടെ ഒഴുകി നടന്നു .

  
                              പക്ഷെ ഭീമമായ തുക ചിലവാക്കി ബാറ്റര്‍ പീറ്റര്‍ ആ കോട്ട നിര്‍മിച്ചത്  ഏകാന്തതയില്‍  ലയിച് ഇരിക്കാനും യദാര്‍ഥങ്ങളില്‍   നിന്ന്‍ രക്ഷപ്പെട്ട് അമൂര്‍ത്തധയിലേക്ക് ഉല്‍ വലിയാനുമായിരുന്നു . പക്ഷെ ഹ്രദയത്തിന് താഴേ ഘനീഭവിച്ച് കിടക്കുന്ന ദുഖം അയാളെ അനുവദിച്ചില്ല . ഏകാന്തനാവുമ്പോള്‍ ദുഖം പതിയെ അലിയുകയും സമുദ്രത്തോളം ആഴമുള്ള ദുഖത്തിലേക്ക് താന്‍ അഴ്ന്നു പോകുന്നതായും അയാള്‍ക്ക് തോന്നും . അതിനാല്‍ തന്‍റെ ദുഖത്തെ ഒരിക്കലും അഭിമുകീകരിക്കാന്‍ അയാള്‍ ദൈര്യപ്പെട്ടില്ല. ആകാരണമായി ഇടക്കിടെ പൊങ്ങി വരുന്ന ദുഖത്തില്‍ നിന്ന്‍ ശ്വഷധമായി രക്ഷപ്പെടാന്‍ അയാള്‍ ഒരു മാര്‍ഗമേ അയാള്‍ കണ്ടുള്ളൂ .. 'മരണം'
  
                             
ആത്മഹത്യ എന്ന വിജാരത്തിലെ സമാധാനത്തെ അയാള്‍ ആസ്വദിക്കുകയും ഒപ്പം വേദനയെ അയാള്‍ ഭയപ്പെടുകയും ചെയ്തു . അതിനാല്‍ അയാള്‍ പുതിയ മരണ മാര്‍ഗങ്ങളെ കുറിച്ച് ആലോജിക്കുകയും ചെയ്തു കൊണ്ടിരിക്കവെ ആണ് ' സന്തോഷത്തിന്‍റെ മരണത്തെ' പറ്റിയും 'സന്തോഷത്തിന്‍റെ മുറി'യെ പറ്റിയും കോട്ടയില്‍ വിരുന്നിന് വന്ന ആരോ അയാളോട് പറഞ്ഞത് . അത് കേട്ടതു മുതല്‍ അയാളുടെ കാലുകള്‍ അതുമായി പ്രണയത്തിലാവുകയും അവ അവിടെക്കു ചലിക്കാന്‍ തുടങ്ങുകയും ചെയ്തു ഒന്നിന്നും തടുക്കാനാവാത്ത വിധം അത് പ്രയാണമാരംബിക്കുകയും ചെയ്തു . അയാള്‍ മദ്രാസില്‍ നിന്നും അഫ്ഗാനിലേക്ക് വണ്ടി കയറി.
  
                                             തണുത്തതും  വരണ്ടതുമായ ഭൂമികളും മഞ്ഞു പര്‍വതങ്ങളും നീല തടാകങ്ങളും നിറഞ്ഞ കഞ്ചാവിന്റെ വിളനിലമായ ഹിന്ദുഖുശ്  സ്വര്‍ഗ ഭൂമി  പിന്നിട്ട് അഫ്ഗാനിലെ ആ സ്വര്‍ഗ ഭൂമിയിലെത്തി .
  
                                            സില്‍ക്ക് പാതയില്‍ അഫ്ഗാന് പ്രധാന റോള്‍ കിട്ടുന്നതിന് മുംബ് തന്നെ അവിടെ ഗ്രാമങ്ങളില്‍ ചെറിയ ചെറിയ പ്ലോട്ടുകളായി ഒപ്പിയം കൃഷി ഉണ്ടായിരുന്നു അതിനു കാരണം വടക്കന്‍ അഫ്ഗാനിന്റെ വരണ്ട ഉഷ്ണ കാലാവസ്ഥ പോപ്പി ചെടികള്‍ക്ക് വളരാന്‍ ഏറ്റവും അനുയോജ്യമായതാണ്  . അതിന് വേദ കാലത്തിന്റെ പഴക്കമുണ്ടെന്ന് വരെ പറയപ്പെടുന്നു . ഇന്നും അതിന് വലിയ മാറ്റമൊന്നുമില്ല . 

                                             അവിടെ വിശേഷപ്പെട്ട ഒരു തരം ഒപ്പിയം കൃഷിചെയ്യുന്ന തോട്ടങ്ങളുണ്ട് . അതിന് ചാരെ തന്നെ ഒരു മുറിയും ഉണ്ടാകും . അവിടെയാണ് സന്തോഷത്തിന്‍റെ മരുന്നെന്ന് ചരിത്രധീന കാലം മുതല്‍ അറിയപ്പെടുന്ന  ലഹരി മരുന്ന്‍ നിര്‍മിക്കുന്നത്. ആ മുറിയാണ് സന്തോഷത്തിന്‍റെ മുറി . അവിടെ ഉണ്ടാക്കുന്ന മരുന്ന്‍ കഴിച്ചവന് ലോകത്തില്‍ ലഭ്യമായ ഏറ്റവും വലിയ  സന്തോഷം അനുഭവപ്പെടുന്നു . മൊസാക് പര്‍വതത്തോളം കറുപ്പിന്‍റെ ലഹരി ആ മരുന്നിന്നുണ്ടെന്ന് ഒരു    പഴമൊഴി ഉണ്ട് . എന്തു തന്നെ ആയാലും അതിനെ പറ്റി അത് കഴിച്ചവര്‍ ആരും അതികം പറഞ്ഞിട്ടില്ല കാരണം അത് ആസ്വദിച്ചതിന് പകരമായി ആ മരുന്ന്‍ മരണം പ്രതിഫലമായി നല്കിയിരുന്നു . 
  
                                         
  ഒരുപാട് ദിവസത്തെ അലചലിന് ശേഷം ബാറ്റര്‍  പീറ്റെര്‍  ആ മുറി കണ്ടത്തി .ലോക പ്രശസ്തി നേടിയ സന്തോഷത്തിന്‍റെ മുറി കണ്ട് അയാള്‍ നെട്ടി പോയി.  അയാള്‍  ഊഹിച്ച പോലെയായിരുന്നില്ല അത് . ഒരു ചെറിയ പോപ്പിതോട്ടത്തിന്റെ മൂലയില്‍ തികച്ചും സാധാരണമായ ഒരു മുറി . അവിടെ കേറിച്ചെന്നപ്പോള്‍ ആരും അയാളെ നോകിയില്ല. ആരും ഒരു സായിപ്പ് ആ മുറിയില്‍ കഴറിയത് കണ്ടില്ല. കാരണം അവരാരും തന്നെ ആ ലോകത്തായിരുന്നില്ല . തീര്‍ത്തൂം വൃത്തി ഹീനമായ ആ മുറിയില്‍ അങ്ങുമിങ്ങുമായി ചിലര്‍ പ്രേതങ്ങളെ പോലെ കിടക്കുന്നത് പീറ്റര്‍ അരണ്ട വെളിച്ചത്തില്‍ കണ്ടു . ചിലര്‍ , അഹ്.. ഹാ... എന്നൊക്കെ മുരടുകയും , മറ്റുചിലര്‍ അള്ളാ ... ഹാ... 
  
                                    ആ മുറിയില്‍ നിന്നു വമിക്കുന്ന മണം തന്നെ അയാളെ അടിമ ആക്കി കഴിഞ്ഞിരുന്നു . ആരോ നീട്ടിയ ഒരു ചുരുട്ട് വലിച്ച് അയാളും അവരോടൊപ്പം ചേര്‍ന്നു . അയാള്‍ പതുക്കെ ഭൂമിക്കും സ്വര്‍ഗത്തിനുമിടയിലേക്ക് ഉയര്‍ന്നു . അങ്ങനെ അയാള്‍ അവിടെയുള്ളവരുമായി സ്വപ്നത്തില്‍ സംസാരിക്കാന്‍ പഠിച്ചു . അങ്ങനെ മൂന്നാം നാള്‍ പീറ്റര്‍ തന്‍റെ അവിശ്യം പറഞ്ഞു . അങ്ങനെ അവരുടെ നേതാവ് യദാര്‍ത്യത്തിനും സ്വപ്നത്തിനും ഇടയില്‍ നിന്നുകൊണ്ടു ആ മാന്ത്രിക മരുന്ന്‍ ഒരാഴ്ച്ച കൊണ്ട് നിര്‍മിച്ചു കൊടുത്തു . അത് കഴിച്ച പീറ്റെര്‍ ബാറ്റര്‍ ഉന്‍മാദത്തിന്‍റെ അങ്ങേ അറ്റത്ത് വച്ച് തന്‍റെ ശരീരവും ആത്മാവും തമ്മിലുള്ള അടിമത്തത്തിന്റെ വേരുകള്‍ ഭേദിച്ച് സന്തോഷത്തിന്‍റെ മരണം വരിക്കുകയും ചെയ്തു . ഭീകരമായ മരണഭയം അയാള്‍ മുറിച്ച് കടന്നുകാണുമോ?

                                     

Wednesday, October 16, 2013

ഇന്നും ഇന്നലകളും...

മാത്ര്‍ത്ത്വത്തിന്റെ മാധുര്യം
ഇന്നലകളിലേത്‌ പോലെ ഇന്നില്ല...

പിത്ര്‍ത്ത്വത്തിന്റെ പവിത്ത്രത
ഇന്നലകളിലേത്‌ പോലെ ഇന്നില്ല...

സാഹോദര്യത്തിന്റെ ചാതുര്യം
ഇന്നലകളിലേത്‌ പോലെ ഇന്നില്ല...

അധ്യാപനത്തിന്റെ ആധികാരികത
ഇന്നലകളിലേത്‌ പോലെ ഇന്നില്ല...

രണ്ടു ഡിസൈനുകള്‍ ...

a story of Ar. Kevin Mark Low
 ഒരിക്കല്‍ ഒരു അക്വാറിയം ഡെസിങ് ചെയ്യാന്‍ രണ്ട് പ്രഗല്‍ഭരായ ആര്‍കിടെക്ട് മാരെത്തി . ഒരാളുടെ മനസ് നിറയേ ശംഖിന്‍റെ രൂപമായിരുന്നു .അതിന്‍റെ രൂപം, അതിന്‍റെ ചലമാത്മഗത , സമുദ്രത്തോടുള്ള അനുരൂപത , എല്ലാം ആ അക്വാറിയം ഒപ്പിയെടുത്തു .  മനോഹരമായ ആ അക്വാറിയം കണ്ട് ജനങ്ങള്‍ അദ്ദേഹത്തെ അഭിനദിച്ചു
              ശംഖിനെയും കടല്‍ ജീവികളേയും , കടലിനെതന്നെ ഉല്‍കൊള്ളാവുന്ന മനോഹരമായ കടല്‍ തന്നെ യായിരുന്നു രണ്ടാമന്‍റെ മനസില്‍ . കടല്‍ തിരമാല , ഗര്‍ത്തങ്ങള്‍ , കടല്‍ ജീവികള്‍ , എല്ലാം അദ്ദേഹത്തെ ഭ്രമിപ്പിച്ചിരുന്നു . കടല്‍ തിരമലകള്‍ പുരത്തേകൊഴുകുന്നതും ഉള്‍വലിയുന്നതും കുരുന്നിന്‍റെ കവ്ദുകത്തോടെ അയാള്‍ നോക്കി കണ്ടു .
                           അദേഹത്തിന്‍റെ  ഡിസൈന്‍ കണ്ട് ആരും അദ്ദേഹത്തെ അഭിനന്ദിക്കാന്‍ നിന്നില്ല .  പകരം അവര്‍ ആ അക്വാറിയത്തില്‍ ഇറങ്ങിച്ചെന്ന് കടലിനെ അനുഭവിച്ചു ..

Thursday, October 10, 2013

യാത്രയും യുദ്ധവും

നിങ്ങളുടെ ലക്ഷ്യങ്ങള്‍ അകലകളിലാവുമ്പോള്‍ ; നിങ്ങള്‍ അവയുടെ അടുതെത്താന്‍ സഞ്ചരിക്കുമ്പോള്‍
  പൂന്തോട്ടങ്ങള്‍ക്കു   ശേഷം മുള്‍ വിരിച്ച പാതകള്‍  ഉണ്ടാകും , ഇരുണ്ട രാത്രികള്‍ക്ക് ശേഷം പ്രകാശമുള്ള പ്രഭാതങ്ങള്‍ ഉണ്ടാകുകയും ചെയ്യും . കടുത്ത വെയിലിനെ താങ്ങ വയ്യാതാവുമ്പോള്‍ മരുപ്പച്ചകളെ ആശ്രയിക്കേണ്ടി വരും . മരുപ്പച്ചകളുടെ തണലിന്‍റെ തണുപ്പ് നിങ്ങളെ മരുപച്ചകളില്‍ നിന്ന്‍ മരുപ്പച്ചകളിലേക്ക് സഞ്ചരിക്കുന്നവനാക്കും . അത് നിങ്ങളുടെ സ്വപ്നങ്ങളെ വശീകരിക്കും . യാത്രകള്‍ പുനസ്ഥാപിക്കാന്‍  നിങ്ങള്‍ യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വരും .

Sunday, October 6, 2013

കറുപ്പിന്‍റെ താഴ്വാരം ..

author : _ al
- വളരേ ചുരുക്കിയണ് ഇതെഴുതിയത് 

ഒരുപാട് പണ്ട്  എനിക്ക് വീടോ നാടോ ഇല്ലായിരുന്നു . കടലിലും കരയിലുമായി ഉര് ചുറ്റലായിരുന്നു ജീവിതം . അക്കാലത്ത് കപ്പലില്‍ വച്ച് കേട്ട കഥയാണിത് . ഒരിക്കല്‍ ഒരു യാത്രക്കിടെ ഞങ്ങളുടെ കപ്പല്‍ കാറ്റിലും കോളിലും പെട്ട് കടലില്‍ ദിശ തെറ്റി അലയാന്‍ തുടങ്ങിയപ്പോള്‍  ഓരോരുത്തരും ഓരോ കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു . അന്ന്‍ ചീനക്കാരനായ ഒരു വൃദ്ധന്‍ പറഞ്ഞ കഥയാണിത് .  ഇന്നും പഴയ കാല ഓര്‍മകള്‍ അയവിറക്കുബോള്‍ ആ കഥ ഞാന്‍ ഓര്‍ക്കറുണ്ട്.


അയാളുടെ ചെറുപ്പത്തില്‍ അയാളുടെ ഗ്രാമത്തിലുള്ളവര്‍ രാത്രിയുടെ രണ്ടാം യാമത്തില്‍ നിഗൂഡമായ സഗീതം കേള്‍ക്കാറുണ്ടായിരുന്നത്രെ . ഒരിക്കല്‍ കാട്ടില്‍ മീന്‍ പിടിക്കാന്‍ പോയ വൃദ്ധനും സുഹ്ര്‍തും മടങ്ങി വരുകെ  അവരും ആ ഗീതം കേട്ടു . അവര്‍ കേട്ട ദിക്കിലേക്ക് നടന്നു . ശബ്ദത്തോട് അടുക്കും തോറും അവരുടെ മനസ് ഉന്‍മത്തായികൊണ്ടിരുന്നു ഒടുവില്‍ കാട്ടിലെ ഒരു മരത്തില്‍ ഒരു വെളിച്ചം കണ്ട് മോഹാലസ്യ പേട്ട് വീണു .


പിറ്റേണ് ഗ്രാമത്തിലെത്തിയ അവര്‍ ഗ്രാമത്തിലുടനീളം ആ സഗീതത്തെ കുറിച്ച് ചോദിച്ച് നടന്നു . ഏതോ ഗതി കിട്ടാത്ത ആത്മാവ് പാടുന്നതാണ് അത് എന്നും മറ്റും ഒരുപാട് വ്യത്യസ്ത കഥകള്‍ അവര്‍ കേട്ടു .


വൃദ്ധന്‍ ധീരനായ യുവവായിരുന്നു . ആളുകള്‍ ഭയക്കുന്നഎന്തിനെയും അയാള്‍ ഇഷ്ടപ്പെട്ടു . യുവാവും സുഹ്ര്‍തും ആ ആത്മാവിനെ കാണാന്‍ തന്നെ തീരുമാനിച്ചു .അന്ന്‍ രാത്രി തന്നെ അവര്‍ കാട് കയറി . രാത്രിയുടെ രണ്ടാം യാമം തുടങ്ങുന്നത് വരേ അവര്‍ക്ക് ആ മരം കണ്ടെത്താനായില്ല . ഒടുവില്‍  സഗീതം തുടങ്ങുന്നത് വരേ കാത്തിരുന്നു .  അങ്ങനെ അവര്‍ ഒരു മര ചുവട്ടില്‍ ഒരു  വെളുത്ത രൂപം  ധ്യാനത്തിലെന്നവണം കണ്ണുകള്‍ അടച്ച് പാടുന്നത് കണ്ടു. അങ്ങനെ അവര്‍ ആ പാട്ട് തീരുന്നതുവരേ കാത്തിരുന്നു . ഒടുവില്‍ പാട്ടവസാനിച്ചു ആ രൂപം കണ്ണുകള്‍ അടച്ചങ്ങനെ നില്‍ക്കുമ്പോള്‍ വൃദ്ധന്‍ അതിനടുത്തേക്ക് നടന്നു ചെന്നു എന്നിട്ട് ചോദിച്ചത്രേ " നിങ്ങള്‍ ആരാണ്? " നിങ്ങലെന്താണ് പാടുന്നത്? " പേടിച്ച് കണ്ണു തുറന്ന ആ രൂപം "അത്... അത് ... " എന്ന്‍ പറഞ്ഞ് എങ്ങോ പൊയി മറഞ്ഞു .


 വൃദ്ധന് തല്‍പര്യം കേറിയിരുന്നു . അവന്‍ പീറ്റേന്നും ആ ഗീതം തീരുന്നതുവരേ അവിടെ കാത്തിരുന്നു .ചോദ്യം അവര്‍ത്തിച്ചു . രൂപം ഒന്നും പറയാതെ പൊയി .


  മൂന്നാം നാള്‍ രൂപം തന്‍റെ കഥ പറയാന്‍ തുടങ്ങി ..


"ഞാന്‍ പാടുന്നത് കറുപ്പിന്‍റെ താഴ്വര യുടെ സഗീതമാണ് , കറുപ്പിന്‍റെ താഴ്വരയില്‍ ഓരോ അമ്മയും മക്കള്‍ക്ക് പാടി പടിപ്പിച്ചു കൊടുക്കുന്ന കറുപ്പിന്‍റെ താഴ്വരയുടെ നിയമ ഗീതം "
-- (തുടരും ) 

നിന്നിലേക്കുള്ളവയി

author : ജീഷാര്‍  

വഴി തെറ്റിയായിരുന്നില്ല നാം കണ്ടു മുട്ടിയത്
നാം നമ്മിലേക്ക് വഴി വെട്ടുകയായിരുന്നു ...
എന്നിട്ടും വാകപൂത്ത ഈ നാളില്‍ വഴികളില്‍ നീണ്ട അസാന്നിധ്യം .....
എവിടയായിരുന്നു നിനക് നിന്നിലേ എന്നയും പ്രണയത്തേയും .....
നമ്മൂട പ്രണയവും
അക്ഷരങ്ങളും അപൂര്‍ണമാണ്......

ജനവും മരണവും ജീവിതവും

author :_ al

നഗരത്തിന്‍റെ തെരുവുകള്‍ രണ്ട് ആത്മഹത്യാ വാര്‍ത്ത കേട്ടാണ് അന്ന്‍ ഉണര്‍ന്നത് , രണ്ടുമരണങ്ങളിലും  ദുഖിക്കുന്നവരായി ആരും ഇല്ലായിരുന്നു .

പക്ഷേ കഥീജ ആത്മഹത്യചെയ്തത്  റഫീക് ഹോട്ടെലിലെ ജോലിക്കാര്‍ക്കെല്ലാം അല്‍ഭുദമായിരുന്നു . റഫീക് ഹോട്ടെലിലെ ജോലിക്കാരി യായിരുന്നു അവള്‍ . അവിടെ ഉള്ളതില്‍ വച്ചേറ്റവും നല്ല പാചകക്കാരി .

മനസില്‍ എന്തോ അലട്ടുന്നത് കൊണ്ടാവണം രാവിലെ വരുന്നമുതല്‍ ഹോട്ടലില്‍  അവള്‍ പൊട്ടിത്തെറിച്ച് നടക്കും . അവളോടു അവിടെ അര്‍കും ദേഷ്യമോ ഇഷ്ടമോ ഉണ്ടായിരുന്നില്ല .

പാചകത്തെ ഒരു കലയായി തന്നെ അവള്‍ ഇഷ്ടപ്പെട്ടു . അതുകൊണ്ട് അവളുടെ തൊഴിലിനേയും ഇഷ്ടപ്പെട്ടു . താന്‍ തിന്നുന്നതെന്തും  അതിനെക്കാള്‍ മികച്ച രീതിയില്‍ തനിക്കുണ്ടാക്കാനാവും എന്ന ആത്മവിശ്വസം ആവള്‍ക്കുണ്ടായിരുന്നു . അത് പലപ്പോയും ശെരിയാവുകവും ചെയ്തു .  . ഒരു വിഭവത്തിന്‍റെ രുചി എന്നത് അതിന്‍റെ മണവും രൂപവും സമയവും ചേര്‍ന്നതാണെന്ന്  അവള്‍ മനസിലാകിയിരുന്നു . അരിയുന്ന പച്ചക്കറികള്‍ മുതല്‍ കറിയെ അവളുടേതാക്കിയിരുന്നു . അരിയല്‍ പാചക കലയിലെ പ്രധാന ഘടകമാണ് .

 പക്ഷേ ഹോട്ടലിനു  വെളിയിലിറങ്ങുന്നതോടെയാണ് പ്രശ്നം ,

അവളുടെ രൂപം വളരേ മെല്ലിച്ചതും ഉയരം വളരേ കുറഞ്ഞതും  കറുത്തതും ആയിരുന്നു . മൂടികള്‍ നീളം കുറഞ്ഞതും വൃത്തികെട്ട എണ്ണ മെഴുക്കുള്ളതുമായിരുന്നു .മുലകളും തുടകളും ഒട്ടിയതുമായിരുന്നു , വസ്ത്രങ്ങള്‍ നുരുബിച് പഴകിയ സാരിയും തേഞ്ഞ കറുത്ത ആവായി ചെറുപ്പുമായിരുന്നു . പക്ഷേ അവള്‍ക്കും ചെറുപ്പത്തില്‍ കേള്‍ക്കാനുണ്ടായിരുന്നത്  സുന്ദരിയായ രാജകുമാരെന്‍റെയും സുന്ദരിയായ രാജകുമാരിയുടെയും കഥകള്‍ തന്നെയായിരുന്നു . മനസിന്‍റെ സുന്ദരതയെ വാഴ്ത്തുന്ന കഥകള്‍ അവള്‍ അപൂര്‍വമായേ കേട്ടതുള്ളൂ എന്നതില്‍ അവള്‍ അല്‍ഭുതപെട്ടു .

റഫീക് ഹോട്ടലില്‍ നിന്ന്‍ ചേരിയിലെ തന്‍റെ വീടുവരെ തെരുവിലൂടെയുള്ള യാത്രയില്‍ ആരും തന്നെ കാണുന്നില്ലേ എന്നവള്‍ക്ക് തോന്നി തുടങ്ങി . തിരക്കുള്ള തെരുവിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോളും ആരും തന്നെ തുറിച്ച് നോക്കുന്നതവള്‍ കണ്ടില്ല . ആരും അവളുടെ ശരീരത്തില്‍ മുട്ടാന്‍ ശ്രമിച്ചില്ല . ആരും അവളേ നോക്കി അശ്ലീലം പറയുന്നത് അവള്‍ കേട്ടില്ല .അവള്‍ക്ക് തന്നെ അവളുടെ സാന്നിധ്യം അനുഭവപ്പെടുന്നില്ല .  തെരുവിലൂടെ നടക്കുമ്പോള്‍ താന്‍ അത്യക്ഷ്യയാണെന്നവള്‍ക്ക് തോന്നിത്തുടങ്ങിയപ്പോള്‍ അവള്‍ ഇടക്കിടെ ഉറക്കെ കൂവിനോക്കും . അപ്പോള്‍ ആളുകള്‍ അവളേ തുറിച്ച് നോക്കുമ്പോള്‍ അവല്‍ക്ക് തോന്നി ഞാനൊരു വൃത്തികെട്ട ശബ്ദം മാത്രമാണോ എന്ന്‍ .

                പക്ഷെ അവള്‍ സ്വയം സുന്ദരിയാണെന്ന് തന്നെ വിശ്വസിച്ചു .  അവളുടെ മനോഹരമായ വലിയ കൃഷ്ണമണികളെ ചെറിയ കണ്‍കീര് വിരൂപമാകിയെന്നും .  ദാരിദ്രം അവളുടെ ശരീര പുഷ്ട്ടിയെ കവര്‍ന്നതാണെന്നും . അവള്‍ സ്വയം ആശ്വസിച്ചു .

                 അവള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചില്ല , അല്ലെകില്‍ അവള്‍ക്ക് വിവാഹം കഴിക്കാനാകുമായിരിക്കും  . വല്ല കുളനെയോ വായസനേയോ മറ്റോ , സമൂഹം ഒഴിവാക്കിയ ആരെകിലും , പക്ഷെ അവരില്‍നിന്നുണ്ടാകുന്ന കുഞ്ഞ് എന്തു പിഴച്ചു ? അവന്‍ തീര്‍ച്ചയായും സമൂഹത്തിന്‍റെ കണ്ണുകളില്‍ അയോഗ്യനായിരിക്കുമല്ലോ ...
                  പക്ഷെ കാലങ്ങള്‍കിടയിലെപ്പോയോ അവള്‍ ഒരു ആണ്‍ കുഞ്ഞിന്‍റെ  അമ്മയാകാന്‍ ആഗ്രഹിച്ചു  . തന്‍റെ രക്ഷയുടെ മാര്‍ഗമായി അവള്‍ ആ കുഞ്ഞിനെ കണ്ടു , അവള്‍ ഭരമേറിയ മനസിനെ താങ്ങാന്‍ ആ ഭാവനാ കുഞ്ഞിനെ ഏല്‍പ്പിച്ചു . അവന്‍റെ മുഴക്കങ്ങള്‍ അവളേ പതിയെ  ഭ്രാന്തിന്‍റെ മേച്ചില്‍ പുറത്തിലേക്കായച്ചു ... ഹോട്ടലില്‍ പാചകം ചെയ്യുന്ന അപൂര്‍വം ചില  നിമിഷങ്ങള്‍ ഒഴികെ അവള്‍ അവനെതന്നെ ഓര്‍ത്തു . ചില രാത്രികളില്‍ അവന്‍റെ കരച്ചില്‍ കേട്ടു അവള്‍ നെട്ടി ഉണര്‍ന്നു അവള്‍ക്കൊരു കുഞ്ഞിനെ വേണമായിരുന്നു . മനസിന്‍റെ പിടച്ചില്‍ താങ്ങാതാവുമ്പോള്‍ അവള്‍ തെരുവിലിറങ്ങി അങ്ങുമിങ്ങും നടക്കും .

                 അങ്ങനെ ഇരിക്കെ ഒരു ദിവസം അവള്‍ വാടക ഗര്‍ഭപാത്രത്തെ കുറിച്ച് കേട്ടത് . പണം അങ്ങോട്ട് കൊടുത്തെങ്കിലും ഒരു വാടക ഗര്‍ഭപാത്രമാകാന്‍ അവള്‍ ആഗ്രഹിച്ചു .പിറ്റേന്ന് രാവിലെതന്നെ അവള്‍ നഗരത്തിലെ വാടക ഗര്‍ഭപാത്ര ങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍ പ്രത്യക്ഷയായി  . അവിടെ യുള്ളവരുടെ പുച്ഛത്തോടെ യുള്ള നോട്ടെത്തെ അവള്‍ ഗവ്നിച്ചില്ല . ഒടുവില്‍ അവളുടെ  ആവിശ്യമറിഞ്ഞ  മാനേജര് - "എന്താ നിന്‍റെ വിജാരം ? നിന്നെ നോക്കി ആരെങ്കിലും ...." പിന്നെ അവളൊന്നും കേട്ടില്ല , അവിടെനിന്ന്‍

                  ഇറങ്ങി ഓടുബോള്‍ അവളുടെ മനസ്സ് മുഴുവന്‍ ആശ്വാസത്തിന്‍റെ സഗീതമായിരുന്നു . ലോകത്തില്‍ ഏറ്റവും ആശ്വാസമേകുന്ന സഗീതം . പിന്നെ ഒന്നിന്നും അവളേ തടയുവാനാവുമായിരുന്നില്ലഅവള്‍ ഒരു തുണ്ട് പ്ലാസ്റ്റിക്ക് കയറിനെയും ദ്രവിച്ച വീടിന്‍റെ മച്ചിലും വിശ്വാസമര്‍പ്പിച്ചു .. അവ രണ്ടും അവളേ ചധിച്ചില്ല .

======================================
     


                     രാഗിണി നഗരത്തിലെ സുന്ദരിയായ ഒരു വേശിയായിരുന്നു യക്ഷിയെപ്പോലെ വശ്യതയാര്‍ന്ന  കണ്ണുകളും ശരീരവും ഉള്ളവള്‍ . വഴിവിട്ട ചെറുപ്പകാല സ്വതന്ത്ര  അഭിലാഷങ്ങളാണ് അവളേ ഒരു വേശിയാക്കിയത് . മറ്റ് വേശികളെ പോലെ അവള്‍ ഒരു വേശിയായതില്‍ പരിതഭിച്ചില്ല . പകരം ആഘോഷിക്കുകയായിരുന്നു വ്യത്യസ്ത വിയര്‍പ്പിന്‍റെ ഗന്ധങ്ങളെയും വ്യത്യസ്ത ബലങ്ങലങ്ങളെയും, ശരീരത്തിന്‍റെ ചൂടിനെയും സ്വതന്ത്രമായി അനുഭവിക്കാനുള്ള ഉബാദി യായ് അവള്‍ തന്‍റെ തൊഴിലിനെ കണ്ടു
   


.                      നീണ്ട് മൂര്‍ച്ചമേറിയ കണ്ണുകളും തടിച്ച ചൂണ്ടുകളും അവളുടെ മുഖത്തിനൊരു ദേവീ ഭാവം നല്കി . അവള്‍ തെരുവിലൂടെ നടക്കുന്നത് അര്‍ക്കും അവകണിക്കാനാവുമായിരുന്നില്ല . പുരുഷ വര്‍ഗത്തിന്‍റെ കണ്ണുകളെ അവളുടെ ശരീരത്തില്‍നിന്ന് പറിച്ചെടുക്കാന്‍ ആവാതിരിക്കുന്നതിന്ന് മറ്റൊരു കാരണമാണ് ഉണ്ടായിരുന്നത് ; ഇളം നെയ്യില്‍ പൊതിഞ്ഞ അവളുടെ വയറില്‍ എപ്പോയും നഗ്നമായി കിടക്കാറുള്ള വലിയ പൊക്കിള്‍ കുഴി .അത് അവളുടെ ആണ്‍ വര്‍ ഗത്തോടുള്ള സ്നേഹത്തിന്‍റെയും സ്വതന്ത്രത്തിന്റെയും പ്രക്യാബനമായിരുന്നു .


           അവള്‍ എപ്പോയും ചെറുപ്പക്കാരെ മാത്രമേ സീകരിച്ചിരുന്നുള്ളൂ . വിവാഹിതരായ ചെറുപ്പകാരെയായിരുന്നു അവള്‍ക്ക് താല്‍പര്യം . ഒരിക്കല്‍ അവളുമായി ബന്ധപ്പെട്ടാല്‍ പിന്നെ തങ്ങളുടെ ഭാര്യമാരുടെ  അപൂര്‍ണതകള്‍ അവര്‍ അറിയുകയും വേശികള്‍ക്ക് മാത്രം സാധ്യമാകുന്ന കൊഞ്ചലുകളും ഒലിപ്പികളും കൊണ്ട് അവള്‍ അവരുടെ ഹ്രദയത്തില്‍ വിടാതെ പിടിമുറുക്കുകയും ചെയ്യും . അവളുടെ സ്നേഹത്തിനായി അവര്‍ ഇരക്കുമ്പോള്‍ അവരുടെ കുടുംബത്തിന്‍റെ ശൂന്യത ഓര്‍ത്ത് അവള്‍ ഉല്ലാലെ പുച്ഛിക്കുമായിരുന്നു . അങ്ങനെ അവള്‍ തൊഴിലിനെ ആഘോഷമാക്കി ഇരിക്കുംബോഴായിരുന്നു  ഒരു പകല്‍

                  അവളതറിഞ്ഞത് താന്‍ വീണ്ടും ഗര്‍ഭിണിയായിരിക്കുന്നു എന്ന്‍ .അവളുടെ മുഖത്ത് എപ്പോഴും ഉണ്ടായിരുന്ന ആ പുഞ്ചിരി മാഞ്ഞു .എന്തുകൊണ്ടോ അവള്‍ക്ക് ഗുളിക കഴിക്കാന്‍ മനസ്സ് വന്നില്ല . വീണ്ടും ഒരു ഗര്‍ഭചിത്രം അവള്‍ക്ക് ആലോചിക്കാനേ കഴിഞ്ഞില്ല .


                   ഒരു  രാത്രിയും പകലും കൂടി കഴിഞ്ഞപ്പോയെക്കും സ്ഥിതി ഗതികള്‍ ആകെ കുഴഞ്ഞ് മറിഞ്ഞിരുന്നു . അവളുടെ മനസ് നീറി നീറി ഭ്രാന്തമായി കഴിഞ്ഞിരുന്നു . അവള്‍ ഇടക്കിടെ വിളിച്ചുപറഞ്ഞു എനിക്കവനെ വളര്‍ത്തണം വീണ്ടുമവള്‍ യദാര്‍ത്യത്തിലേക്ക് ഊളയിടും . താന്‍ ഒരു വേശിയാണ് സമൂഹത്തിലെ ഒരു വശത്തേക്ക് മാത്രം തുറക്കുന്ന വാതിലുകളാന്നവ. ഞാന്‍ എങ്ങനെ അവനെ ഒരു വേശിയുടെ മകനായി വളര്‍ത്തൂം ?ആ പേരില്‍നിന്ന് അവനൊരിക്കലും മോജിതനാവാന്‍ കയിയില്ല . നൂറുകണക്കിന് പുരുഷന്മാരുടെ ശുക്ല കറ ചീഞ്ഞുകിടക്കുന്ന ഗര്‍ഭ പാത്രത്തില്‍ വളരാന്‍ മാത്രം അവന്‍ എന്തു തെറ്റ് ചെയ്തു? . എനിക്കൊരു കുഞ്ഞിനെ വേണ്ടാ .

            വീണ്ടും കുറേ കഴിയുമ്പോള്‍ അവള്‍ അവന്‍റെ കരച്ചില്‍ കേള്‍ക്കും . വീണ്ടും പറയും അവനെ ഞാന്‍ കൊല്ലാന്‍ മാത്രം അവനെന്ത് ചെയ്തു? ഞാന്‍ എന്തു സഹിച്ചെന്‍റെ മകനെ വളര്‍ത്തൂം . . പക്ഷെ അതവനിഷ്ട്ടപ്പെടുമോ?

                ഒരു തീരുമാനവുമില്ലാതെ അവളുടെ മനസ്സ് ചാക്രികമായി തിരിഞു കൊണ്ടിരുന്നു . മനസിന്റെ വേദന സഹിക്കാദാവുമ്പോള്‍ അവള്‍ തെരുവിലെക്കിറങ്ങി അങ്ങുമിങ്ങും ഓടി . അങ്ങനെ ഒരു ഓട്ടത്തിനിടെ അവളും ആ സംഗീതം കേട്ടു . മനുഷ്യ മനസുകള്‍ക്ക് ആശ്വാസമേകുന്ന ചെകുത്താന്‍റെ ഗീതം

            അവള്‍ പിന്നെ ആ ഗീതമല്ലാതെ മറ്റൊന്നും കേട്ടില്ല ... നഗരത്തിലെ ചീട്ടില്ലാതെ ഉറക്കുഗുളിക കിട്ടുന്ന നേജര്‍ മെഡിക്കല്‍സ് നിന്ന്‍ ഒരു കുപ്പി ഉറക്ക ഗുളിക വാങ്ങി അവളും അവള്‍ കേട്ട സഗീതത്തിന് പിറകേ പോയി...



Saturday, October 5, 2013

കര്‍കിടകം

written by :Jishar mohd 

അന്നേ നാള്‍ എന്‍റെ പ്രണയം ആത്മഹത്യ ചെയ്തു
"ദീര്‍ഘ നേരം കയറില്‍ തൂങ്ങി കിടന്നതിനാല്‍ ശ്വാസം മുട്ടിയാണ് മരണം"
പ്രേതം പരിശോധിച്ച ആരോ പറയുന്നത് കേട്ടു ....
പുറത്ത് കര്‍കിടക മഴ ആയതിനാല്‍ ഞാന്‍ കരഞ്ഞത് ആരും കേട്ടില്ല . പ്രേതത്തിന്‍റെ കാല്‍ക്കല്‍ രണ്ടുതുളീ കണ്ണീര്‍ അര്‍പ്പിച്ചു ഞാന്‍ പുറത്തെ മഴയിലേക്കിറങ്ങി
"ഹൃദയ ശൂന്യന്‍ "
അല്ല " പ്രാന്തന്‍"
പിറകില്‍ അരല്ലാമോ പിറു പിറുത്തു
ഞാന്‍ തിരിഞു നോകിയില്ല ........

മൈല്‍സ്റ്റോണ്‍



ബ്ലോഗിന് പുതിയ എഴുത്തുകാരനെ  കിട്ടി പേര് ജിഷാര്‍ ...

കണക്റ്റ് :_ ബ്ലോഗ് പ്ലസ് , എഫ്‌ബി






ഒപ്പം ടോട്ടല്‍ വിവേര്‍സ് 150 കവിഞ്ഞിരിക്കുന്നു




നെക്സ്റ്റ്

 യുദ്ധം എന്നേ കഴിഞ്ഞിരുന്നത്രെ . ഞാന്‍ അധിജീവനം എന്ന അവസ്ഥയിലായിരുന്നത്രെ . യുദ്ധങ്ങള്‍ക്ക് ശേഷം സംജാദ മാകുന്ന അവസ്ഥയാണത്രേ അധിജീവനം . അവ നിശബ്ദമായി ആരംബിക്കുകയും ഒരിക്കലും അവസാനമില്ലാത്തതുമാണത്രേ .... ചക്രവാള സീമകള്‍ക്കപ്പുറം മോഹങ്ങളെ ഒളിപ്പിച്ചു അത് അനന്തത പൂകുന്നു ...... 

Sunday, September 29, 2013

@ ലാസ്റ്റ്

ഒടുവില്‍ യുദ്ധം അവസാനിക്കുകയും ഞാന്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു .....
   

Saturday, September 28, 2013

ആത്മാവിന്‍റെ പ്രണയം

മേഘങ്ങള്‍ ഭൂമിയേ പുണര്‍ന്ന് കൊണ്ട് കടന്നു പോയിക്കൊണ്ടിരുന്ന ഒരു വര്‍ഷ കാല രാത്രിയില്‍ ഒരു മലംചെരുവിലെ ഒരു കുടിലില്‍ ഞങ്ങള്‍ ആത്മാവിന്‍റെ
പ്രണയത്തെ അറിയുകയും അത് ഞങ്ങളുടെ ആത്മാവിനെ ആകാശ ഭൂമികള്‍ക്ക് മുകളില്‍ ഉയര്‍ത്തിയതുമായ ഒരവസരത്തില്‍
അവള്‍ എന്നോടു പറഞ്ഞു " ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു "
ഞാന്‍ ചോദിച്ചു "എന്‍റെ വിരൂപമായ ഈ ശരീരത്തെയോ ?"
അല്ല
എന്‍റെ ദുഷിച്ച സൊഭാവത്തെയോ?അല്ല
എന്‍റെ ആത്മാവിനെയോ
അല്ല
പിന്നെ എന്തിനെയാണ് ?
ഞാന്‍ അകപ്പെട്ട ഈ ചുഴിയുടെ അഗാധതെയെ...........

Creative Commons License This work is licensed under a Creative Commons 

യുദ്ധ കാലത്തിനുശേഷം..


ഫാക്ടറിയില്‍ നിന്നുള്ള നീണ്ട സൈറണ്‍ കേട്ട് അയാള്‍ യാന്ത്രികമായ തന്‍റെ ജീവിതത്തിലേക്കുന്നര്‍ന്നു . ക്ഷീണിച്ചല്‍പ്പം മുമ്പേ അയാള്‍ അ കിടക്കയിലേക്ക് വീണിട്ടേയുളൂ എന്നയാള്‍ക്ക് തോന്നി . വിസ്തൃതി കുറഞ്ഞ ആകെ കരിപ്പിടിച്ച ഇരുണ്ട കുടിലില്‍ അയാളും ഭാര്യയും മാത്രമാണ് താമസം .ആ കുടില്‍ പോലെ ഗ്രാമം മുഴുവന്‍ കട്ടിക്കൂടിയ പുക പിടിച്ചു കിടക്കുകയാണ് , ആ ഫാക്ടറി ഗ്രാമം മുഴുവന്‍ ഇതുപോലത്തെ കുടിലുകളാണ് , അതിലെല്ലാം ഒന്നോരണ്ടോ മനുഷ്യരും അവരുടെ ദീനവും രോധങ്ങളും മായിരുന്നു .
അയാള്‍ക്ക് കുടിക്കാന്‍ ചായ വേണമായിരുന്നു . തന്‍റെ കിടക്കയില്‍ തളര്‍ന്നുറങ്ങുന്ന ഭാര്യയേ നോക്കി മനസില്‍ ഫ്രാക്ഷന്‍ ഓഫ് സെകണ്ടുകളില്‍ സഹാനുഭൂതിയും മടിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍കോടുവില്‍ സ്വയം ചായ നിര്‍മിച്ചു കഴിക്കാം എന്ന തീരുമാനത്തിലെത്തി ; കടിയുടെ കാര്യവും അത് തന്നെയാക്കി

ശേഷം കരിയിലും ചളിയിലും കുതിര്‍ന്ന തന്‍റെ യൂണിഫോം തന്‍റെ ശരീരത്തിലേക്ക് വലിച്ചു കയറ്റി വാതില്‍ തുറന്ന്‍ നിരത്തിലേക്കിറങ്ങി ; ഫാക്ടറി ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി.അയാള്‍ നടന്ന കല്‍പാതകള്‍ ക്കിരുവശത്തുമുള്ള കുടിലുകളുടെ വാതിലുകള്‍ ആ നിരത്തിലേക്ക് തുറക്കുകയും അയാളെ പോലുള്ള ആളുകള്‍ അതേ ലക്ഷ്യവുമായി ജോംബികളെ(zombi ) പോലെ നടന്നു തുടങ്ങുകയും ചെയ്തുകൊണ്ടിരുന്നു .
.
അയാള്‍ തല ഉയര്‍ത്തുകയും എന്നും എപ്പോയും ചെയ്യാറുള്ളതുപോലെ പടിഞ്ഞാറന്‍ പര്‍വത കെട്ടിലേക്ക് നോക്കി . അവിടെ ആകാശത്തിന്‍റെ പടിഞാറന്‍ അരിക്കില്‍ ഒരു പ്രഭാദത്തിന്‍റെ പ്രകാശത്തെ നോക്കുകയും ചെയ്തു. ഗ്രാമീണര്‍ എപ്പോയെങ്ങിലും തല ഉയര്‍ത്തുമെങ്കില്‍ അതാ പ്രകാശത്തെ ദര്‍ശിക്കാനായിരിക്കും .അവിടുന്നങ്ങോട്ട് അന്തരീക്ഷത്തെ മൂടുന്ന കരി മേഘങ്ങള്‍ തുടങ്ങുകയാണ് . അത് ആ ഗ്രാമത്തെ ആകേ ഇരുളിലിലാഴ്ത്തുകയും ചെയ്യുന്നു . ആ ഗ്രാമത്തിന്‍റെ അത്ര്‍തികള്‍ അവരുടെ ഐതീഹ്യമായിരുന്നു അതിനപ്പുറം പ്രകാശമുള്ള ലോകമുണ്ടെന്നും ഞങ്ങള്‍ക്ക് പ്രകാശമുള്ള ഇന്നലെ ഉണ്ടായിരുന്നെന്നും അവരുടെ വിശ്വാസങ്ങളായിരുന്നു . തങ്ങളുടെ ഭൂതകാലത്തെ കുറിച്ച് പറയാന്‍ അവര്‍ക്ക് ഒരായിരം നാവായിരുന്നു.
അവരുടെ ചരിത്രം വാഴ്മോയിയായ് പടര്‍ന്ന് നുണകള്‍ക്കുക്കും അതിഷോക്തിക്കും ഇടയില്‍നിന്ന് സത്യത്തെ ചികഞ്ഞെടുക്കാനാവതതായിരുന്നു അവരുടെ ആ ഭൂതകാലത്തില്‍ ജീവിച്ചിരുന്നതായി ഏതാനും പേരേ ആ ഗ്രാംത്തില്‍ ഇന്നൊള്ളൂ .. അവരാണെകില്‍ ഈ കഥകളിലും ജീവിതത്തിലും തല്‍പര്യമില്ലത്തവരായിരിക്കുന്നു പക്ഷെ അവരുടെ വികാസം പ്രാഭിച്ചിരുന്ന പേശികള്‍ നോക്കി ഗ്രാമീണര്‍ തങ്ങല്‍കുണ്ടായിരുന്ന ശക്തിയേ ഓര്‍ത്ത് ഉല്‍കിടിലം കൊണ്ടിരുന്നു .
കുനിക്കപ്പെട്ട കഴുത്തുകളോടെകൂടെയാണ് അയാള്‍ അച്ചില്‍ വര്‍ക്കപ്പെട്ടതെന്ന് തോന്നും വിധം അയാള്‍ തല ഉയര്‍ത്തി നോക്കാന്‍ പ്രയാസപ്പെട്ടു ..ഫാക്ടറിയില്‍ എത്തിയപ്പോള്‍ ഇന്നലെ എന്തോ അചിവ്മെന്‍റ് ഉണ്ടായത്തിന്‍റെ ആഘോഷം ഇനിയും നിര്‍ത്തിയില്ല. അതിനെക്കുറിച്ച് യുവാക്കല്‍ എന്തൊക്കെയോ ബടായി പറയുന്നു . അയല്‍ക്കാകെ ദേഷ്യം വന്നെങ്കിലും തന്‍റെ ജോലിസ്ഥലം ലക്ഷമാക്കി അയാള്‍ നടന്നു . യുവാക്കളോട് അയാള്‍ക്ക് പുച്ഛമായിരുന്നു . അരാഷ്ട്രീയ ജീവികള്‍ . യുവള്‍ അയാളെ മാംസപേശികളില്‍ നോകി മാത്രം ഭയപ്പെട്ടു .
ഒരുകാലത്ത് ഉന്നത നിലവാരത്തിലുള്ള പ്രൊഡക്ടുകള്‍ ഇറക്കിയിരുന്ന കമ്പനി ആയിരുന്നു ഇത്. ഇന്നും അതെനിലവാരം പുലര്‍ത്തുന്നു . പക്ഷേ ലോകനിലവാരം ഒരുപാട് മാറിപ്പോയ്യെന്നു മാത്രം . ഓരോന്നാലോചിച്ച് ഇരുമ്പില്‍ മഴു കൊണ്ട് ആഞ്ഞടിക്കുംബോയാണ് മാനേജര് തന്നെ നോക്കുന്നത് കണ്ടത്. അയാള്‍ മാനേജെറെ വിശുചെയ്തു . മൂപ്പര്‍ ഒരുതരം വല്‍സല്യത്തോടെ നോക്കുക മാത്രം ചെയ്തു. അയാള്‍ മനസില്‍ മന്ത്രിച്ചു "ഞങ്ങളുടെ മാനേജര്‍" . ഫാക്ടറിയേ വിജയത്തിന്‍റെ കൊടുമുടികള്‍ തീര്‍ത്തിരുന്ന മനുഷന്‍ .. യുദ്ധകാലത്ത് ഫാക്ടറി തകര്‍ന്ന ശേഷം അതിനെ ഉയര്‍ത്താന്‍ പലതും ചെയ്തുനോക്കി ,പാവം . ഒന്നും വിജയിച്ചില്ല . പലരും അയാളെ കുറ്റപ്പെടുത്തുന്നുണ്ടാവണം . പക്ഷേ അവര്‍കോന്നും അറിയില്ല ആ മനുഷ്യനെ. ഫക്ടോറിയുടെ അവസ്ഥ അതുപോലെ പ്രതിഫലിച്ചിട്ടുണ്ട് അയാളുടെ ശരീരത്തില്‍ വയറും ചാടി നരകേറി മെലിഞ് ഒരു കൊലമായിരിക്കുന്നു
അയാളോടുള്ള സ്നേഹമാണ് ഈ പണിക്കാരെയെല്ലാം കമ്പനിയോട് ചേര്‍ത്തുനിര്‍ത്തുന്നത് . അയാള്‍ അവരെയും സ്നേഹിക്കുന്നു മനസിലാക്കുന്നു , ഞാനും കാരണം അവെരെല്ലാം വര്‍ക്ക് ചെയ്യുന്നത് ഞാന്‍ എന്ന ഫാക്ടറിയിലല്ലേ ....

Creative Commons License This work is licensed under a Creative Commons Attribution 3.0 Unported License

അതിരുകള്‍


ഒരിക്കല്‍ കൂടി ഈ പരന്നു കിടക്കുന്ന മലനിരകളില്‍ സൂര്യന്‍
അസ്തമിക്കുന്നത് കാണണം എന്നുണ്ടായിരുന്നു , അതിയായി . കുഞ്ഞായിരുന്നപ്പോള്‍ ഉപ്പയോടൊപ്പം പലതവണ ഇതിലെ പോയതാണ് . അങ്ങകലെ പര്‍വത കെട്ടില്‍ സൂര്യന്‍ അസ്തമിക്കുന്ന ആ ചുവന്ന സയാന ങ്ങള്‍ എത്ര സുന്ദരമായിരുന്നു . ഈ യാത്ര ഞാനൊരു കുഞ്ഞായിരുന്നപ്പോ ആയിരുന്നെങ്കില്‍ ഇപ്പോ പൊട്ടി കരയുമായിരുന്നേക്കാം . ഇപ്പോ തനിക്കിത്തിനെ ഉല്‍കൊള്ളനാവുന്നിലല്ലോ ? പ്രായം മനസിനെ ആകേ ശിഥിലമാക്കുന്നു . ഒന്ന്‍ പൊട്ടി കരഞ്ഞിരുന്നെങ്കില്‍ മനസ് തണുക്കുമായിരുന്നേക്കാം . പഴയ കാലത്തിന്‍റെ ഓര്‍മകള്‍ ആകേ വിമ്മിട്ടത്തിലാക്കുന്നു . ഒന്നു കരഞ്ഞിരുന്നെങ്കില്‍ ....
താന്‍ എന്നെന്നേക്കുമായി ഈ ജന്‍മനാട് വിടുകയാണല്ലോ ? തന്‍റെ ആ കൊച്ചു കുടുംബം പൂത്തുല്ലസിച്ച എന്നെ പിറന്ന എന്‍റെ ജന്മ നാട് . എത്ര സുന്ദരമായ ദിനങ്ങളായിരുന്നു ,അത് , യുദ്ധം എല്ലാം കവര്‍നെടുത്തു . ഉപ്പയെയു ഉമ്മയെയും സഹയെയും . ഒന്നോര്‍ത്താല്‍ അതെത്രയോ ആശ്വാസമാണ് , ഈ പട്ടിണി അവര്‍ അനുഭവികേണ്ടല്ലോ?,ഈ നിവരാത്ത തലകളും കൂബിനില്‍ക്കുന്ന മിഴികളുമായി അവര്‍ക്ക് ജീവിക്കണ്ടല്ലോ. അറിയാത്ത ദിക്കിലായി അസ്തമിക്കുന്ന സൂര്യന്‍റെ ഗതികേട് കാണാണ്ടല്ലോ ...
സാഹയേ കണ്ടത്തേണം . ഉമ്മ മരണകിടക്കയില്‍ പറഞ്ഞതായിരു
ഇല്ലെങ്കില്‍ പോരാടി മരിക്കമായിരുന്നു . എങ്ങനെ ? എന്തായാലും ഞങ്ങളെ തോല്‍പ്പിക്കാനാവില്ല .

ന്നു . അവളേ കണ്ടത്തേണം . അവള്‍ മരിച്ചോ ജീവിക്കുന്നോ എന്നറിയില്ല .
മരണത്തിലൂടെ ഞങ്ങള്‍ വിജയിക്കുകയാണോ ചെയ്യുന്നത്?എന്‍റെ മുഴുവന്‍ ദേഷ്യവും ഈ രണ്ടു നിര പല്ലുകല്‍കിടയില്‍ കടിച്ചമര്‍ത്തനാണല്ലോ എന്‍റെ വിധി . ഒരിക്കല്‍ പോലും നിറയാത്ത വയറുകളും ഉയര്‍ത്താനാവാത്ത കഴുത്തുകളും ദേഷ്യമെന്ന വികാരെത്തെ എന്നോ മറവു ചെയ്തിരിക്കുന്നു .
ലോകത്തെ തുറന്ന ആകാശമുള്ള ജയിലുകളല്ലേ ഇത് ? ഞങ്ങള്‍ വെറുതേ കൊള്ളുന്ന വെടികളിലും ബോംബിലും പൊട്ടുന്ന കുഞ്ഞു തലകളില്‍ വെക്കാനുള്ള മരുന്ന്‍ ഒളിച്ചു കടതെണ്ടുന്നത് ഈ ലോകത്തിനെത്ര അഭിമാനമുള്ളതാണ് ..... മനുഷ്യന്‍ എന്നാല്‍ ദൈവത്തിന്‍റെ വൃത്തികെട്ടൊരു കളിമണ്‍ ശില്‍പത്തില്‍ കുറേ അഹങ്കാരവും കുറച്ച് അനുകരണ കലയും വളരേ വളരേ കുറച്ച് ബുദ്ധിയും നല്കിയതല്ലേ? ട്രൈല്‍ ആന്‍ഡ് എറര്‍ 
നല്‍കിയ നീണ്ട സമയം കൊണ്ട് കൂടുതല്‍ അഹങ്കാരം സംഭാദിച്ചു എന്നു മാത്രം
ഞാന്‍ ഒരു ജൂതന്നേയും കോന്നിട്ടില്ല .. എന്നിട്ടും ഞാനെ ന്തിന് ഈ ജയിലിലടക്കപ്പെട്ടു ?
.
ട്രക്കില്‍ അവളിരിപ്പുണ്ട് , ലോകത്തിലെ ഏറ്റവും സുന്ദരരായ മനുഷ്യ വര്‍ഗത്തിലെ സ്ത്രീ ... യാത്ര യുടെ തളര്‍ച്ചയും ദുഖവും അവളുടെ കണ്‍പോളകളെവീര്‍പ്പിച്ചിരിക്കുന്നു . തളര്‍ന്നുറങ്ങുന്ന അവളും അവളുടെ മാറില്‍ പറ്റികിടന്നുറങ്ങുന്ന കുഞ്ഞും എത്ര മനോഹരമായ കാഴ്ചയാണ് .. ഈ തള്ളയുടെയും കുഞ്ഞിന്‍റേയും ചിത്രം വരക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ...
അല്ലെങ്കില്‍ ഒരു ഫോട്ടോ എങ്കിലും ഏടുകന്‍ കഴിഞ്ഞിരുന്നെങ്കില്‍ . പലസ്തീന്‍ ജനതയുടെ മുഴുവന്‍ നിരാശയും ലോകത്തിന്‍റെ നിസാഹയതാഅവസ്ഥയും ആ നിഷ്കളങ്കമായ കുഞ്ഞിന്‍റെ നനഞ്ഞ മുഖത്ത് പൊടിഞ്ഞ വിയര്‍പ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്ന നേര്‍ത്ത മുടികളും അടഞ്ഞ വലിയ കണ്ണുകളും അവന്‍റെ അമ്മയുടെ ദുഖഭാവവും പൊടിയും പുകയും നിറഞ്ഞ പശ്ചാത്തലവും കൂടിയ ഈ ഫോട്ടോകാകില്ലേ ? ലോകം അത് അങ്ങീകരിച്ചാലും ഇല്ലെങ്കിലും അത് അങ്ങനെ തന്നെ യായിരിക്കും .
ഒരു ക്യാമറ കയ്യിലുണ്ടായാല്‍ പോലും എനിക്കവളുടെ ഫോട്ടോ എടുക്കാനാവില്ലല്ലോ ? എന്തിന് അവള്‍ എന്നെ നോകിയപ്പോള്‍ എന്‍റെ കണ്ണുകളെ ഞാന്‍ പിന്‍വലിച്ചില്ലെ? അവളേ നോകി പുഞ്ചിരിക്കണമെന്നുണ്ടായിട്ടും എനിക്കാ നോട്ടം തന്നെ തുടരാനായില്ലല്ലോ . ഞാന്‍വളെ ഇത്ര സ്നേഹിക്കുകയും ഓര്‍ക്കുകയും ചെയ്തിട്ട് . പണ്ട് കുഞ്ഞുങ്ങള്‍ ആയിരുന്നപ്പോ ഞാനവളോടൊപ്പം എത്രയോ കളികള്‍ ഞങ്ങളൊരുമിച്ച് എത്രയോ ദിനങ്ങള്‍ ,പല കളികള്‍ ... എന്നിട്ടും , അന്നൊരിക്കലും സങ്കല്‍പ്പിക്കാന്‍ പോലുമവുമായിരുന്നോ ഈ അകല്‍ച്ച?
വളരേ കാലത്തിനുശേഷം ഇന്ന് കാണുബോള്‍ ഒന്ന്‍ നോകന്‍ പോലുമാവാതിരുന്നത് . അവളുടെ കുഞ്ഞിന് ഒരു ചുംബനം പോലും നല്‍കനാവാത്തത് ... ഒരു പക്ഷേ ഞാന്‍ അവളേ ഓര്‍കുന്നതുപോലെ എന്നെയും പഴയ കാലങ്ങളും എല്ലാം അവളും ഓര്‍കുന്നുണ്ടാവണം ,
വളര്‍ച്ച ഞങ്ങളുടെ ഇടയില്‍ അത്യക്ഷ്യമായ(invisible) വരബുകള്‍ തീര്‍തിരിക്കുന്നു . ഒരുപക്ഷേ മറികടക്കാനാവുമെങ്കിലും മറികടക്കാന്‍ പ്രയാസമുള്ള വരബുകള്‍ ....
മനുഷ്യന്‍റെ പ്രവ്യര്‍ത്തീ സ്വാതന്ത്ര്യം ആത്യഷ്യമായ വരംബുകളാലും പാതകളാലും പരിമിതപ്പെട്ടിരിക്കുന്നു . കാരണം മനുഷ്യന്‍റെ ചിന്തയും ഇതുപോലെ അത്യക്ഷമായ പരിമിതികളില്‍ കൂടി മാത്രം ഒഴുകുന്നവയാണ്. അല്ലെങ്കില്‍ ഒഴുകി തായംബിച്ച പാതകളില്‍ ഒഴുകാന്‍ ഇഷ്ടപ്പെടുന്നവയാണ് കാരണം പുതിയ ഇടങ്ങള്‍ കാണ്ടത്താന്‍ ഊര്‍ജം അവിശ്യമാണ്; പ്രബഞ്ച നിയമങ്ങള്‍ എല്ലായിടത്തും ഒന്നു തന്നെയാണ് ..
ഒരുപക്ഷേ ഞാന്‍ എന്‍റെ ബാഗില്‍ കിടക്കുന്ന ക്യാമറ എടുത്ത് അവരുടെ ഫോട്ടോ എടുത്തെന്നിരിക്കെട്ടേ ; അതിന് ആദ്യം എന്‍റെ മനസില്‍ തന്നെ ഒരു യുദ്ധം ജയികേണ്ടിയിരിക്കുന്നു അതിനു ഊര്‍ജം കളയാന്‍ ഇഷ്ടമില്ലാത്ത ഞാന്‍ ഇങ്ങനെ തുടരാന്‍ ഇഷ്ടപ്പെടുന്നു .
ഇതിലേതൊക്കെ വരബുകളും പാതകളുടെ അഭാവവുമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ 700 കോടിക്കുമേലെ മനുഷ്യരുള്ള ഈ ലോകത്ത് ഞങ്ങളെ ഈ തുറന്ന ജയിലില്‍ മോജന പ്രതീക്ഷ പോലുമില്ലാത്തവരാക്കുന്നത്? എന്തുകൊണ്ട് ഏവര്‍ക്കും അറിയുന്ന അനീതികള്‍ തുടരുന്നത്?
മനുഷ്യര്‍ അത്യക്ഷ്യമായ ഗ്രിഡുകളില്‍ കുടുങ്ങി കിടക്കുന്നവരാണ് . സ്വാതന്ത്രനായ മനുഷ്യനല്ലാതെ ഈ ലോകത്ത് ജീവിക്കാന്‍ ഇഷ്ട്ടപ്പെടുന്നില്ല . പരിമിത സ്വാതന്ത്ര ജീവികളേ നിങ്ങളുടെ ശരീരവും മനസും ആത്മാവും നിയമങ്ങളുടെ അടിമകളാണ് .




Creative Commons License This work is licensed under a Creative Commons Attribution 3.0 Unported License

പഥികന്‍



സുന്ദരമായ ഒരു മദ്ധ്യ വേനല്‍ പ്രഭാധത്തില്‍ സൂര്യന്‍ വരണ്ട ഭൂമിക്കുമുകളിലേക്ക് വരുന്നത് എന്റെ കുഞ്ഞു മുറിയിലെ ജനാലിലൂടെ നോക്കി ഞാന്‍ ശാന്തനായി കിടക്കുകയായിരുന്നു . വിജനമായ ആ ഭൂപ്രെദേശത്തിനുമുകളിലേക്ക് സൂര്യന്‍ ചൂട് കുത്തിവച്ചു തൂടങ്ങിയിരിക്കൂന്നൂ .
പ്രഭാതം പിന്നിട്ട് രാവിലെ ഉച്ചയാ കാനുള്ള പുറപ്പാട് തുടങ്ങീട്ടും ഞാന്‍ കിടക്കുക തന്നെയായിരുന്നു . അപ്പോയാണ് എന്റെ നിശബ്തയെ കീറികൊണ്ട് പെക്രോം.. പെക്രോം... എന്ന ശബ്ദം കേള്‍ക്കുന്നത് . എന്‍റെ ഏകാന്തവും സുന്ദരവുമായ ആ മൂടിനെ നശിപ്പിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് ഞാന്‍ ഒന്നുകൂടി ചുരുണ്ടു .
വീണ്ടും അതാ പെക്രോം പെക്രോം ;ഇപ്പോ വാതില്‍ തുറന്നാല്‍ തന്നെ ആ ചൂടും പൊടിയും ഉള്ളില്‍ കയറും. പെട്ടന്നാണ് ഞാന്‍ ഒന്നോര്‍ത്തത് , ഈ വരണ്ട വേനലില്‍ തവളയോ? അതും ഈ ഏകാന്ത ഭൂമിയില്‍ ?
ഞാന്‍ വേഗം എണീറ്റു വാതില്‍ തുറന്നു . പുറത്തെ ചൂടുവായൂ അകത്തേക്ക് തളികയറി . വാതിലിനു മുന്നില്‍ ഒരു കുഞ്ഞ് തവള വാതില്‍ തുറക്ക്ന്നതും കാത്തു നില്‍കുകയായിരുന്നു . അന്ന് പറയാതെ അത് വീടിനകത്തേക്ക് ചാടി ചാടി വന്നു .
ഈ വേനലില്‍ കാലം തെറ്റിയ പാവം . ഞാന്‍ വാതിലടച്ചു അതിനടുത്തേക്ക് വന്നു .ശരീരമാകെ വരണ്ടിരിക്കുന്നു . നിഷ്കളങ്ങമായ മുഖത്ത് രണ്ട് വലിയ വട്ട  കണ്ണുകള്‍ മാത്രം ആര്‍ദമായിരിക്കുന്നു തെറ്റിയ കാലത്ത് ഈ ഏകാന്ത ഭൂമിയില്‍ എങ്ങനെ എത്തി എന്നെനിക്ക് ചോദികണമെന്നുണ്ടായിരുന്നു . പക്ഷെ അതത്ര .
യുക്തമായെനിക്ക് തോന്നിയില്ല.ഞാന്‍ അതിന്റെ വരണ്ട് മുറിഞ്ഞ ശരീരത്തില്‍ നോകിയിരുന്നു . കുറെ നേരത്തെ മവ്നത്തിന് ശേഷം അത് നേര്‍ത്ത ചുണ്ടുകള്‍ പതുക്കെ
അനക്കി .
"വെള്ളം "
എനിക്കു അതിനുനല്‍കാന്‍ സഹതാപം മാത്രമേ ഉണ്ടായിരുന്നുള്ളൂ ... ആ വീട്ടില്‍ വെള്ളമുണ്ടായിരുന്നില്ല ..
"ഹും... "
ഞാന്‍ അയ്ന്നു മൂളി . എനിക് ഞങ്ങള്‍ തമ്മില്‍ മുന്‍പരിജയമുള്ളപ്പോലെ തോന്നി ദീര്‍ക മവ്നത്തിനുശേഷം . "
"അത് പ്രയാസപ്പെട്ടുകൊണ്ട് ചോതിച്ചു ഭാര്യയില്ലേ?"
"ഇല്ല ".
എന്തേ ?
കല്യാണം കഴിച്ചില്ല
എന്തേ?
അറിയില്ല
അല്പനേരത്തിനുശേഷം അത് പതുക്കെ പറഞ്ഞു
ഞാനും "
ഞാന്‍ പുഞ്ചിരിച്ചു ,
ഞാന്‍ അതിന്റെ മുകത്തേക്ക് തന്നെ നോക്കിയിരുന്നു സുന്ദരമായ മുഖം; ആ കുഞ്ഞു ശരീരം മുഴുവന്‍ ചുട്ടു വരണ്ടിരിക്കുന്നു , എന്‍റെ കരള്‍ കരുണ കൊണ്ട് വേദനിക്കാന്‍ തുടങ്ങിയിരിക്കുന്നു . ആ വേദനെയേ ഞാനിഷ്ടപ്പെട്ടു . വീണ്ടും വരണ്ടുങ്ങിയ മുറികളില്‍ ശ്രദ്ധകേധ്രീകരിച്ചിരുന്നു . എന്റെ കരള്‍ പതുക്കെ കണ്ണീര്‍ ചുരത്താന്‍ തുടങ്ങി ;ആ കണ്ണുനീര്‍ ഞാനതെന്‍റെ കയ്കുംബിളിലെടുത്ത് അവന്റെ ശരീരത്തിലെകോയിച്ചു . വരണ്ട ആ കുഞ്ഞു ശരീരം പതുക്കെ തടവിക്കൊടുത്തു . അതാകെ
ചുളിഞ്ഞിട്ടുണ്ടായിരുന്നു . അയാള്‍ ഒരു വ്ദ്ധന്‍നാണെന്ന് ഞാണപ്പോയന്‍ മനസിലാകിയത് .
തെറ്റിയ കാലത്ത് അയാളെങ്ങനെ എന്‍റെ ഈ വിജിനമായ മരുഭൂമിയിലെത്തി എന്നെനിക്ക് ചോദികണമെന്നുണ്ടായിരുന്നു . അതൊക്കെയോ എന്നെ അതിനാനുവത്തിച്ചില്ല .
അയാളുടെ മനസിലെന്തോക്കെയോ അലയടിക്കുന്നത് അയാളുടെ മുഖം വ്യക്തമാകിയിരുന്നു . കുറേ നേരത്തെ ആലോചനക്ക് ശേഷം അയാള്‍ ചോതിച്ചു
പ്രണയിച്ചിട്ടില്ലേ?
ഞാന്‍ കല്യാണം കഴികാത്തതുകൊണ്ടാവും അയാളങ്ങനെ ചോതിച്ചത് . അല്ലെകില്‍ അയാളെന്തോ ഓര്‍ത്തവും ; ഞാന്‍ പറഞ്ഞു
"അത് അനുഭവികാത്തവരായി ആരെങ്കിലുമുണ്ടെന്ന് ഞാന്‍ വിശ്യസിക്കുന്നില്ല"
അയാള്‍ എല്ലാം അറിയുന്നവനെ പോലെ പുഞ്ചിരിച്ചു . അതെന്തിനാണെന്ന് എനിക്കുമനസിലായില്ല . ഒരുപക്ഷേ അയാള്‍ വലിയ ഞാനിയും അത് അറിയുന്നവനുമാകാം ., അല്ലെങ്കില്‍
എന്റെ ജ്ഞ്ജനീ ഭാവം കണ്ട് പുച്ഛിച്ച് ചിരിച്ചതാവാം , പുച്ഛം എനിക്കു പുത്തരിയല്ലാത്തതുകൊണ്ട് ഞാന്‍ വീടും തുടര്‍ന്നു ..
"മനുഷ്യന് ദൈവം നല്‍കിയതില്‍വച്ച് ഏറ്റവും ഉന്നദമായ മായ സ്യര്‍ഗീയ വികാരമാണ് പ്രണയം . പ്രണയിക്കാത്ത മനുഷ്യന്‍ പുഷ്പിക്കാത്ത വൃക്ഷം പോലെയാണെന്നല്ലെ...... "
അയാള്‍ വീടും പുഞ്ചിരിച്ചു . അയാളുടെ കണ്ണുകളില്‍ അഗാധമായ ഒരു ആഴം എനിക്കു കാണാമായിരുന്നു .പക്ഷേ അപ്പോയും അയാളെന്നെ പുച്ഛിക്കുന്നുഡോ
എന്നെനിക്ക് തോന്നി ...
വീണ്ടുമയാള്‍ ചിന്തയിലാണ്ടു . ഞാനും .
വളരേ നേരത്തിനുശേഷം അയാള്‍ ചോതിച്ചു
"എന്താ ഇവിടെ ഒറ്റയ്ക്ക്?"
ഞാന്‍ പതുക്കെ പറഞ്ഞു
" ഇത് പണ്ട് എന്റെ ചെറുപ്പകാലത്ത് ഒരു സുന്ദരമായ പച്ച ഗ്രാമമായിരുന്നു , യുദ്ധവും അഭ്യന്ധര സങ്ക്ഗര്‍ഷങ്ങളും ഇതിനെ ഒരു മരുഭൂമിയാക്കി . പിറന്ന മണ്ണിനോട് അടങ്ങാത്ത സ്നേഹമുള്ള പലസ്തീന്‍ ജനതയെപോലെ ഞാന്‍ ഈ നശിച്ച മണ്ണിന്റെ ഭൂതകാലത്തെയും മുറുക്കിപ്പിടിച്ചിവിടെ കിടക്കുന്നു . "
അല്പം കഴിഞ്ഞയാള്‍ പറഞ്ഞു
"ഞാനൊരു പതഥികനാണ് "
ഏകാന്തനും പഥികനും വ്ര്‍ദ്ധനുമായ ഒരു തവളെയേ കിട്ടിയതില്‍ ഞാന്‍
പതുക്കെ പതുക്കെ അത് തന്‍റെ യാത്രയുടെ കഥ എന്നോടു പറയാന്‍ തുട്ങ്ങി , ചുട്ടു പഴുത്ത ഏകാന്തമായ വിജനമായ മരുഭൂമിയില്‍ വിശ്രമമില്ലാതെ കാലങ്ങലോലമുള്ള യാത്രയെപ്പറ്റി എപ്പോയെങ്കിലും എത്തപ്പെടുന്ന അറേബ്യന്‍ മരുപ്പച്ചയെ പറ്റി , ഗോത്രങ്ങളുടെ ആഥിത്യത്തെ പറ്റി , അയലങ്ങനെ പറഞ്ഞുകൊണ്ടിരുന്നു ... അപ്പോള്‍ തന്നെ എനിക്കവിടേക്ക് ച്ചാടി പുറപ്പെട്ടാല്ലോ എന്നു തോന്നി ,എന്‍റെ അര്‍ദ്ധ മൃതുവില്‍ നിന്നുണരാന്‍ ഞാന്‍ ഇഷ്ട്ടപ്പെട്ടില്ല, അയാള്‍ തന്‍റെ സംസാരം രാത്രി അകോളം തുടര്‍ന്നു , ഞാനതില്‍ മുഴുകിയിരുന്നു .
അതിയായി സന്തോഷിച്ചു . ഞാനയാളെ എന്‍റെ മടിയിലേക്ക് എടുത്തുവച്ച് ചുളിഞ്ഞ തോലിയില്‍ വാല്‍സല്യത്തോടെ തടവി കൊണ്ട് ഞാന്‍ അതിനോടു യാത്രയെപ്പറ്റി ചോതിച്ചു .     
കഥ രാത്രി ആകോളം തുടര്‍ന്നു .. കഥയില്‍ കാലം പഴകും തോറും കഥയില്‍ പ്രണയവും മാന്ത്രികതയും കൂടി കൂടി വന്നു . പലതും അയാള്‍ അനുഭവിച്ചതോ പലതും അയാള്‍ കേട്ടതുമായ കഥകളായിരുന്നേകിലും എല്ലാം തന്‍റെ കഥയായാനയാല്‍ പറഞ്ഞത് ; കാലവും ആവര്‍ത്തനങ്ങളും എല്ലാം തന്നിലേക്ക് കൂട്ടിചേര്‍ത്തതാകാം . പണ്ടു മുതലേ ഞാന്‍ കണ്ടുമുട്ടുന്ന യാത്രക്കാര്‍ എന്നോടു പറയുന്ന മാന്ത്രിക കഥകള്‍ എന്നെ ആവേശം കൊള്ളിക്കുകയും അത് മാന്ത്രികത തേടി ഒരു യാത്ര പുറപ്പെടണം എന്ന്‍ ചെറുപ്പത്തിലെ ഉണ്ടായിരുന്നു ;, എന്‍റെ നിര്‍ജീവന ജീവിതത്തിന്‍റെ സുഖം എന്നെ അതിനൊന്നും അനുവത്തിച്ചില്ല ..
അവരെ അവിഷ്യസിക്കാന്‍ എനിക്കു ന്യായങ്ങള്‍ ഉണ്ടായിരുന്നില്ല ;വ്യക്തതയും ക്റ്ത്ത്യത യുമുള്ള അവര്‍ത്തനങ്ങള്‍ സയന്‍സ് ആകുമ്പോള്‍ അല്ലാത്തവ വിശ്വാസങ്ങളും ശാസ്ത്രങ്ങളുമാകുന്നു...
നേരം ഇരുണ്ടിട്ടും ഞങ്ങള്‍ ഇരുവരും ഇതുതന്നെ തുടര്‍ന്നു , അയാള്‍ കഥ പറയാനും ഞാന്‍ അത് ആരാധനയോടെ കേള്‍ക്കാനും ; സമയം സയാനം വിട്ടപ്പോയെകും കഥ യുവതത്തിന്‍റെ ആരംഭമെത്തിയിരുന്നു ; അയാളുടെ യാത്രയുടെയും . പിന്നെ ആദ്യമാ യയാള്‍ ഒന്ന്‍ നിര്‍ത്തി. പിന്നെ ആരും ഒന്നും പറഞ്ഞില്ല. അപ്പോയും എന്നിക്ക് അയാളോട് അയാള്‍ എങ്ങനെ ഇവിടെ എത്തി എന്നു ചോദികണമെന്നുണ്ടായിരുന്നു .
ഒരുപാടുനേരം ഞങ്ങള്‍ സൂര്യന്റെ അവസാന പ്രകാശവും ചക്രവളത്തില്‍ മറയുന്നതും നോക്കിയിരുന്നു. പിന്നെ ശൂന്യമായ ഇരുട്ടിലേക്കും . ഇതുവരെ കേട്ട കഥ എന്റെ മനസിനെ സമയത്തുനിന്നും നിന്നും ഏറെ അകലെ എത്തിച്ചിരുന്നു . എന്‍റെ മനസ് എന്‍റെയും അയാളുടെയും ജീവിത
ഒരു തവളക്ക് കൊടുക്കാനുള്ള ഭക്ഷ്ണം എന്റെ വീട്ടിലില്ലയുരുന്നു . അയാള്‍കോ എനികോ വിശന്നിരുന്നില്ല . (എന്‍റെവിശ്വസം )
രേകകളിലെവിടെയൊക്കെയോ അലയുകയായിരുന്നു . ആയാളും സ്വപനലോകത്തോ എതോകാലത്തിലോ ആണെന്ന് എനിക്കു തോന്നി .
ഒരു പാട് നേരത്തിനുശേഷം അയാള്‍ എനിക്കു ഒരു അല്‍ബനിയന്‍ പ്രണയ കഥ പറഞ്ഞു തന്നു , ഒരു കഥയായി ; ഗോത്ര ശങ്കര്‍ശങ്ങള്‍കല്‍കിടയില്‍
സാക്ഷാല്‍കരിക്കാന്‍ ആവാത്ത വിരഹവും വേതനയും ഒരു യാത്രയും നിറഞ്ഞ ഒരു പഴയ പ്രണയ കഥ ; ശേഷം എനിക്കറിയാത്ത ഏതോ ഭാഷയില്‍ അയാള്‍ പാടി , ഒരു പടുനേരം . പണ്ടെന്നോ നഷ്ടപ്പെട്ട അ പഴയ പ്രേമഭാജ്യത്തിനായി ..
കഥകള്‍ക്കിടയിലെപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി ; പിറ്റേന്ന് ഞാന്‍ എഴുന്നേറ്റപ്പോഴേക്കും അയാള്‍ എന്‍റെ നാട് വിട്ടിരുന്നേക്കും.  അയാള്‍ അവസാനമായെന്നോട് ആ പഴയ കുഴലൂതുകാരന്‍റെ കഥകൂടി പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു ....
പുതിയ കരച്ചിലുകള്‍ക്കായി കാതോര്‍ത്തു ഞാന്‍ ഇന്നും എന്‍റെ കുടിലില്‍ ചുരുണ്ടു കിടക്കുന്നു .
--ശുഭം !!!

Creative Commons License This work is licensed under a Creative Commons Attribution 3.0 Unported License

Thursday, September 26, 2013

ആമുഖം

                  അനന്തമായ നിശ്ചലതക്ക് ശേഷം വിസ്പോടനങ്ങള്‍ സംഭവിക്കുന്നു . പുതിയ പുതിയ പ്രബഞ്ചങ്ങള്‍ ജനിക്കപ്പെടുന്നു . ജനനങ്ങള്‍ മരണങ്ങള്‍ക്ക്  കാരണമാകുകയും അത് ചാക്രികമായി തുടരുകയും ചെയ്യുന്നു.
                    അവക്കിടയില്‍ സംഭവിക്കുന്ന  പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് യുദ്ധവും സമാധാനവും സമാധാനം അടിമത്തവും യുദ്ധം സ്വതന്ത്രവുമാകുന്നു . ഒരു ജനരിലിന് കിയ്യേ തോക്കുമായി നിരങ്ങുന്ന ഭടന്‍റെ യുദ്ധത്തെ  ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല   . അത് രാജ്യത്തിന് നല്‍കുന്ന വ്യാപ്തിയുടെ വിസ്പോടനകരമായ വ്യാപനമാണ് ഇവിടെ വിവിഷിക്കുന്ന യുദ്ധത്തിന്‍റെ സ്വാതന്ത്രം . അവ ഭൗതികമായാലും മാനസികമായാലും ഒരേപോലെയാണ് .


                 സ്വതന്ത്രത്തിനായുള്ള മനുഷ്യന്‍റെ അടങ്ങാത്ത ആവേഷം എപ്പോയും യുദ്ധത്തില്‍ കലാശിക്കുന്നു. യുദ്ധം ഭീകരത സ്വാതന്ത്രം എന്നീ അവസ്ഥകള്‍ സമ്മാനിക്കുന്നു . മാത്രവുമല്ല യുദ്ധം  കടുത്ത വില ഈടാക്കുകയും ചെയ്യും.


                   അവസ്ഥയെ നമുക്ക് യുദ്ധമെന്നും സമാധാനമെന്നും  രണ്ടായി ഭാകിച്ചാല്‍ സമാധാനം നിശ്ചലനാവസ്ഥയും. ചലനം യുദ്ധവുമാണ് യുദ്ധമെന്നാല്‍ വ്യാപനവും വളര്‍ച്ചയും ജനനവും സമാധാനം നിശ്ചലനവും  മരണവുമാണ്.  
                 
                  അടിമതമില്ലായിമ അല്ലെങ്കില്‍ സംബൂര്‍ണ്ണ സ്വതന്ത്രരായിരിക്കുക എന്നിയ ഭൗതിക ലോകത്ത് സകല്‍പങ്ങള്‍കപ്പുറമുള്ള യദാര്‍ത്യങ്ങളാണ് .  ആപൂര്‍ണമായ   സ്വതന്ത്രതിനകത്തെ ആഘോഷങ്ങള്‍ വരെ ഭ്രാന്താണത്രേ …
                

                   വരംബുകളെ ഭേദിക്കാന്‍  യുദ്ധങ്ങള്‍  അവിശ്യമാണ് . പക്ഷെ ഈ ബ്ലോഗിന് നിതാന്തമായ യുദ്ധം ഹൃദയത്തില്‍ ഒരു  ഗര്‍ഭ ചിത്രതിനായി ഞാന്‍ നടത്തിയ മാനസിക യുദ്ധത്തിന്‍റെ  ഫലങ്ങളാണ് .  

ഒടുവില്‍ ഇസ്രയിലും അറബ് രാജ്യങ്ങളും തമ്മില്‍ നടന്ന അറൂ ദിന യുദ്ധം അവസാനിപ്പിച്ചതുപോലെ കടുത്ത പരാജയം ഏറ്റുവാങ്ങി യുദ്ധം അവസാനിപ്പിച്ചു .

ആ യുദ്ധ കാലത്ത് എഴുതിയ അഞ്ച് കഥ കളാണിത് .